Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

Saturday, 23 January 2021

ക്രിസ്റ്റഫർ തോമസ് നൈറ്റ്

രണ്ടായിരത്തി പതിമൂന്നു ഏപ്രിൽ നാല് വരെയും ഇങ്ങനെയൊരു മനുഷ്യനെ കുറിച്ചാരും അറിഞ്ഞിരുന്നില്ല. ഏതാണ്ട് ആയിരത്തോളം മോഷണ കേസുകളിൽ അയാൾ പിടിക്കപ്പെടുന്ന വരെയും അയാൾ അജ്ഞാതനായിരുന്നു. തുടർച്ചയായി ഇരുപത്തിയേഴു വർഷങ്ങൾ ആയിരത്തോളം മോഷണങ്ങൾ , പ്രതിവർഷ ശരാശരി നോക്കിയാൽ വർഷം 40 മോഷണം വെച്ച് ഇദ്ദേഹം നടത്തി പോന്നിരുന്നു.  ഏതോ ഒരു വെറും കള്ളനെ കുറിച്ചാണ് ഈ പറഞ്ഞതെല്ലാം എന്ന് ഒരു പക്ഷെ ഇദ്ദേഹത്തെ കുറിച്ചറിയാത്തവർക്കു ഇത് വായിക്കുമ്പോൾ തോന്നിയേക്കും ! അതിനാൽ കഥയിലേക്ക് പോകാം !

പേര് ക്രിസ്റ്റഫർ, തോമസിന്റെയും ജോയ്‌സിന്റെയും മൂന്നു ആണ്മക്കളിൽ ഒരാളായി 1965 ൽ ജനിച്ചു.1986 വരെയും  പിതാവായ തോമസ് നൈറ്റിനും അമ്മ ജോയ്‌സ് നൈറ്റിനും തന്റെ രണ്ടു സഹോദരന്മാർക്കുമൊപ്പം സാധാരണ ജീവിതം തന്നെയാണ് നയിച്ച് കൊണ്ടിരുന്നത് . സ്കൂളിലെ മിടുക്കനായ വിദ്യാർത്ഥിയും ആയിരുന്നു ക്രിസ്റ്റഫർ. എന്നാൽ 1986 ൽ ഒരു നാൾ അദ്ദേഹം ആരോടും ഒരു യാത്ര പോലും പറയാതെ അപ്രത്യക്ഷനാവുന്നു. അദ്ദേഹത്തിന്റെ തീരോധാനത്തിൽ കുടുംബക്കാർ ആരും തന്നെ ഒരു പരാതിയും നൽകിയില്ല. എന്തിനദ്ദേഹം ഇങ്ങനെ ഒരു തീരോധാനം തീരുമാനിച്ചു എന്നാർക്കും തന്നെ അറിയുകയുമില്ല . 

'86 ൽ ഒരു ടെന്റും കുറച്ചു പുസ്തകങ്ങളും കുറച്ചു ഭക്ഷണവും മാത്രം കൈ വശം കരുതി അദ്ദേഹം മെയ്‌നിലെ കാടുകളിലേക്ക് നടന്നു കേറി പിന്നെ നീണ്ട 27 കൊല്ലം മൗനിയായി ഏകാകിയായി ആ കാടിനകത്തു താമസം. ഇതിനിടയിൽ ആണ് മുകളിൽ പറഞ്ഞ മോഷണങ്ങൾ അദ്ദേഹം നടത്തി പോന്നിരുന്നത്. അദ്ദേഹം താമസിച്ചിരുന്ന സ്ഥലത്തു നിന്നും ഏകദേശം ഒരു മൈൽ അകലെ ഒരു തടാകത്തിന്റെ തീരത്തു സഞ്ചാരികളുടെ വേനൽക്കാല ക്യാമ്പിംഗ് ഗ്രൗണ്ട് ഉണ്ട്. വേനൽ കാലത്തു ഒരുപാടാളുകൾ വരികയും ടെന്റ് അടിച്ചു താമസിക്കുകയും ഒക്കെ ചെയ്യുന്ന ഒരു ക്യാംപിങ് ഗ്രൗണ്ട്.  ക്രിസ്റ്റഫർ അവർ എല്ലാരും പുറത്തു പോകുന്ന സമയം നോക്കി ഈ ടെന്റുകളിൽ നിന്നും ചില്ലറ ഭക്ഷണ സാധനങ്ങൾ പുസ്തകങ്ങൾ ഇവയെല്ലാം മോഷ്ടിക്കും എന്നിട്ടു ആളുകൾ തിരിച്ചെത്തുന്നതിനു മുൻപേ തന്റെ ലോകത്തിലേക്ക് തിരികെ ചേക്കേറുകയും ചെയ്യും.

ആദ്യമെല്ലാം ആളുകൾ ഇത് ശ്രദ്ധിച്ചില്ല പിന്നെ എല്ലാ വേനൽകാലങ്ങളിലും ഇതൊരു പതിവ് സംഭവമാവാൻ തുടങ്ങി. ഒരുപാട് പരിശ്രമിച്ചിട്ടും കള്ളൻ ആരാണെന്നു മാത്രം പിടികിട്ടിയില്ല . എന്നാൽ പല നാൾ കള്ളൻ ഒരിക്കൽ പിടിക്കപെടുക തന്നെ ചെയ്യും എന്ന യാഥാർഥ്യത്തെ അന്വർത്ഥമാക്കി 2013 ഏപ്രിലിൽ ക്രിസ്റ്റഫറും പിടിക്കപ്പെട്ടു. അന്നാണ് ഈ വ്യക്തിയെ ലോകം മുഴുവൻ അറിയുന്നത്. അയാളുടെ കഥ അവിശ്വാസിനയതയോടെയേ എല്ലാർക്കും ഉൾകൊള്ളാൻ കഴിഞ്ഞുള്ളു. 

ഇരുപത്തിയേഴു കൊല്ലമായിരിക്കുന്നു ഈ മനുഷ്യൻ എന്തെങ്കിലും ഒരു വാക്കെങ്കിലും ഉരിയാടിയിട്ടു. അദ്ദേഹം താമസിച്ചിരുന്ന ആ വനത്തിലെ താപ നില ശൈത്യ കാലങ്ങളിൽ മൈനസ് ഇരുപത്തിയഞ്ചിനും താഴെ പോകാറുണ്ട് അത്തരത്തിൽ ഉള്ള അതിശൈത്യത്തെ ഇത്രയും വര്ഷം എങ്ങനെ അദ്ദേഹം പ്രത്യേകിച്ച് വലിയ പ്രതിരോധ സംവിധാനങ്ങൾ ഒട്ടും തന്നെയില്ലാത്ത ഒരു ടെന്റിൽ  പ്രതിരോധിച്ചു എന്നത് അദ്ദേഹത്തിന്റെ വാസ സ്ഥലം കണ്ടുപിടിച്ചു അറസ്റ്റ് ചെയ്ത പോലീസുകാർക്ക് വലിയൊരു ആശ്ചര്യം ആയിരുന്നു.

എന്നാൽ അതിനു ക്രിസ്ടഫറിന് തന്റേതായ മാര്ഗങ്ങളും ഉണ്ടായിരുന്നു ! ശൈത്യ കാലത്തു എന്നും അദ്ദേഹം ഒരുപാട് നേരം ഓടുമായിരുന്നുവത്രെ തന്റെ ശരീരത്തെ ചൂടാക്കി നിർത്താൻ. പിന്നെ ഉള്ളതു ഒരു ഇരുമ്പു ടാർ വീപ്പയിൽ  അദ്ദഹം തന്നെ ചൂടുവെള്ളം പാകം ചെയ്യാനായി നിർമിച്ച ഒരു അടുപ്പും. ഇത്രയും സൗകര്യം കൊണ്ട് അദ്ദേഹം അതിശൈത്യത്തെ ഇത്രയും വർഷം പ്രതിരോധിച്ചു. അത്ഭുതത്തോടെയേ ഈ വിവരണങ്ങൾ പോലീസുകാർക്ക് കേട്ട് നിൽക്കാനായുള്ളു. ഈ ഇരുപത്തിയേഴു കൊല്ലത്തിനിടക്ക് അദ്ദേഹം കണ്ട ഏക മനുഷ്യൻ ഒരു ഹൈക്കർ ആയിരിന്നുവത്രെ അയാളോട് ക്രിസ്റ്റഫർ പറഞ്ഞൊരു "ഹലോ" ആയിരുന്നു ഈ വർഷങ്ങൾക്കിടയിൽ അദ്ദേഹം സംസാരിച്ച ഒരേ ഒരു വാക്കും.

ടെന്റിനു പുറത്തു കെട്ടിയ ഹാമോക്കിൽ കിടന്നു ഉറക്കവും വായനയും. വിശക്കുമ്പോൾ ഉള്ളതെന്തോ അത് കഴിക്കും ഒട്ടും നിവർത്തിയില്ലാതെ വരുമ്പോൾ ആരോ ഉപേക്ഷിച്ചു പോയ കൊച്ചു വള്ളത്തിൽ കെയറി തുഴഞ്ഞു ബെൽഗ്രേഡ് തടാകത്തിന്റെ മറുകരയിൽ എത്തി ഈ മോഷണങ്ങളും ! ഇതായിരുന്നു ആ ഇരുപത്തിയേഴു വർഷത്തെ അദ്ദേഹത്തിന്റെ അജ്ഞാത വാസത്തിന്റെ ഒരു സംക്ഷിപ്ത രൂപം.  

പിടിയിലായി ജയിൽ ശിക്ഷ അനുഭവിക്കുന്ന സമയത്തു മൈക്കൽ എന്നൊരു പത്രപ്രവർത്തകൻ ഇദ്ദേഹത്തെ സ്ഥിരം ജയിലിൽ സന്ദർശിച്ചു ഇദ്ദേഹത്തിന്റെ കഥയെ "Stranger In The Woods" എന്നപേരിൽ ഒരു പുസ്തകമാക്കി. എന്നാൽ അദ്ദേഹത്തോടും തന്റെ ഏകാന്തവാസത്തിലെ അനുഭവങ്ങളെ കുറിച്ചോ താൻ ആകാലയളവിൽ പഠിച്ച അനുഭവങ്ങളെ പറ്റിയോ പറയാൻ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല! അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ആയിരുന്നു "solitude bestows an increase in something valuable ... my perception. But ... when I applied my increased perception to myself, I lost my identity. There was no audience, no one to perform for ... To put it romantically, I was completely free."

(ഏകാന്തത വിലയേറിയ എന്തെല്ലാമോ നൽകുന്നു എന്നായിരുന്നു എന്റെ കാഴ്ചപാട് , ആ കാഴ്ചപ്പാടിനെ എന്റെ ജീവിതത്തിലേക്ക് ഞാൻ തിരഞ്ഞെടുത്തപ്പോൾ എനിക്കെന്നെ തന്നെയും നഷ്ടപ്പെട്ടു എന്റെ സ്വത്വത്തെ എന്റെ വ്യക്തിത്വത്തെ എല്ലാം നഷ്ടമായി ! കൂടുതൽ മനോഹരമായി പറഞ്ഞാൽ ഞാൻ പൂർണ സ്വാതന്ത്രം അനുഭവിക്കുകയായിരുന്നു !) 

ഇതല്ലാതെ അദ്ദേഹം എന്തിനിങ്ങനെ ഒരു ജീവിതം തിരഞ്ഞെടുത്തു എന്ന് ചോദിച്ചാൽ അറിയില്ല എന്നാണ് ഉത്തരം. അദ്ദേഹം നാട് വിട്ടിട്ടു ഈ വർഷങ്ങൾക്കിടയിൽ ഒരാൾ പോലും അദ്ദേഹത്തെ കാണുന്നില്ല എന്നൊരു പരാതി പോലും നൽകിയില്ല ! എന്തായാലും മോഷ്ടിച്ചത് നിസ്സാര സാധങ്ങൾ ആയിരുന്നെങ്കിൽ പോലും നിയമത്തിന്റെ കണ്ണിൽ മോഷ്ട്ടാവായ കാരണം അദ്ദേഹം ശിക്ഷക്കപെട്ടു. പിന്നീട് ജയിൽ മോചിതനായ ശേഷം ഇന്നദ്ദേഹം സഹോദരന്റെ കൂടെ അദ്ദേഹത്തിന്റെ തൊഴിലിൽ സഹായിച്ചു സഹോദരന്റെ കൂടെ ജീവിക്കുന്നു എന്നതാണ് അവസാനത്തെ വാർത്ത.

വിഷ്ണു കെ.വി 
23/01/2021     

Wednesday, 30 December 2020

My Journey in 2020

രണ്ടായിരത്തി ഇരുപതു ഈ വർഷം വരാൻ കാത്തിരുന്ന ഒരുപാട് പേരുടെ കൂട്ടത്തിലെ ഒരു അജ്ഞാത ഹതഭാഗ്യൻ ആണ് ഞാനും. എനിക്കീ മോഹം ഉള്ളിലേക്കു പകർന്നതു  അന്തരിച്ച മുൻ രാഷ്‌ട്രപതി കലാം സാർ ആയിരുന്നു. അദ്ദേഹത്തിന്റെ വിഷൻ 2020 എന്നെ ഒരുപാട് സ്വപ്‌നങ്ങൾ കാണുവാൻ പ്രേരിപ്പിച്ച ഒന്നാണ്. അങ്ങനെ കാത്തു കാത്തിരുന്നു വന്നപ്പോ അത് ഒരു ഒന്ന് ഒന്നര വരവായി പോയി. എന്റെ ഒരു വർഷത്തെ പ്രവാസത്തിന്റെ സ്വപ്‌നങ്ങൾ തകർത്തെറിഞ്ഞു കൊണ്ടാണ് കൊറോണ എന്റെ ജീവിതത്തിലേക്ക് പെയ്തിറങ്ങിയത്. ഈ ഒരു വർഷത്തിലെ മൂന്ന് മാസം റൂമിൽ ഒറ്റയ്ക്ക് ഒരു ഏകാന്ത തടവുകാരനെ പോലെയും ബാക്കി ഇന്ന് വരെ  എന്നിനി നാട്ടിലേക്ക് തിരികെ പോകണം എന്നുള്ള ആലോചനയിലും മുഴുകി തീർന്നു പോയി.

കഴിഞ്ഞ ഡിസംബറിൽ  ആണ് കൊറോണ സംബന്ധിക്കുന്ന വാർത്തകൾ പത്ര സാമൂഹിക മാധ്യമങ്ങളിൽ പ്രചുര പ്രചാരം നേടി കൊറോണയുടെ അകന്ന ബന്ധുവെന്ന മട്ടിൽ പെട്ടെന്ന് പടർന്നങ്ങു പിടിക്കുന്നത്. ആ സമയങ്ങളിലും എന്റെ ചിന്ത അന്ത്രാക്‌സും എബോളയും വന്നിട്ട് ചന്തു തോറ്റില്ല  പിന്നെയല്ലേ ഒരു കൊറോണ എന്ന അമിതാത്മ വിശ്വാസത്തിൽ മനസ്സ് മുഴുവൻ പൗർണമി നാളിൽ തുംഗനാഥ് ക്ഷേത്ര സമീപം ഹിമ ശൃങ്ഗങ്ങളെ കണ്ടു പൂനിലാവാസ്വദിക്കുന്ന എന്റെ ഒരു വർഷത്തെ സ്വപ്നത്തെ പൂവണിയിക്കാനുള്ള പദ്ധതികൾ ആയിരുന്നു.

നാട്ടിലേക്കും തിരിച്ചുമുള്ള ടിക്കറ്റുകളും ഹരിദ്വാറിലേക്കും തിരിച്ചുമുള്ള ട്രെയിൻ ടിക്കറ്റും എല്ലാം ആ അമിതാത്മ വിശ്വാസത്തിൽ  ബുക്ക് ചെയ്തു . ഏതാണ്ട് ഫെബ്രുവരി അവസാനം വരെയും ഞാനീ ഉറച്ച ആത്മ വിശ്വാസത്തിൽ ആയിരുന്നു. പക്ഷെ മാർച്ചയപ്പോഴേക്കും ചെറിയ തോതിൽ ശങ്ക വർധിച്ചു! പ്രധാനമന്ത്രി ജി ഉടനെ ദേശവാസിയോ പറയും എന്ന് അകത്തുന്നാരോ മന്ത്രിച്ചപ്പോ മാർച്ച് പാതി ക്കു തൊട്ടു മുന്നേ ട്രെയിൻ ടിക്കറ്റ്റ്സും വിമാന ടിക്കറ്റും ക്യാന്സല് ചെയ്തു കോപ്പി കത്തിച്ചു കളഞ്ഞു !!

കൃത്യം മാർച്ച് ഇരുപത്തിരണ്ടു ഞ്യാറാഴ്ച ആദ്യ പരീക്ഷണ ലോക്ക് ഡൌൺ സർദാർ നരേന്ദ്ര മോഡി അവർകൾ പ്രഖ്യാപിച്ചു തൊട്ടടുത്തന്നെ അനവരതം കാലത്തേക്കെന്ന മട്ടിൽ രാജ്യം മൊത്തം പൂട്ടിയിട്ടു !! ധാദോടെ എന്റെ ആ 2020 ലേക്കുള്ള എല്ലാ മോഹങ്ങളും സ്വപ്നങ്ങളും ഞാൻ ഭദ്രമായി 2021 ലേക്ക്  ഫിക്സഡ് ടെപോസിറ്റ് ചെയ്തു ! 

ഇന്ത്യ അടച്ചു പൂട്ടി പിന്നെയും ദുഫായിൽ നേരം വെളുക്കാൻ കുറച്ചു ദിവസംകൂടി എടുത്തുവെങ്കിലും ഏപ്രിൽ ആദ്യവാരം ഇവിടെയും എല്ലാം അടച്ചു കുറ്റിയിട്ടു ! റൂം പാർട്ണർ ഡിസംബെറിൽ രാജി വെച്ച് പോയതിനാൽ റൂമിൽ ഒറ്റക്കായി ! ജൂൺ വരെ ഏകാന്ത വാസം, ലോകമെന്നത്  ഇൻസ്റ്റയും വാട്സ് ആപ്പും പുസ്തകങ്ങളും പിന്നെ ഞാനും മാത്രം ആയി ചുരുങ്ങിയ ദിവസങ്ങൾ!! വിറ്റാമിന് ഡി ക്കുള്ള വെയിലു പോലും കൊള്ളാതെ ഉറക്കവും മേൽ പറഞ്ഞ കാര്യങ്ങളുമായി കഴിഞ്ഞു കൂടി !

ഇപ്പോൾ ക്രമേണ സംഗതികൾ എല്ലാം നോർമലിലേക്കു വന്നു തുടങ്ങി പക്ഷെ ഫിക്സഡ് ടെപോസിറ്റ് ഇട്ട സ്വപ്‌നങ്ങൾ "വീണിതലോ ധരണിയിൽ ക്ഷോണിതവുമണിഞ്ഞയ്യോ ശിവ ശിവ " എന്ന മട്ടിൽ ഇപ്പോഴും ഇന്റർസ്റ് കൂട്ടി കൂട്ടി ഇരിക്കുന്നു ! രണ്ടായിരത്തി ഇരുപത്തിയൊന്നിൽ കലണ്ടർ മാത്രേ മാറു  എന്നറിയാം എന്നാലും ഒരാശ എല്ലാം ഉടനെ ശെരിയാവും !  ഒഴുക്കിനൊത്തു നീന്താൻ പഠിപ്പിച്ച 2020 നന്ദി ! 2021 എന്താ സബ്ജെക്ട് എന്നറിയില്ല എളുപ്പമാവണെ എന്ന് പ്രാർത്ഥിക്കാം ! 

എല്ലാര്ക്കും പുതുവത്സരാശംസകൾ !
വിഷ്ണു കുനിശ്ശേരി 

Thursday, 15 October 2020

ബുദ്ധനും ശങ്കരനും

"സദാശിവ സമാരംഭം
ശങ്കരാചാര്യ മധ്യമം
അസ്മാത് ആചാര്യപര്യന്തം
വന്ദേ ഗുരു പരമ്പരാം"

തമസ്സിൽ നിന്നും വെളിച്ചത്തിലേയ്ക്കു നയിച്ചു കൊണ്ടിരിക്കുന്നവരും അറിവും അക്ഷരവും വിവേകവും പകർന്നുതന്നു കൊണ്ടിരിക്കുന്നവരുമായ സകല ഗുരുക്കന്മാർക്കും എന്റെ പ്രണാമം ! 

വൈദീക കാല ഭാരതത്തിലെ രണ്ടു കാലഘട്ടങ്ങളെ മാറ്റിമറിച്ച രണ്ടു ഗുരുക്കന്മാരെക്കുറിച്ചാണ് ഈ എഴുത്ത്. സാഹസമാണ് ഞാനീ ചെയ്യുന്നത്  തെറ്റെങ്കിൽ ഗുരുക്കന്മാർ ഈ അവിവേകിയോടു പൊറുക്കട്ടെ എന്ന് മാത്രം പ്രാർത്ഥിക്കുന്നു.

"ബുദ്ധനും ശങ്കരനും"

സിദ്ധാർത്ഥ രാജകുമാരൻ, ശാക്യ വംശത്തിൽ ഗോതമ ഗോത്രത്തിൽ ശുദ്ധോധന മഹാരാജാവിനും മഹാറാണി മായദേവിക്കും മൂത്ത പുത്രനായി ലുംബിനിയിൽ ജനിച്ചു ശേഷം ബാല്യവും യൗവ്വനവും കപിലവസ്തുവിൽ. പതിനാറാം വയസ്സിൽ യശോധാരയെ വിവാഹം ചെയ്തു അവർക്കു രാഹുലൻ  എന്നൊരു പുത്രനും ഉണ്ടായി. അങ്ങനെ സർവൈശ്വര്യങ്ങൾക്കും നടുവിൽ ജീവിക്കുമ്പോൾ അദ്ദേഹം കണ്ട നാല് കാഴ്ചകൾ അദ്ദേഹത്തിന്റെ ജീവിതത്തെ തന്നെ മാറ്റി മറിച്ചു ! അല്ല അവിടെ നിന്നുമാണ് സിദ്ധാർത്ഥനിൽ നിന്നും ബുദ്ധനിലേക്കുള്ള യാത്ര ആരംഭിക്കുന്നത്.

ഒരു രോഗി, ഒരു വൃദ്ധൻ, ഒരു മൃതശരീരം പിന്നെ സർവ്വസംഗ പരിത്യാഗിയായ ഒരു സന്യാസിയും ഈ കാഴ്ചകൾ അദ്ദേഹത്തെ ഏറെ ചിന്തിപ്പിച്ചു ! താനും ഈ ക്ലേശങ്ങളും ദുഃങ്ങളും എല്ലാം തരണം ചെയ്യണ്ടതായുണ്ടെന്നും ഒരുനാൾ ഇതെല്ലാം താനും നേരിടുമെന്നും അദ്ദേഹം തിരിച്ചറിഞ്ഞു  ശേഷം അദ്ദേഹം ആലോചിച്ചതു ജീവിതത്തിലെ നാല് സത്യങ്ങളുടെ പൊരുൾ ആയിരുന്നു.

1. ദുഃഖം 
2. ദുഃഖ കാരണം 
3. ദുഃഖ നിവാരണം മാർഗം 
4. ആ മോക്ഷത്തിലേക്കുള്ള പാത  

ഈ സത്യങ്ങൾ അന്വേഷിച്ചു അദ്ദേഹത്തിന്റെ ഇരുപത്തിയൊമ്പതാം വയസ്സിൽ സകല സുഖ സൗകര്യങ്ങളും ബന്ധങ്ങളും കൊട്ടാരവും ഉപേക്ഷിച്ചു നാടും വീടും വിട്ടിറങ്ങി. പലരെയും അദ്ദേഹം തേടിയലഞ്ഞു ഈ സത്യങ്ങൾക്കുള്ള പൊരുളെന്തെന്നു തേടി. എന്നാൽ ഒരു ഗുരുവിനും അദ്ദേഹത്തെ തൃപ്തിപെടുത്തുവാൻ കഴിഞ്ഞില്ല. ഒടുവിൽ അദ്ദേഹം സ്വയം തന്നിലേക്കിറങ്ങി ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം അന്വേഷിക്കാൻ തീരുമാനിച്ചു. ആ യാത്രക്കൊടുവിൽ അദ്ദേഹം ഗയ (ബോധ്‌ഗയ - ബീഹാർ) യിൽ എത്തിച്ചേർന്നു. നീണ്ട ഏതാനും വർഷങ്ങൾ അവിടെ തപസ്സ് ചെയ്യുകയും, വർഷങ്ങൾ ആ ബോധി വൃക്ഷചുവ്വട്ടിൽ നീണ്ട തപസ്സിനൊടുവിൽ ആ സത്യം അദ്ദേഹം തിരിച്ചറിഞ്ഞു, തന്നെ അലട്ടിയ ചോദ്യങ്ങൾക്കെല്ലാം ഉത്തരം അദ്ദേഹത്തിനു ബോധ്യമായി. "സ്വാർത്ഥം" അതാണ് മനുഷ്യന്റെ ഏക ദുഃഖ കാരണം എന്നദ്ധേഹം ആ തപസ്സിനൊടുവിൽ തിരിച്ചറിഞ്ഞു. അതിനെ വിട്ടു കളയുന്നതാണ് ദുഃഖ നിവാരണം എന്നും മോക്ഷത്തിലേക്കുള്ള മാർഗമെന്നും തിരിച്ചറിഞ്ഞു.

മൗര്യ സാമ്രാജ്യം ഭാരതം ഭരിക്കുന്ന കാലഘട്ടത്തിൽ ആയിരിക്കണം സിദ്ധാർത്ഥ ഗൗതമ ബുദ്ധന്റെയും ജനനം എന്ന് ചരിത്രകാരന്മാർ നിരീക്ഷിക്കുന്നു. ചന്ദ്രഗുപ്‌ത മൗര്യന്റെ മകനായ ബിന്ദുസാരൻ, അദ്ദേഹത്തിന്റെ പുത്രനും മഹാനായ ഭരണാധികാരിയും ആയിരുന്ന അശോക ചക്രവർത്തി ഇവരുടെ സമകാലീനനായിരുന്നു ശ്രീ ബുദ്ധനും. കലിംഗ യുദ്ധത്തിന്റെ ഭീകരദൃശ്യം അശോകനെ കൊണ്ടുചെന്നെത്തിച്ചത് അഹിംസയിൽ അധിഷ്ഠിതമായ ബുദ്ധന്റെ പാതയിലേക്കായിരുന്നല്ലോ.

ആര്യ - ബ്രാഹ്മണ മേല്കോയ്മയെ ഇല്ലാതാക്കി കൊണ്ടായിരുന്നു ബുദ്ധിസം അതിവേഗം ഭാരതത്തിൽ വളർന്നത്. 

വേദങ്ങൾക്കു പ്രത്യേകിച്ച് ഒരു കൃതി എന്നതിനപ്പുറം ഒരു മഹത്വവും അദ്ദേഹം നൽകിയിരുന്നില്ല വേദ നിർദേശിതമായ മൃഗ ബലി പോലെയുള്ള കാര്യങ്ങളെ എതിർക്കാനും അദ്ദേഹം തുനിഞ്ഞു. അന്ന് നിലനിന്നിരുന്ന പല അനാചാരങ്ങൾക്കും മൃഗബലി, ജാതി വേർതിരിവ് തുടങ്ങി എല്ലാത്തിനും ഭഗവാൻ ശ്രീ ബുദ്ധൻ എതിരായിരുന്നു. ബ്രാഹ്മണനായി ജനിക്കുക എന്നത് ഔന്നത്യമായി കണ്ടിരുന്ന കാഴ്ചപാടിനെയും അദ്ദേഹം എതിർത്തു.

"ജന്മം കൊണ്ടെല്ലാരും ഒന്ന് തന്നെയെന്നും കർമം ആണ് ഒരാളുടെ ശ്രേഷ്ഠത നിശ്ചയിക്കുന്നതെന്നും" അദ്ദേഹം പറഞ്ഞു. 

"നമ്മെ നാമാക്കുന്നതു നമ്മുടെ ചിന്തകളാണ്" എന്നും നമ്മുടെ ചിന്തകളാണ് നമ്മുടെ അടിസ്ഥാനം എന്നും പഠിപ്പിച്ചു.

ആര്യൻ ബ്രഹ്മിണസത്തിനു മുകളിൽ ഭഗവാൻ ശ്രീ ബുദ്ധന്റെ ആശയങ്ങൾ ശക്തി നേടി. ഭാരതവും കടന്നു ആ ആശയങ്ങൾ സഞ്ചരിച്ചു. എൺപതാം വയസ്സിൽ തന്റെ കർമം കൊണ്ട് ഈശ്വര തുല്യനായി തീർന്ന ആ മനുഷ്യൻ സമാധിയായി. കുശിനഗർ എന്ന സ്ഥലത്തു ഇന്നും അദ്ദേഹത്തിന്റെ സമാധി സ്ഥലം കാണാം. പക്ഷെ മരണം ആ ശരീരത്തിനു മാത്രമായിരുന്നു അതിനു ശേഷവും അദ്ദേഹം പകർന്നു നൽകിയ ആശയം വളർന്നു കൊണ്ടേയിരുന്നു. അദ്ദേഹം പഠിപ്പിച്ച വാക്കുകൾ അന്വർത്ഥമാവുകയും ചെയ്തു!

"നമ്മെ നാമാക്കുന്നതു നമ്മുടെ ചിന്തകളാണ്" 

നാസ്തികതയിൽ അനുഷ്ഠിതമായി വളർന്നു വന്ന ആശയമാണ് ബുദ്ധിസം. ശ്രീ ബുദ്ധനെയോ അല്ല മറ്റു ആരെയെങ്കിലുമോ അവർ ഈശ്വരനായി കാണുന്നില്ല മറിച്ച് അദ്ദേഹം അവർക്കു മാർഗ്ഗദര്ശനമേകുന്ന ഗുരുമാത്രമാണ് ബുദ്ധൻ. ഈ സൃഷ്ട്ടി ഈശ്വരനിൽ  നിന്നല്ലെന്നും  അതിന്റെ സത്യം കാലങ്ങളായി മറഞ്ഞു കിടക്കുകയാണെന്നും എന്നതാണ് അവരുടെ വിശ്വാസം. ഹിന്ദുമതത്തിലും നിരീശ്വരവാദത്തിൽ അനുഷ്ഠിതമായ ഇത് പോലെ ചില സങ്കല്പങ്ങൾ കാണാം തത്വമസി, അഹംബ്രഹ്മാസ്മി പോലെയുള്ള തത്വങ്ങൾ എല്ലാം ബുദ്ധിസത്തിന്റെ നാസ്തിക ആശയത്തോട് ചേർന്ന് നിൽക്കുന്നു.

(താന്ത്രിക ബുദ്ധിസത്തിൽ അവർ ദേവതമാരെ ഉപാസിക്കുന്നുമുണ്ട് , ബുദ്ധിസത്തിന്റെ ആദ്യകാല തത്വങ്ങൾ അല്ലെങ്കിൽ അടിസ്ഥാന ശിലാ പ്രമാണം മാത്രമേ ഞാൻ പ്രതിപാദിക്കുന്നുള്ളു കാലക്രമേണ അവരുടെ വിശ്വാസങ്ങളിലും ആചാരങ്ങളിലും ഗണ്യമായ മാറ്റങ്ങളും ഉണ്ടായിട്ടുണ്ട് മേല്പറഞ്ഞ താന്ത്രിക ബുദ്ധിസം ഒരു ഉദാഹരണം)

ബുദ്ധിസത്തിന്റെ അടിസ്ഥാനം ഈ അഷ്ട മാർഗ്ഗങ്ങളിൽ അനുഷ്ഠിതമാകുന്നു .

സദ്‌ദൃഷ്ടി 
സദ്‌ചിന്ത
സദ്‌വചനം
സദ്‌കർമം
സദ്‌ജീവനം
സദ്‌ശ്രമം
സദ്‌ശ്രദ്ധ
സദ്‌ധ്യാനം

(ഭാരതത്തിൽ ആയിരുന്നു ബുദ്ധ മതത്തിന്റെ ഉത്ഭവം എങ്കിലും ഇന്ന് അതിന്റെ അതിന്റെ പ്രഭാവം കൂടുതലും സ്വാധീനിച്ചതായി കാണുന്നത് ഫാർ ഈസ്റ്റ് രാജ്യങ്ങളിലും ശ്രീലങ്ക മ്യാന്മാർ ഭൂട്ടാൻ ചൈന ടിബറ്റ് എന്നീ രാജ്യങ്ങളിലുമാണ്. )

ബുദ്ധമതത്തിന്റെ സ്വാധീനത്തിൽ നിന്നും പല അനാചാരങ്ങളിൽ നിന്നും സനാതന ധര്മത്തിന്റെ ഉയർത്തെഴുന്നേല്പിന്നു പിന്നീട് ആയിരത്തോളം വര്ഷങ്ങള്ക്കു ശേഷം ഇങ്ങു തെക്കേ ഇന്ത്യയിൽ കാലടിയിൽ നിന്നും ഒരു യുഗപുരുഷന്റെ അവതാരം വേണ്ടി വന്നു !

"ജഗത്ഗുരു ആദിശങ്കരാചാര്യർ"

ശങ്കരന്റെ നന്നേ ശൈശവത്തിൽ തന്നെ പിതാവിനെ നഷ്ടമായി പിന്നീട് അമ്മ മാത്രമേ ശങ്കരന് ഉണ്ടായിരുന്നുള്ളു.  എട്ടാം വയസ്സിൽ സന്യാസ ജീവിതം സ്വീകരിച്ചു ശങ്കരൻ വീട് വിട്ടറങ്ങി വേദം ഉപനിഷദ് പുരാണം ഇതിഹാസം ഇവയിലെലാം ജ്ഞാനം സമ്പാദിച്ചു രണ്ടുവട്ടം ഭാരത്തിലുടനീളം ആസേതു ഹിമാചലം പ്രയാണം  നടത്തി വാദ, തർക്ക, പ്രഭാഷണങ്ങളിലൂടെയും അദ്ദേഹം സമാനമായ ആശയങ്ങളെ സനാതനധർമ്മത്തിൽ സമന്വയിപ്പിച്ചു അദ്വൈത വേദാന്ത  പ്രചാരണം ആരംഭിച്ചു. 

പുരാണ വേദേതിഹാസങ്ങൾക്കെല്ലാം ശങ്കര ഭാഷ്യം അദ്ദേഹം രചിച്ചു, വിവേകചൂഢാമണി, സൗന്ദര്യലഹരി, ശിവാനന്ദലഹരി, ബ്രഹ്മസൂത്രം പോലെ ഒട്ടനവധി കൃതികൾ എഴുതി തീർത്തു. അന്നുവരെ നിലനിന്നിരുന്ന യാഥാസ്ഥിക ഹിന്ദു സംസ്കാരത്തെ തന്റെ  അദ്വൈതവേദാന്തം കൊണ്ട് പരിഷ്കരിച്ചു പുനരുദ്ധാരണം നടത്തി. നദികൾ പലതായി ഒഴുകി സമുദ്രത്തിൽ ലയിക്കുന്ന പോലെ സകലപ്രപഞ്ചവും നിർഗുണ പരബ്രഹ്മം എന്ന ഏക സത്യത്തിൽ ലയിക്കുന്നു എന്നദ്ദേഹം പഠിപ്പിച്ചു. അന്നത്തെ യാഥാസ്ഥിതിക ബ്രാഹ്മണ സമൂഹം ആചാര്യർക്കു എതിരായിരുന്നുവെങ്കിലും തന്റെ ആശയങ്ങളുടെ ശക്തി കൊണ്ടും വാദപ്രതിവാദത്തിലുള്ള തന്റെ അസാമാന്യമായ കഴിവ് കൊണ്ടും അവരെയെല്ലാരെയും തന്റെ പാതയിലേക്ക് കൊണ്ട് വരാൻ അദ്ദേഹത്തിനു കഴിഞ്ഞു.

ബദ്രി പഞ്ചകേദാരം ദ്വാരക പുരി എന്നിവടങ്ങളിൽ ക്ഷേത്രങ്ങൾ സ്ഥാപിച്ചു. ഭാരതത്തിന്റെ നാല് ദിക്കില്ലായി ചതുർവേദങ്ങൾക്കു സാക്ഷിയായി പുരി, ശൃംഗേരി, ജോഷിമത്, ദ്വാരക എന്നിവടങ്ങളിൽ മഠങ്ങളും സ്ഥാപിച്ചു ഭാരതത്തിനു അദ്വൈത വേദാന്തം പകർന്നു നൽകി. ഒടുവിൽ ആ ദീപം കേദാർനാഥിൽ ആരും നടന്നെത്താത്ത ഹിമാലയ സാനുക്കളിലെവിടെയോ തന്റെ മുപ്പത്തിരണ്ടാം വയസ്സിൽ സമാധിയുമായി.

ഗുരുവിനു ശേഷം തോടകാചാര്യർ, പദ്മപാദർ, ഹസ്താമലകാചാര്യ, സുരേശ്വരാചാര്യർ തുടങ്ങിയ ശിഷ്യ പ്രമുഖർ അദ്ദേഹം ബാക്കി വെച്ച അദ്വൈത വേദാന്ത പ്രചാരണം ഏറ്റെടുത്തു അതു ഇന്നും തുടരുന്നു . 

ഭജഗോവിന്ദം എന്ന ഒറ്റ കൃതി വായിച്ചാൽ മാത്രം മതി ബുദ്ധൻ അന്വേഷിച്ചു കണ്ടെത്തിയ  അതെ സത്യങ്ങളും സിദ്ധാന്തവും തന്നെയാണ് ആചാര്യർ അന്വേഷിച്ചതെന്നും മനസ്സിലാക്കാം. പാത രണ്ടായിരുന്നുവെങ്കിലും തത്വത്തിൽ ബുദ്ധനും ശങ്കരനും തിരഞ്ഞ തത്വം ഒന്നു തന്നെ "അദ്വൈതം".  

കെ വി വിഷ്ണു,
15/10/2020   

Wednesday, 29 July 2020

കടുവ - Panthera Tigris - Tiger

निर्वनो वध्यते व्याघ्रो निर्व्याघ्रं छिद्यते वनम् ।
तस्माद्व्याघ्रो वनं रक्षेद्वनं व्याघ्रं च पालयेत् ॥ 
അർത്ഥം :  
"കടുവ കാടില്ലാതെ മരിക്കുന്നു,അതുപോലെ
 കടുവയില്ലാതെ കാടും വെട്ടിമാറ്റപ്പെടുന്നു".  
(മഹാഭാരതം, ഉദ്യോഗ പർവ്വം)

ഇന്നു ജൂലൈ 29 ലോക കടുവ ദിനം . ലോകത്തിലെ കടുവകളിലെ എഴുപതു  ശതമാനവും നമ്മുടെ ഭാരതത്തിലാണ്,  അതു കൊണ്ടു തന്നെ നമുക്കാണു  ഈ വർഗത്തെ സംരക്ഷിക്കാനുള്ള ബാധ്യതയേറെയും. എല്ലാ വന്യ ജീവികളും സംരക്ഷിക്കപ്പെടേണ്ടവ തന്നെയെന്നതിൽ  സംശയമില്ല.  എന്നാൽ കൂട്ടത്തിൽ  കടുവകൾ അർഹിക്കുന്ന പ്രാധാന്യമേറെയാണെന്നു മാത്രം. കാരണം ഭക്ഷ്യശൃംഖലയിൽ കടുവ ഏറ്റവും മുകളിൽ നിൽക്കുന്നു (APEX PREDATOR) എന്നതിനാൽ.  കടുവയെ സംരക്ഷിക്കുക എന്നതിലൂടെ നമ്മൾ എല്ലാ വനവിഭവങ്ങളെയും ആണ് സംരക്ഷിക്കുന്നത്.  ഓരോ കടുവക്കും അറുപതു മുതൽ നൂറു ചതുരശ്ര കിലോമീറ്റെർ വന വിസ്തീർണം ആവശ്യമാണ്. ടൈഗർ ടെറിറ്റോറി എന്നിതിനെ വിശേഷിപ്പിക്കുന്നു. ഇണ ചേരുന്ന കാലങ്ങളിൽ അല്ലാതെ മറ്റൊരു കടുവ അടുത്ത രാജ്യത്തിലേക്ക് പ്രവേശിക്കുകയില്ല ! പ്രവേശിച്ചാൽ അടുത്തതു യുദ്ധം മാത്രം! 

ഇത്രയും ഭൂവിഭാഗം ഇതിനു ആവശ്യമായതിനാൽ സ്വാഭാവികമായും കടുവ സംരക്ഷണം എന്നാൽ വനസംരക്ഷണവും കൂടിയായി മാറുന്നു. താമസം ശരിയായതു കൊണ്ടു മാത്രമായില്ല,ഇവയുടെ സംരക്ഷണത്തിനാവശ്യമുള്ള രണ്ടാമത്തെ കാര്യമാണ്‌ ഇവർക്കുള്ള ഭക്ഷണ ലഭ്യതയുറപ്പാക്കുകയെന്നത്! അവർക്കായി കാട്ടിൽ ചെന്നു ഇലയിട്ട് സദ്യ നടത്താൻ മാത്രം ധൈര്യമുള്ള ആളുകൾ കുറവായതു കൊണ്ട് തന്നെ അവർക്കു വേണ്ടത് അവരുടെ സ്വാഭാവിക ഇരകൾ ആണ്, സാമ്പാർ, ചിത്തൽ, കാട്ടുപോത്തു, നിൽഗൈ  മുതലായ മൃഗങ്ങളാണതിൽ മുഖ്യം. അത് കൊണ്ട് സ്വാഭാവികമായും കടുവ സംരക്ഷണത്തിന്റെ ഭാഗമായി ഇവരെയും സംരക്ഷിക്കേണ്ടതായുണ്ട്. 

എന്ത് കൊണ്ട് കടുവകൾ മാത്രം ഇതിൽ മുഖ്യമാവുന്നു പുള്ളിപുലികൾ പോലുള്ള മറ്റു പ്രിഡേറ്റേഴ്സും തുല്യ പ്രാധാന്യം അർഹിക്കുന്നില്ലേ എന്നൊരു ചോദ്യം വരാം. ഇവിടെയാണ് ആദ്യത്തെ കാര്യം പ്രസക്തമാകുന്നത് ഭക്ഷ്യ ശൃംഖലയിൽ ഇവക്കെല്ലാം മുകളിൽ ആണ് കടുവ ! അത്യാവശ്യ ഘട്ടങ്ങളിൽ പുള്ളിപ്പുലി അഥവാ ലെപോർട്‌സ്, കുറുക്കൻ, ചെന്നായ തുടങ്ങിയ പ്രെടെറ്റേഴ്സിനെയും കടുവ ഭക്ഷിക്കാറുണ്ട് അത് കൊണ്ട് കടുവകൾ സംരക്ഷിക്കപെടുമ്പോൾ അവരും വാഴ നനയുമ്പോൾ ചീര നനയുന്ന പോലെ സ്വാഭാവികമായും സംരക്ഷിക്കപ്പെടുന്നു. ഇതെല്ലാം കൊണ്ടു തന്നെ ഇന്ത്യൻ വനങ്ങളിലെ ഒരേയൊരു രാജാവ് കടുവ മാത്രം ആണ്.

(ഇന്ത്യൻ ലെപ്പേർഡ്‌സിനെ കുറിച്ചുള്ള പഠനങ്ങൾ അനുസരിച്ച് കടുവയേക്കാൾ കൂടുതൽ അഡാപ്റ്റേഷൻ കഴിവ് ലെപ്പേർഡ്‌സിനാണെന്നാണ്, ആയതിനാൽ പുള്ളിപുലികൾ കടുവകളെക്കാൾ അപകടകാരിയാണെന്നിതു സൂചിപ്പിക്കുന്നു.)

വനങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറകളിലൂടെയും പഗ്മാർക് ടെക്‌നിക്‌ ഉപയോഗിച്ചുമാണ് വിദഗ്ധർ ഇവയുടെ കണക്കെടുപ്പ് നടത്തുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ കടുവകൾ വംശനാശത്തിന്റെ വക്ക് വരെ എത്തിയിരുന്നു. വ്യാപകമായ വേട്ടയാടലുകൾ തന്നെ അതിനു കാരണം. ജിംകോർബെറ്റിന്റെ പുസ്തകങ്ങൾ വായിക്കുകയാണെങ്കിൽ അതിന്റെ ഒരു ഏകദേശ രൂപം നമുക്ക് മനസ്സിലാവും. പക്ഷെ ഇന്ന് കടുവകൾ തിരിച്ചു വരവിന്റെ പാതയിലാണ്. അതിൽ നമ്മുടെ രാജ്യത്തിന്റെ പങ്കു വളരെ വലുതാണെന്നത് സന്തോഷിക്കാവുന്ന കാര്യവും. നരഭോജികളായ കടുവളെയും പുള്ളിപുലികളെയും  നിർദാക്ഷിണ്യം വേട്ടയാടുന്ന വേളയിലും ജിം കോർബെറ്റ്‌ പറയുകയും തെളിവ് സഹിതം സ്ഥാപിക്കുകയും ചെയ്യുന്ന കാര്യമൊന്നുണ്ട്, അവർ ഒരിക്കലും മനുഷ്യമാംസത്തോടുള്ള തൃഷ്ണ കൊണ്ടൊന്നുമല്ല നാട്ടിലേക്കിറങ്ങി വേട്ടക്ക് വരുന്നത് അതിനും 90 ശതമാനം കാരണം നമ്മൾ തന്നെ ഉദാഹരണമായി അദ്ദേഹം കണ്ടെത്തിയ ഏതാനും കാര്യങ്ങൾ ഇങ്ങനെയാണ്.

1. നായാട്ടിനിടയിൽ പല്ലിനോ നഖത്തിനോ ഒക്കെ നാശം സംഭവിക്കുന്ന കടുവകൾക്കു പിന്നെ വേട്ടയാടാൻ ബുദ്ധിമുട്ടാകുന്നു സമയം അവർക്കു എളുപ്പം മൃദുലമായ മനുഷ്യമാംസമോ അല്ലെങ്കിൽ നമ്മുടെ വളർത്തു മൃഗങ്ങളോ ആണ്.

2. മനുഷ്യന്റെ വനം കയ്യേറൽ , സ്വാഭാവികമായും അവയുടെ ആവാസ വ്യവസ്ഥയെ തകിടം മറിക്കുന്നു നാട്ടിലേക്കിറങ്ങുന്നു.

3 . കടുവയുടെ ഭക്ഷണത്തിൽ കയ്യിട്ടു വാരുക കലാപരിപാടി 100 ശതമാനം മനുഷ്യനാൽ  മാത്രം സംഭവിക്കുന്ന കാര്യം ആണ്. കടുവകളുടെ സ്വാഭാവിക ഇരകളെ മനുഷ്യൻ നിയത്രണാതീതമായി നശിപ്പിച്ചാൽ വീണ്ടും അവർക്കു ഭക്ഷണം തേടി നാട്ടിലേക്കിറങ്ങേണ്ടതായി വരുന്നു.

4 . നാലാമത്തേത് കടുവകളുടെ ഗതികേട് കൊണ്ടാണ് പ്രായമേറും തോറും വേട്ടയാടാനുള്ള ശേഷി നഷ്ട്ടപ്പെടുന്ന കടുവകൾ മറ്റു ഇരകളുമായി താരതമ്യം ചെയ്യുമ്പോൾ കായിക ശേഷി താരതമ്യേന തീരെ കുറവായ മനുഷ്യർക്ക് നേരെ തിരിയുന്നു

5 . മനുഷ്യ മാംസത്തോടു അഡിക്ഷൻ സംഭവിക്കുന്ന കാരണത്താൽ മനുഷ്യർക്കു ഭീഷണിയാവുന്ന കടുവകളും പുള്ളിപ്പുലികളും ഉണ്ട്. കടുവയേക്കാൾ പുള്ളിപുലിക്കു ഇങ്ങനൊരു അഡാപ്റ്റേഷൻ കൂടുതൽ ഉള്ളതായി കോർബെറ്റിന്റെ "Leopard of Rudraprayag" എന്ന പുസ്തകം വായിച്ചപ്പോൾ എനിക്ക് തോന്നിയിരുന്നു.


മധ്യേഷ്യയിലെ കാസ്പിയൻ കടുവകൾ, ഫാർ ഈസ്റ്റ് മേഖലയിൽ ഉണ്ടായിരുന്ന ബാലി,ജാവൻ തുടങ്ങിയ കടുവകളുടെ വിഭാഗങ്ങൾക്കെല്ലാമിന്നു  വംശനാശം സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. നമ്മുടെ ബംഗാൾ ടൈഗർ, സൈബീരിയൻ, സുമാത്രൻ ഉൾപ്പെടെ ഏതാനും കടുവ വിഭാഗങ്ങളെ ഇന്നു ഭൂമിയിൽ ഉള്ളു അത് തന്നെ ക്രിട്ടിക്കൽ എൻഡേഞ്ചർ വിഭാഗത്തിൽ ആണ് ഇവയിന്നും ഉള്ളതു. അതിനാൽ വളരെയധികം സംരക്ഷണം നല്കപ്പെടേണ്ട ജീവിയാണ് കടുവ. കേരളത്തിൽ ഉൾപ്പെടെ അമ്പതിനടുത്തു കടുവ സംരക്ഷണ കേന്ദ്രങ്ങൾ ഇന്ന് ഇന്ത്യയിൽ ഉണ്ട്. ബന്ദിപ്പൂർ , ജിംകോർബെറ് ,കൻഹ ,സത്പുര,  രൺതംബോർ,  പെരിയാർ , മുതുമലൈ , ഭദ്ര,  പെഞ്ച്  തുടങ്ങിയവ ഉദാഹരണങ്ങൾ. 2010 ൽ ഏകദേശം 1400നടുത്തു മാത്രം ഉണ്ടായിരുന്ന കടുവകളുടെ സംഖ്യയിന്നു ഇരട്ടിച്ചു ഏകദേശം 2967 ആയതായി 2019 ലെ കണക്കുകൾ സൂചിപ്പിക്കുന്നു, നല്ല മുന്നേറ്റമാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. പക്ഷെ ഇനിയും മുന്നോട്ടു പോകുവാൻ ദൂരം ഒരുപാടുണ്ട്. 

പ്രകൃതിയിലെ ഓരോ ജീവിയും അവയുടെ ജീവിതവും പ്രകൃതി കൽപ്പിച്ച ഒരു താളത്തിൽ ആണ്. നമ്മുക്കു ആ പ്രകൃതി കല്പിച്ചിരിക്കുന്ന കർമ്മം ഈ സുന്ദര വൈവിധ്യമാർന്ന പ്രകൃതിയെയും മറ്റു ജന്തു ജാലങ്ങളെയും സംരക്ഷിക്കാനുള്ള കാവൽക്കാരന്റെ ഉത്തരവാദിത്വമാണ്. അത് കൊണ്ട് നമുക്ക് കള്ളന്മാരാവാതിരിക്കാം. പ്രകൃതിയെ സംരക്ഷിക്കാം. പ്രകൃതിയോടിണങ്ങി ജീവിക്കാം !

വിഷ്ണു കെ വി
29/07/2020     

Thursday, 23 April 2020

ചില ക്വാറൻറ്റൈൻ ചിന്തകൾ

വെറുതെ ഇരുന്നപ്പോൾ മനസ്സിൽ
വിരിഞ്ഞ ചില അടുക്കും ചിട്ടയുമില്ലാത്ത
ചിതറിയ ചിന്തകൾ ! തുടക്കം എങ്ങോ തുടങ്ങി എങ്ങോ എത്തി ആ ചിന്തകൾ!

ബുദ്ധനും റൂമിയും ഓഷോയും ഇവർ മൂന്നു പേരുമാണൻ്റെ ഹീറോസ് !

മൂന്നു പേരും പ്രണയത്തെ കുറിച്ച് മാത്രം ചിന്തിക്കുകയും സംസാരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തവരാണ് ! പ്രണയമെന്നാൽ അത് കേവലമൊരു സ്ത്രീ പുരുഷ പ്രണയം മാത്രം അല്ല , അതിൽ ഒതുക്കരുത് ഈ വാക്കിനെ !

പ്രണയം എന്നാൽ അത് ഈ വിശ്വം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ഒന്നാവണം , വിദ്വേഷം വേരറ്റ വിശുദ്ധ പ്രണയം ! എത്ര മനോഹരമായിരിക്കും വിദ്വേഷമില്ലാത്തൊരു ലോകം, !

പ്രണയിക്കാം ചെറിയൊരീ  കാലം മാത്രം  ഉള്ള ഈ ജീവൻ ദേഹം വിടുന്ന നിമിഷം വരെയും പ്രണയിക്കാം !
❤️❤️❤️

ജാതിയും മതവും ദേശവും കാലവും അതിനു തടസ്സമാവാതിരിക്കാൻ ശ്രമിക്കാം !

ക്ഷമിക്കണം എന്നു പറയുമ്പോൾ ഞാൻ എന്ന ഭാവം അവിടെ തകരുന്നു ! ക്ഷമിച്ചു എന്ന് പറയുമ്പോൾ രണ്ട് ഹൃദയങ്ങളിൽ സൗഹൃദം വീണ്ടും തളിരിടും !

നല്ലൊരു സൗഹൃദം നഷ്ട്ടപെടുന്നതിനേക്കാൾ വലുതൊന്നും സാധാരണ മനുഷ്യ ജീവിതത്തിൽ വിലയേറിയതായി ഇല്ല !

അതു കൊണ്ട് സൗഹൃദങ്ങൾ ഒരിക്കലും നഷ്ട്ടപെടുത്താതിരിക്കാം !

ഈഗോ - എന്ന ഭാവത്തെ ത്യജിക്കാം പ്രണയവും  സൗഹൃദവും വളർത്താം ! വിദ്വേഷം വളർത്താതിരിക്കാം !

ഹാ ഹാ ഹാ
വെറുതെ ഇരിക്കുമ്പോ എത്ര മനോഹരമായ ചിന്തകൾ വരുന്നു !

എന്നിട്ടും "idle mans mind is devils workshop" എന്ന അപവാദം മാത്രം ബാക്കി !

കെ.വി.വിഷ്ണു
23/04/2020

Saturday, 12 October 2019

മുത്തശ്ശൻ മാവു

കഴിഞ്ഞ കൊല്ലം മഴക്കാലത്തൊരു അവധിയ്ക്ക്, വീട്ടിൽ ചെന്നപ്പോഴണ് ശ്രദ്ധിച്ചത് ,പച്ച കുട വിരിച്ചു തറവാട്ടുതൊടിയിൽ  തണലേകിയ എന്റെ മുത്തശ്ശൻ മാവ് ഉണങ്ങിയിരിക്കുന്നു. മഴ തുടങ്ങിയിട്ടും എന്താ തളിർക്കാതെ ഇങ്ങനെ നിൽക്കുന്നതെന്ന് അമ്മയോട് ചോദിച്ചപ്പോഴാണമ്മപറഞ്ഞത്, അതിനി തളിർക്കില്ല കായ്ക്കുയുമില്ലെന്ന് . മഴ മുഴുവൻ നനഞ്ഞു നിൽക്കുന്ന മുത്തശ്ശൻമ്മാവിൻ്റെ  മൃതശരീരം ഇറയത്തു കൂടെ നോക്കിയപ്പോൾ എനിയ്ക്ക് കാണാമായിരുന്നു ! ഏറെ നന്മകളേകി ഒടുവിൽ  ദേഹത്തെ വിട്ടു ദേഹി വിടവാങ്ങിയപ്പോൾ "വീണുടയാൻ വയ്യെനിക്കീ ഭൂവിൽ മതിയായില്ല ജന്മ"മെന്നകണക്ക് നിൽപ്പാണത്.

എഴുപത്തിയഞ്ചു വര്ഷം  മുൻപ് വീടും പറമ്പും  മുത്തശ്ശൻ വാങ്ങുമ്പോൾ തൊട്ടേ ഇദ്ദേഹം തറവാട്ടിലെ ഒരംഗമായിരുന്നു . അന്ന് തന്നെ ഏതാണ്ട് 25 - 30 വയസ്സ് കാണും അയാൾക്ക് . എൻ്റെ ഇരുപത്തിയഞ്ചു വർഷത്തെ ഓർമകളുടെ ഏടിൽ നിറഞ്ഞ് നിൽപ്പുണ്ട് മൂപ്പിലാൻ.അങ്ങനെ ഉള്ള അദ്ദേഹമിന്നു വെറും  അസ്ഥിപഞ്ജരമായി നില്ലുന്നു സ്വയം ചിതയൊരുക്കി അടുപ്പിൽ നിറയുന്ന കാഴ്ചയും നിറമിഴിയോടെ ഞാൻ കണ്ടു.ഏകദേശം ആറേഴു കൊല്ലം മുൻപ് വരെയും യൗവനത്തിന്റെ തിളക്കം ഉണ്ടായിരുന്നു മുത്തശ്ശൻ മാവിന് ! മുത്തശ്ശൻ മാവിലെ മാങ്ങക്കു വലിയ മധുരം ഇല്ലാത്തതിനാൽ മുഴുവനും മുത്തശ്ശന്റെ കൊമ്പുകളിൽ തന്നെ നിക്കുമായിരുന്നു. ഇളം മഞ്ഞ നിറം വന്നു ചേരുമ്പോൾ അണ്ണാനും കാക്കയും തത്തമ്മയും (ഇവരെ മാത്രേ ഞാൻ കണ്ടിട്ടുള്ളു) വന്നിരുന്നു പയ്യെ തല കീഴായി ഞെട്ടിയിൽ അള്ളിപിടിച്ചിരുന്നു ചുരണ്ടിയും കൊത്തിയുമൊക്കെ തിന്നുമായിരുന്നു .വല്ലപ്പോഴും പഴുത്തു വീഴുമ്പോൾ ഞാനും രുചിച്ചു നോക്കുമായിരുന്നു. 

അമ്മയുടെയും വല്ല്യമ്മമാരുടെയും ഓർമകളിൽ തൊടിയിൽ ഇല്ലാത്ത ഫലങ്ങളോ പച്ചക്കറികളോ ഇല്ലായിരുന്നുവത്രേ. കടയിൽ നിന്നും വാങ്ങിക്കേണ്ടി വരുന്ന അവസ്ഥ വളരെ വിരളം.എരുമയും പശുക്കളും ഉൾപ്പടെ പത്തോളം കാലികൾ, തൊഴുത്തിന്റെ പിന്നിൽ മുഴുവൻ കപ്പ , മറ്റു സ്ഥലങ്ങളിൽ മുളക് തക്കാളി പാവൽ വെണ്ട വഴുതനങ്ങ വാഴ അമരക്ക പടവലം തുടങ്ങി പച്ചക്കറികൾ.പാടത്തെ വരമ്പ് മുഴൂവൻ പയറും വെണ്ടയും ഇടവിട്ട് തെങ്ങും.തവളക്കണ്ണനും മട്ടയുമടക്കം ഏഴെട്ടു ഏക്കറിൽ നെൽകൃഷിയും.

അക്കൂട്ടത്തിൽ ആയിരുന്നു മുത്തശ്ശൻ മാവും, നീലി എന്ന ജാതിയിൽ പെട്ടതാണെന്ന് 'അമ്മ പറയും. പണ്ട്  അവർക്കൊക്കെ നല്ല കൽക്കണ്ടം പോലത്തെ മാങ്ങ കഴിക്കാൻ കിട്ടാറുണ്ടത്രെ ! പക്ഷെ എന്റെ ഓർമയിൽ ആ മാങ്ങ അച്ചാറിടാൻ മാത്രേ എടുത്തു കണ്ടിട്ടുള്ളു . വലിയൊരു തൊടി മുഴുവൻ മുത്തശ്ശൻ വിരിഞ്ഞു കുട പിടിച്ചു നിൽക്കും. കിളികൾക്കും അണ്ണാന്മാർക്കും ഭക്ഷണമായും  വീടായും, ഞങ്ങൾക്ക് മുഴുവൻ തണലേകിയും മുത്തശ്ശൻ ഇത്രകാലം ആ തൊടിയുടെ രക്ഷിതാവായി നിന്നു. പിന്നീട് എപ്പോഴോ കാൻസർ കണക്കെ ഇത്തിളുകൾ മുത്തശ്ശന്റെ മേൽ വന്നു താമസം തുടങ്ങി എത്ര വട്ടം വെട്ടി കളഞ്ഞിട്ടും അവർ വീണ്ടും വീണ്ടും വന്നു !

അവരെയും മുത്തശ്ശൻ കൈ വിട്ടില്ല തന്റെ പ്രാണൻ വരെ ഊട്ടി, ആദ്യം പോയതു ഞങ്ങൾ കുട്ടികൾക്ക് ഊഞ്ഞാലിടാൻ താഴത്തു നീണ്ടു നിന്നിരുന്ന ആ കൊമ്പായിരുന്നു ! പയ്യെ പയ്യെ കിളികൾക്കു പോലും കായ് നല്കാനാവാത്ത അവസ്ഥയിലേക്ക് വന്നു ചേർന്നു .രണ്ടു വർഷം മുൻപ് തീർത്തും ശോഷിച്ചു തുടങ്ങി , കഴിഞ്ഞ കൊല്ലം ഒരില പോലും മുളക്കാത്ത ഉണക്ക മരമായി മുത്തശ്ശൻ മാറിയതിനും ഞാൻ സാക്ഷിയായി ! മുത്തശ്ശന്റെ ജീവിതം അവസാനിക്കുന്നതിനു തൊട്ടു മുൻപ് ആ ജീവൻ ഊറ്റി വളർന്ന ഇത്തിളുകൾ മരിച്ചു വീണു . ഞങ്ങൾക്ക് ഊഞ്ഞാലു കെട്ടാൻ തന്നിരുന്ന ആ മുറിഞ്ഞ കയ്യിലെ മുറിപ്പാടിനുള്ളിലൂടെ ചിതലുകൾ മുത്തശ്ശനെ ഭക്ഷണമാക്കി തുടങ്ങി ! പ്രാണൻ നഷ്ടപ്പെട്ടിട്ടും ചിതലുകൾക്കു പോലും ഉപകാരമായി തീർന്നു ആ പുണ്യ ജന്മം.ഇനി തത്തകളോ അണ്ണയോ ഒന്നും ഈ തൊടിയിലേക്കു വരില്ല , കാരണം അവരുടെ അസ്തിത്വം ആണ് അന്ത്യ ശ്വാസം വലിച്ചു നിൽക്കുന്നതു.

എന്റെ ഈ മുത്തശ്ശൻ മാവു എനിക്കൊരു പാഠമാണ് മഹത്തായൊരു ജീവിതപാഠം, അവസാന ശ്വാസവും ആർക്കോ വേണ്ടി ദാനമായി നൽകിയ ഒരു മഹത്തായ ജീവിത പാഠം , ഞാൻ ഉൾപ്പെടുന്ന മനുഷ്യ സമൂഹം ഈ മാവിൽ വന്ന ഇത്തിൾ പോലെ ഈ ഭൂമിയുടെ ജീവനുറ്റി ജീവിക്കുന്നു , എന്നാൽ ഓർക്കുന്നില്ല മാവ് ഉണങ്ങുന്നതിനു മുൻപ് മരിച്ചു വീണ ആ ഇത്തിളിന്റെ കാര്യം ! അതെ അന്ത്യം തന്നെയാണ് എന്നെയും നമ്മളെയും കാത്തിരിക്കുന്നതും ! മുത്തശ്ശൻ മാവ് ഇരുന്ന ആ വിടവ് നികത്താൻ ആർക്കും കഴിയില്ല കാരണം അതൊരു മരം മാത്രമല്ല , അതെന്റെ ബാല്യമാണ് ! 

പക്ഷെ അവിടെ ഞാൻ ഒരു മരം കൂടെ ഞാൻ വെക്കും വീണ്ടും അണ്ണാറക്കണ്ണനും തത്തമ്മയും കാക്കയും ഒക്കെ വന്നിരിക്കാൻ അവർക്കു കഴിക്കാൻ അതിൽ ഫലങ്ങൾ ഉണ്ടാവും ! വീണ്ടും ഈ തറവാട്ടിലെ തൊടിയിൽ തണൽ വിരിച്ചു നിൽക്കും ഒരു മരം, കാണാൻ ഉണ്ടാവുമോ എന്നറിയില്ല പക്ഷെ എന്റെ അവസാന ദിവസവും അതിനു ഞാൻ വെള്ളം നൽകും ! കാരണം അത് എന്റെ ജീവൻ തന്നെയാണ് , മുത്തശ്ശൻ മാവെന്നേ പഠിപ്പിച്ച പാഠം !

Kv Vishnu
12/10/2019


Thursday, 26 September 2019

The Unsung Heroes

കുറച്ചു നാളുകളായി മാത്രം കേട്ട് തുടങ്ങിയ പേരാണ് ഗ്രെറ്റ തുൻബെർഗ് ! വെറും പതിനാറു വയസ്സ് മാത്രമുള്ള പെൺകുട്ടി ലോക ശ്രദ്ധയിലേക്ക് എത്തി പെട്ടു അവളുടെ വ്യത്യസ്തതയാർന്ന പ്രധിഷേധത്തിലൂടെ. എല്ലാ വെള്ളിയാഴ്ചകളിലും സ്കൂളിൽ പോകാതെ അവൾ പോയി സ്വീഡൻ പാർലമെന്റിനു മുന്നിൽ നിന്നു പ്രതിഷേധത്തിന്റെ പ്ലക്കാര്ഡുമായി കാലാവസ്ഥവ്യതിയാനത്തിൽ ഉപകാരപ്രദമായ നിലപാട് എടുക്കുന്നതിൽ വേണ്ടി ആ രാഷ്ട്രത്തിന്റെ ശ്രദ്ധ ക്ഷണിച്ചു കൊണ്ടു .

തുടക്കത്തിൽ ഒറ്റപ്പെട്ട പോരാട്ടമായിരുന്നെങ്കിലും അതു വെള്ളി വെളിച്ചത്തിലേയ്ക്കു നീങ്ങുവാൻ തുടങ്ങി അവളുടെ പ്രവർത്തിയിൽ ആകൃഷ്ടരായ അനേകം ആളുകൾ അവൾക്കു പിന്നിൽ അണിനിരന്നു പ്രതിഷേധിച്ചു കൊണ്ടേ ഇരുന്നു എല്ലാ വെള്ളിയാഴ്ചകളിലും . ഒടുവിൽ സാക്ഷാൽ യുഎന്നിൽ ലോക നേതാക്കൾക്ക് മുന്നിൽ  വരെ ചെന്ന് പ്രസംഗിക്കുന്ന തലത്തോളം ആ കുഞ്ഞു വളർന്നു അല്ല അവളുടെ പ്രസിദ്ധി വളർന്നു.

അവളുടെ പാത പിന്തുടർന്ന് അനേകം പ്രതിഷേധങ്ങൾ ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും ഉയർന്നു. എന്നാൽ പ്രവർത്തിയിലൂടെ എന്ത് മാറ്റം കൊണ്ട് വന്നു എന്ന് ചോദിച്ചാൽ അറിയില്ല ! ഒരുപാട് പേര് സംസാരിക്കുന്നു പരിസ്ഥിതിക്ക് വേണ്ടി ഒരുപക്ഷെ അതിൽ നിന്നും ഒരു 30 - 40 ശതമാനം ഒരു മരം എങ്കിലും വെക്കുമായിരിക്കും അത് എത്ര കാലം പരിപാലിക്കും അതും അറിയില്ല. എന്നാൽ ഗ്രെറ്റ തുൻബെർഗിനെ പോല്ലേ അല്ലാതെ ആരാലും പാടി പുകഴ്ത്തപ്പെടാതെ അന്തർമുഖരായി തങ്ങളുടെ കർമം ഇന്നും ചെയ്തു പോരുന്ന ചില വിശുദ്ധ ജന്മങ്ങൾ ഉണ്ട്, അവരെ ലോകം അറിയില്ല അവരതു ആഗ്രഹിക്കുന്നില്ല എന്നതാവും സത്യം ! 

സാലുമര്ദ തിമ്മക്ക - കർണാടകയിൽ ജനിച്ചു വളർന്ന 108 വയസ്സായ മുത്തശ്ശി കഴിഞ്ഞ വര്ഷം ഭാരതം പദ്മശ്രീ നൽകി ആദരിക്കുന്നവരെയും എത്ര  പേർക്ക് ഇവരെ അറിയാം എന്ന് ചോദിച്ച ലക്ഷം പേർക്കിടയിൽ ഒരു കയ്യ് മാത്രം ഉയരുമായിരിക്കും. സാധാരണ ക്വറി തൊഴിലാളികൾ ആയിരുന്ന അവരും ഭർത്താവും കുഞ്ഞുങ്ങൾ ഇല്ലാതിരുന്ന അവർ ഒരു ആൽമരം നട്ടു കൊണ്ട്  തുടങ്ങി അതിനെ കുഞ്ഞുങ്ങളായി കണ്ടു, ക്രമേണ മുന്നൂറ്റി എൺപത്തഞ്ചോളം ആൽമരങ്ങൾ അവർ നട്ടു. വെറുതെ കൊണ്ട് പോയി രാഷ്ട്രീയക്കാരെ പോലെ നട്ടു തിരിച്ചു വന്നതല്ല  ആട് മാടുകളെ കൊണ്ട് നശിക്കാതിരിക്കാൻ അതിനെ വേലി കെട്ടി സംരക്ഷിച്ചു അതിനു കിലോമീറ്ററുകളോളം നടന്നു വെള്ളം നൽകി വളർത്തി. ഇന്ന് എഴുപതു വയസോളം ആയ ആ  മരങ്ങളുടെ സംരക്ഷണ ചുമതല കർണാടക ഗവണ്മെന്റ് ഏറ്റെടുത്തു നടത്തുന്നു . അവർക്കു കാലാവസ്ഥ വ്യതിയാനം എന്തെന്നോ ഗ്ലോബൽ വാർമിംഗ് എന്തെന്നോ അറിയില്ല. എന്നിട്ടും അവർ ഈ പ്രകൃതിക്കു നന്മ ചെയ്തു ആരും പാടി പുകഴ്ത്താതെ തന്നെ!

ജാദവ് പയെങ് - ഒരു സാധാരണ ഫോറസ്റ്റർ ബ്രഹ്മപുത്രയിലെ പ്രളയത്തിൽ കൊണ്ട് പോയ ഏകദേശം മുന്നൂറു ഹെക്ടറോളം വരുന്ന ഭൂമിയെ പുനഃ സൃഷ്ട്ടിച്ചു . അത് മാത്രമല്ല ഇന്ന് ആ വനത്തിൽ കടുവകളും കാണ്ടാമൃഗങ്ങളും അടക്കം അനേകം അപൂർവം ജന്തു ജാലങ്ങൾക്കു ആവാസ സ്ഥാനം കൂടിയായി.ഫോറെസ്റ് മാന് ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ പേരു ആ വനത്തിനു നൽകിയും 2015 ൽ പദ്മശ്രി നല്കിയും രാജ്യം ആദരിക്കുന്ന വരെയും ഈ പ്രകൃതി സ്‌നേഹി ആരാലും അറിയപ്പെടാത്ത ഒരു സാധാരണ ഫോറസ്റ്റർ മാത്രമായിരുന്നു ! ഇന്നും എത്ര പേർക്ക് ഇദ്ദേഹത്തെ അറിയും എന്ന് അറിയില്ല !

മോഇറങ്ഗാതേംലോയ - മണിപ്പൂരിൽ ഇംഫാലിനു സമീപം ഏകദേശം മുന്നൂറു ഏക്കറോളം വനം സൃഷ്ടിക്കുകയും (തുടക്കത്തിൽ ഒറ്റക്കും പിന്നീട് കുറച്ചു വ്യക്തികളുടെ സഹായത്തോടും കൂടി) 250 ഓളം അപൂർവ മരങ്ങളുടെ സംരക്ഷകനായും അനേകം ജീവ ജാലങ്ങൾക്കു ആവാസ വ്യവസ്ഥ ഒരുക്കയും അതോടൊപ്പം ആ ഗ്രാമത്തിന്റെ മുഴുവൻ കാലാവസ്ഥയും മാറ്റി മറിക്കുകയും ചെയ്തു ഈ മനുഷ്യൻ അതിനായി തന്റെ പതിനേഴു കൊല്ലങ്ങൾ അദ്ദേഹം നൽകി ! ഇദ്ദേഹത്തെയും ആരും പാടിപുകഴ്ത്തി കേട്ടിട്ടില്ല ഈയടുത്തു ഒരു പത്ര മാധ്യമത്തിലൂടെ വായിച്ചാണ് ഞാൻ ഇദ്ദേഹത്തെ കുറിച്ച് മനസിലാക്കുന്നത്.

ഇവർ മൂന്നു പേരും മാത്രമല്ല ഒരുപാടു പേരുണ്ടാവും ഇവരെ പോലെ, അറിയില്ല ആരൊക്കെയെന്ന് ആരുടേയും പ്രശംസയോ പ്രശസ്തിയോ ആഗ്രഹിക്കാതെ അന്തർമുഖരായി തങ്ങളുടെ കർമങ്ങൾ ഇന്നും നിർവഹിക്കുന്നവർ ! ഗ്രെറ്റയെ പോലെ ലക്ഷങ്ങൾ വരുമ്പോൾ ഇവരെ പോലെ ഒരു പത്തു പേരെങ്കിലും വന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു ! കാരണം പ്രസംഗത്തെക്കാൾ പ്രവർത്തി ആവശ്യപ്പെടുന്ന തലത്തിലേക്കു ഇന്ന് കാലാവസ്ഥ വ്യതിയാനവും വനനശീകരണവും എത്തി നിൽക്കുന്നു!അത് കൊണ്ട് ഇവരെയും ലോകം അറിയണം ഇവരെ കൂടെ മാതൃകയാക്കണം എന്ന് പ്രാർത്ഥിക്കുന്നു !

kv vishnu
26/09/2019

Monday, 5 August 2019

Article 370

ആഗസ്റ് അഞ്ചു രണ്ടായിരത്തി പത്തൊൻപതു ചരിത്രം രേഖപ്പെടുത്തും അത് പക്ഷെ എങ്ങനെയായിരിക്കും എന്നറിയാൻ കുറഞ്ഞത് ഒരു പത്തു വർഷത്തെ സമയ ദൈർഘ്യമെങ്കിലും ആവശ്യമായി വരുമെന്നു മാത്രം. കാശ്മീരിന് നൽകിയിരുന്ന പരമാധികാരം റദ്ദു ചെയ്യപ്പെട്ടു ഇന്ന്. തീരുമാനം രാഷ്ട്രീയമാണ്. കാരണങ്ങൾ എന്ത് തന്നെ ആയിരുന്നാലും ഞാണിന്മേൽ കേറിയുള്ളൊരു കൈവിട്ട കളിയാണ് ഇത്. നന്മയും തിന്മയും രണ്ടും നടക്കാം. പക്ഷെ കാലങ്ങൾ ആയുള്ള ഭാരതത്തിന്റെ തീരാ തലവേദനക്ക് ഒരു പരിഹാരം ആകും ഇത് എന്നതിൽ തർക്കമില്ല. ആർട്ടിക്കിൾ 370 ഒഴിവാക്കുന്നതിലൂടെ കാശ്മീർ എന്ന ഭൂമിക ഭാരതത്തിന്റെ പരമാധികാര പരിധിയിൽ വന്നു ! ഒരു ഉത്തരവ് കൊണ്ട് അതിനു സാധിക്കും അത് സാധിക്കുകയും ചെയ്തു കേന്ദ്ര സർക്കാരിന്, അഭിനന്ദനങ്ങൾ .

എന്നാൽ ഒരു ഭൂമിക പിടിച്ചെടുത്ത ലാഘവത്തിൽ ഒരു ജനതയുടെ മനസിനെയും കീഴക്കാൻ കഴിയുമോ? അതിനു കഴിയുമെങ്കിൽ മാത്രമേ ഈ ലഭിച്ച പരമാധികാരം പൂർണമായും വിജയിച്ചു എന്ന് പറയുവാൻ കഴിയു. അയൽരാജ്യക്കാരുടെ സംസ്കാരവുമായി ചേർന്ന് നിൽക്കുന്ന ജീവിതമാണ് കാശ്മീർ ജനതയുടെയും. അത് കൊണ്ട് തന്നെ അവർക്കു അയൽക്കാരോട് മമത തോന്നിപോയെങ്കിൽ അത് രാജ്യ ദ്രോഹം എന്ന് വിളിക്കുവാൻ പോലും സാധിക്കുകയില്ല.ഇക്കാലമത്രയും രാഷ്ട്രീയ ലാഭങ്ങൾക്കായി കക്ഷികൾ കാശ്മീരിനെ ഉപയോഗിച്ചു. ഇന്ന് ഇത് റദ്ദു ചെയ്യപ്പെട്ടതിലൂടെ ഉണ്ടായത് അവരുടെ കഞ്ഞിയിൽ മണ്ണു വീഴുക മാത്രമാണ്.എന്നാൽ  അത് അവിടുത്തെ ജനങ്ങൾക്ക് ഈ സത്യം ഉൾക്കൊള്ളുവാൻ കഴിയുമോ എന്നത് സംശയമാണ് കാരണം സ്വാതന്ത്ര്യാനന്തര ഭരണത്തിലൂടെ കശ്മീർ ഭരിച്ച എല്ലാ സർക്കാരുകൾ അവിടുത്തെ ജനങ്ങളെ ഭാരതീയർ വിദേശിയരാണെന്നു പറഞ്ഞു വിശ്വസിപ്പിച്ചു  കൊണ്ട് ഭരിച്ചു. അതിനു തെളിവാണ് ഇത് റദ്ദ് ചെയ്യപ്പെട്ടപ്പോൾ ഉണ്ടായ അവരുടെ രോഷം !

ആ ജനങളുടെ  മനസ്സിൽ പതിഞ്ഞു പോയ ഈ അച്ചാണ് അവരുടെ മനസ്സിൽ നിന്നും ആദ്യ മാറ്റേണ്ടത് !  ഒരിക്കലും പട്ടാളത്തിനെ കൊണ്ടും രാഷ്ട്രീയക്കാരെ കൊണ്ട് സാധിക്കാത്ത കാര്യം. കാരണം എല്ലാ പാർട്ടികളും ഒന്നിച്ചു അനുകൂലിച്ചെങ്കിൽ മാത്രമേ ഇത് എളുപ്പത്തിൽ സാധ്യമാവുകയുള്ളു. എന്നാൽ തങ്ങളുടെ കഞ്ഞിയിൽ മണ്ണ് വാരിയിട്ട ഈ നടപടി അവർ രണ്ടു കയ്യും നീട്ടി അംഗീകരിക്കും എന്നത് ദിവാസ്വപ്നം മാത്രം പിന്നെ ഉള്ളത് സർക്കാർ അവരെ എല്ലാ കാര്യങ്ങളിലും ചേർത്തു നിർത്തി കൊണ്ടു വികസനത്തിൻറെ പാതയിലേക്കും നമ്മുക്കിടയിലേക്കും കൂടുതലായി കൊണ്ട് വന്നു അവർ വിദേശിയരല്ല എന്നും ഈ ഒരു നിയമം പോയത് കൊണ്ട് പൊതു ജനത്തിനു യാതൊരു കുഴപ്പവും വന്നിട്ടില്ല എന്നും മനസിലാക്കിക്കണം.സമയം യഥേഷ്ടം ആവും ഇതിനു, റോമാ സാമ്രാജ്യം ഒറ്റ രാത്രി കൊണ്ട് ഉയർത്തപ്പെട്ടതല്ലലോ! ഏറ്റവും പ്രധാനം ഇതിനെതിരെ വിഷവും വിഘടനവാദവും ഛർദ്ധിക്കുന്ന  ഒരു മാധ്യമം പോലും അവിടെ ഉണ്ടാവരുത്.

ആങ്ങള ചത്താലും നാത്തൂൻ കരഞ്ഞു കണ്ടാൽ മതി എന്ന ചിന്തയുള്ള രാഷ്ട്രീയക്കാരും പ്രതിപക്ഷ കക്ഷികളും ആണ് ഇന്ന് നമ്മുടെ നാട്ടിൽ അത് മറ്റൊരു അനുഗ്രഹം! പുര കത്തുമ്പോൾ വാഴവെട്ടുക കത്തുന്ന പുരയിൽ നിന്നും കഴുക്കോൽ ഊരുക അങ്ങനെ എന്തൊക്കെയോ ഹോബിസ്സാണ്. ലോകം മുഴുവൻ നേടിയാലും ജനതയുടെ മനസ് നേടിയില്ലെങ്കിൽ പിന്നെ അത് വെറും ഒരു തുണ്ടു മണ്ണ് മാത്രം. ഭൂമിക്കു അതിരു കെട്ടുമ്പോൾ അത് അവരുടെ മനസ്സിൽ കെട്ടാതെ നോക്കണം , ആ കാര്യമിവിടെ പ്രത്യേകം ശ്രദ്ധിക്കണം. എന്ത് തന്നെ ആയാലും വരും വരായ്കകൾ നമ്മൾ അനുഭവിച്ചേ മതിയാവു. കാശ്മീർ എന്ന ഭൂമിയിലെ സ്വർഗം ഒരിക്കലും ഇതിന്റെ പേരിൽ നരകമാവാതിരിക്കട്ടെ എന്ന് പ്രതീക്ഷിക്കാം. എന്നെങ്കിലും ഒരു നാൾ ഒരു സഞ്ചാരിയായി ഞാൻ കാണാൻ കാത്തിരിക്കുന്നുണ്ട് ഈ സ്വർഗത്തെ, എന്നെ പോലെ ഒരുപാട് സഞ്ചാരികളുടെ സ്വപ്നമാണ് കാശ്മീർ. അത് കൊണ്ട് തന്നെ എല്ലാമെത്രയും പെട്ടെന്ന് തന്നെ എല്ലാം ശുഭ പര്യവസാനിക്കട്ടെ.  

Vishnu KV
05/08/2019

Thursday, 25 April 2019

കാട്‌

എന്ത് ഭാവമാണ് നിനക്ക്? യഥാർത്ഥത്തിൽ പുറത്തു നിന്ന് നോക്കുന്ന നേരം നീ ശൃംഗാര പ്രണയ രസങ്ങൾ വാരി വിതറി ദർശനം നൽകുന്നു. നിന്നിലേക്ക്‌ ഇറങ്ങും തോറും പൊടുന്നനെ നീ നിന്റെ ഭാവം മാറ്റുന്നു ! രൗദ്രം എന്ന ഭാവം മാത്രമേ നിന്നിലേക്കിറങ്ങുന്ന വേളയിൽ കാണുവാൻ കഴിയുന്നുള്ളൂ. നിന്റെ പ്രണയവും ശൃംഗാരവും എല്ലാം നീ ഈ രൗദ്ര ഭാവത്തിനു പിന്നിലായി മറച്ചുവോ ? ആ രൗദ്ര ഭാവം മനസ്സിൽ മരണ ഭയത്തിന്റെ വിത്തുകൾ വരെ പാകാൻ പോരുന്നത്ര ഭയങ്കരം തന്നെയാണ്. മഴുവുമായി നിന്നെ തിരഞ്ഞെറിയവനെന്നു കരുതിയാണോ നീ എന്നെ ഭയപെടുത്തുന്നത്? അല്ല നീ പോറ്റി വളർത്തുന്ന നിന്റെ കുഞ്ഞുങ്ങളെ തിരഞ്ഞു വേട്ടയാടാൻ വന്നവനെന്നു ധരിച്ചുവോ നീ ?

മാനവ സംസ്കൃതിക്ക്‌ പുറത്തായി നിന്റെ വാസം എന്നറിയാം. ആ സംസ്കാരം ചവച്ചു തുപ്പിയ ഉച്ചിഷ്ടമായി നീ ഇന്നു പലയിടത്തും മാറിയ കാഴ്ചകൾ ഞാൻ ആ സംസ്കൃതിയിൽ നിന്നു കൊണ്ട് തന്നെ വേദനയോടെ കണ്ടിട്ടുമുണ്ട്. ഒന്നും ചെയ്യാൻ കഴിയാത്ത കഴിവ് കെട്ടവനായി ആ നേരങ്ങളിൽ നിൽക്കേണ്ടിയും വന്നിട്ടുണ്ട്! വിശ്വം ജയിക്കാൻ പോന്ന സംസ്കാരത്തിനു അന്നവും മരുന്നും വെള്ളവും നൽകി പൊറ്റി വളർത്തിയതു നീ ആയിരുന്നു. സംസ്കാരം കൂടിയത് കൊണ്ടോ എന്തോ നിന്നിൽ ഞങ്ങൾ അകലാൻ തുടങ്ങി ! സത്യത്തിൽ ഞങ്ങൾ നിന്നിൽ നിന്നും അകന്നതാണോ അതോ നീ ഞങ്ങളിൽ നിന്നും അകന്നതാണോ? അറിയില്ല. പക്ഷെ ഇന്നു നീ ഈ സംസ്കൃതിക്ക്‌ പുറത്താണെന്ന് മാത്രം അറിയാം.

നിന്റെ ആത്മാവറിയാനും നിന്റെ ഹൃദയം തുടിക്കും ശബ്‍ദം കേൾക്കുവാനും നിന്നിലേക്കിറങ്ങി വന്ന നിന്റെ സ്നേഹിതൻ ആണ് ഇന്നു  ഞാൻ. ദയവു ചെയ്തു നിന്റെ മണ്ണ് എനിക്ക് ഉറങ്ങുവാനായി തുറന്നു തന്നു കൂടെ. നിന്റെ ശേഷിക്കുന്ന കുഞ്ഞുങ്ങളെ ഞാൻ ഉപദ്രവിക്കില്ല നിന്റെ ജീവൻ ഒളിപ്പിച്ച തരുവിൽ ഞാൻ മഴു വെക്കില്ല ! വിശ്വസിച്ചു ഒരിടം നൽകുമോ നീ ? അല്ലെങ്കിൽ അരുത് നീയെന്നെ ഇനിയും വിശ്വസിച്ചു സംരക്ഷിക്കരുതു് . കാരണം ഞാനും മനുഷ്യൻ ആണു. സ്വാർത്ഥതക്കായി നിന്നെ സ്നേഹിക്കാനും അതെ സ്വാർത്ഥതക്കായി നിന്നെ കൊല്ലുവാനും മടിക്കാത്ത മനുഷ്യൻ. അത് കൊണ്ട് സ്നേഹമാണെന്നു പറഞ്ഞു വരുന്ന എന്നെയും നീ സൂക്ഷിച്ചു കൊൾക!

നിന്റെ ജീവൻ ആരും കാണാതെ നീ മറച്ചു വെക്കു . നിന്റെ പ്രണയ ശൃംഗാര ഭാവങ്ങൾ ആ രൗദ്രതയിൽ എന്നും മറഞ്ഞിരിക്കട്ടെ . നിന്നെ പിച്ചി ചീന്താൻ കാത്തിരിക്കുന്ന ഈ മഹാ സംസ്കൃതി നിന്റെ രൗദ്ര ഭാവം കണ്ടു ഭയക്കട്ടെ. ഇല്ലെങ്കിൽ ശേഷിക്കുന്ന നിന്റെ പൈതങ്ങൾക്കു അമ്മയില്ലാത്ത അവസ്ഥ വന്നു ചേരും. നീ കൂടെ ഇല്ലെങ്കിൽ നിന്റെ പുടവ തുമ്പിൽ അഭയം പ്രാപിച ജീവനുകൾ ഓരോന്നായി മരിച്ചു വീഴും.അവർക്കു ഇനിയൊരു തലമുറ തന്നെ ഇല്ലാതെയാവും. അത് കൊണ്ട് ശേഷിക്കുന്ന നീ എനിക്കും എന്റെ കൂട്ടർക്കും മുന്നിൽ  നിന്റെ രൗദ്ര ഭാവം വെടിയാതെ എന്തിനു  കരുണ പോലും കാണിക്കാതെ നീ നിൽക്കുക. നിന്റെ സൗന്ദര്യം വന്യമായി തന്നെ നിൽക്കട്ടെ. നിന്റെ ശബ്‍ദം ഗർജ്ജനമായി എന്നും മുഴങ്ങട്ടെ.

KV.Vishnu
24/04/2019

                                                                                                   

Sunday, 14 April 2019

മനുഷ്യനും പ്രകൃതിയും

"Earth Have all for our Need's !
But Not For our greed" - Mk Gandhi

അക്ഷരം പ്രതി അർത്ഥവത്തായ വാചകങ്ങൾ. മഹാന്മാർ എല്ലാം മുൻകൂട്ടി കാണുന്നതോ അല്ല പണ്ടുതൊട്ടേ നമ്മൾ ഇങ്ങനെയായിരുന്നോ? എന്തായാലും ഒരു സുപ്രഭാതം കൊണ്ട് ചവറ്റു കൊട്ട ആയതല്ല ഈ സ്വർഗ്ഗ തുല്യമായ ഗ്രഹം എന്ന് വ്യക്തമാണ്. കൃത്യമായി  എന്ന് തുടങ്ങി എന്നതിന്റെ കാലഘടന നിർണയിക്കുക കഷ്ടമാണ് കാരണം ഇവിടെ സൃഷ്ടിക്കപ്പെട്ട എല്ലാത്തിനും ഒരു അന്ത്യവും അതിന്റെ കൂടെ തന്നെ ജന്മം എടുത്തിട്ടുണ്ട് . അത് കൊണ്ട് തന്നെ സൃഷ്ടിയുടെ കൂടെ തന്നെ അതിന്റെ degradation ഉം തുടങ്ങുന്നു എന്നാൽ ഇത് ഇത്തരം നാശങ്ങൾ അല്ലെങ്കിൽ ഇല്ലാതാക്കലുകൾ പ്രകൃതി തന്നെ തന്നെ സന്തുലിതാവസ്ഥ നിലനിർത്തുവാൻ ചെയ്തു പോരുന്ന  ഒരു പ്രക്രിയ മാത്രം.

ഇന്ന് ആ ജോലി ഒരു വിഭാഗം ജീവജാലങ്ങൾ ഏറ്റെടുത്തു മനുഷ്യൻ എന്നാണ് ആ വിഭാഗത്തിന്റെ പേര്.ഉദ്ദേശം മൂന്ന് ലക്ഷങ്ങളോളം വര്ഷങ്ങള്ക്കു മുന്നേ വനാന്തരങ്ങളിൽ ഏതെല്ലാമോ ജീവികളുടെ പിന്തുടർച്ചയിൽ  പരിണാമം സംഭവിച്ചു വന്നൊരു വിഭാഗം. ഈ വിഭാഗത്തെ സൃഷ്‌ടിച്ച പ്രകൃതി മറ്റൊരു ജീവിക്കും നൽകാത്ത പ്രത്യേകത ഈ വിഭാഗത്തിന് നൽകി "ചിന്ത ശേഷി"!!! മറ്റൊരു ജീവിക്കും അത് ആവശ്യവും ഇല്ല കാരണം ബാക്കി ജന്തു ജാലങ്ങൾ എല്ലാം തന്നെ സ്വയം പര്യാപ്തരാണ് അവർക്കു ചിന്തിക്കേണ്ട ആവശ്യം ഇല്ല പ്രകൃതിയുടെ ചക്രം ആണ് അവരുടെ ജീവിതം ക്രമീകരിച്ചിരിക്കുന്നത് അതിനനുസരിച്ചു ജീവിക്കുക എന്നത് മാത്രമാണ് അവയുടെ ലക്‌ഷ്യം !

താരതമ്യേന ദുർബല വിഭാഗത്തിൽപ്പെട്ടതു കൊണ്ടായിരിക്കണം മനുഷ്യന് പ്രകൃതി ചിന്ത ശക്തി എന്ന കഴിവ് നൽകിയത്. കാരണം അതില്ലെങ്കിൽ മനുഷ്യനെ കൊണ്ട് ഈ ആവാസ വ്യവസ്ഥയിൽ ഒരിക്കലും അതിജീവിക്കാൻ സാധിക്കുകയില്ല. അങ്ങനെ ലഭിച്ച ആ ചിന്താശക്തി കാല ക്രമേണ വർദ്ധിക്കുവാൻ തുടങ്ങി. പ്രകൃതിയിലെ സർവ്വവും ആ ചിന്തയെ പോഷിപ്പിച്ചു കൊണ്ടേ ഇരുന്നു.ആ നാളുകളിൽ എന്നോ തുടങ്ങിയാതാവണം മനുഷ്യൻ പ്രകൃതിയുടെ ചക്രം സ്വന്തം ഇഷ്ട്ടപ്രകാരം തിരിക്കുവാൻ. മറ്റു ശക്തരായ ജീവ ജാലങ്ങൾക്കിടയിൽ നിന്നും അതിജീവിക്കാൻ പ്രകൃതി നൽകിയ ബുദ്ധി അല്ലെങ്കിൽ ചിന്ത ശക്തി ആ ജീവ ജാലങ്ങളുടെ നാശത്തിലേക്കായിരുന്നു പിന്നീടു വഴി തെളിച്ചതു .

പണ്ടത്തെ മനുഷ്യർ പ്രകൃതിയോട് ഇണങ്ങി ജീവിച്ചവർ ആയിരുന്നു അവർ പ്രകൃതിക്കു യാതൊരു ദോഷവും വരുത്തിയിട്ടില്ല എന്ന് വാദിക്കുന്നവർ "വൂളി മാമ്മത്" എന്ന ജീവിയെ കുറിച്ച് ഒന്ന് വായിക്കുന്നത് നന്നാവും ആദിമ മനുഷ്യന്റെ വേട്ടകളിൽ നശിച്ചു പോയൊരു ജീവി വർഗ്ഗമാണ് അവ.അത് കൊണ്ട് തന്നെ ചിന്ത വളരുന്നതിനനുസരിച്ചു മനുഷ്യൻ എന്ന പരാന്നഭോജി പ്രകൃതിയിൽ നിന്നും ഓരോ ജീവനെയായി ഊറ്റി എടുക്കാൻ തുടങ്ങി എന്ന് നിസംശയം പറയാം.ഇന്നു മനുഷ്യ ചിന്തകൾ ഭൂമിയും ബഹിരാകാശവും കടന്നു മറ്റു ഗ്രഹങ്ങളിൽ വരെ കാലു കുത്തി. പലപ്പോഴും പ്രകൃതി പോലും ഈ ജീവി വിഭാഗത്തിന് മുന്നിൽ മുട്ട് മടക്കിയോ എന്ന് തോന്നിപ്പിച്ചു.

ആരോടും അനുവാദം ചോദിക്കാതെ കൃത്യമായി ഈ ഭൂമിയിലെ ജൈവ ഘടികാരം അനുസരിച്ചു വന്നു കൊണ്ടിരുന്ന മഴയും വേനലും തണുപ്പും മഞ്ഞും ഇന്ന് മനുഷ്യന്റെ ദയക്കായി കാത്തു നിൽക്കുന്നു.ഇതറിഞ്ഞില്ലെന്നു നടിച്ചു കൊണ്ട് നാം പ്രകൃതിയെ പഴിക്കുന്നു! പ്രകൃതിയൊ ഒന്നുരിയാടാൻ കഴിയാതെ മനുഷ്യരാൽ നാവരിയപെട്ട  അവസ്ഥയിലും. തന്നെ കൊണ്ട് കഴിയുന്ന പോലെ എല്ലാം പ്രകൃതി ഇന്ന് മനുഷ്യനെതിരെ പോരടിക്കുന്നു എന്നാൽ മനുഷ്യനോ പ്രകൃതി നൽകിയ വരത്തിൽ പ്രകൃതിയെ  തന്നെ വെല്ലുവിളിക്കുന്നു. മനുഷ്യചിന്തകൾ പെരുകി കൊണ്ടേയിരിക്കുന്നു ആ ചിന്തകൾക്ക് ഭൂമി എന്ന ലോകം മതിയാകാതെ വന്നിരിക്കുന്നു.

ഇതെല്ലം കേൾക്കുമ്പോൾ പ്രകൃതിയെന്താ ദുർബലയാവുകയാണോ എന്ന് സംശയിച്ചേക്കാം, എന്നാൽ സൃഷ്ട്ടിക്കാൻ കഴിയുന്ന പ്രകൃതിക്കു സംഹരിക്കാനോ വിഷമം? ഒരുപക്ഷെ ഇപ്പോൾ ഈ നടിക്കുന്ന വിഷമം ഒരുപക്ഷെ "ഇനിയും സമയം നിനക്കുണ്ട് നിന്റെ ചിന്തകളെയും ബുദ്ധിയെയും നിനക്ക് ജീവിക്കാൻ മാത്രം ഉപയോഗിക്കു" എന്ന് മനുഷ്യനോടു സംവദിക്കുന്നതിന്റെ  സൂചന ആണോ ?  ആവണം പ്രകൃതി ഇന്ന് ഈ കാക്കുന്ന മഹാമൗനത്തിനു പിന്നിൽ എന്തെല്ലാമോ   മറഞ്ഞിരിക്കുന്നുണ്ട് എന്ന് വ്യക്തമാണ്.അത് തിരിച്ചറിയാൻ വൈകുന്നതാണ് മനുഷ്യൻ എന്ന ജന്തുവിഭാഗത്തിന്റെ നാശത്തിലേക്കു ഒരു പക്ഷെ നയിച്ചേക്കുക!!കാരണം സൃഷ്ടിയിൽ തന്നെ നാശവും ഒളിഞ്ഞിരിപ്പുണ്ട് എന്നതു പ്രകൃതി സത്യമാണ്. ഒരു കൊച്ചു തേനീച്ച ഇല്ലാതായാൽ നാല് ദിവസത്തിൽ കൂടുതൽ ജീവിക്കാൻ കഴിയാത്ത മനുഷ്യൻ ചിന്ത ശക്തി എന്ന ഒറ്റ പിൻബലത്തിൽ ഈ ഭൂമിയിൽ മൂന്ന് ലക്ഷം വർഷങ്ങൾ താണ്ടിയിരിക്കുന്നു .

ഇനിയും സമയം ഉണ്ട് സ്വയം ജീവിക്കുക മറ്റുള്ളവയെ ജീവിക്കാൻ അനുവദിക്കുക. മനുഷ്യ വർഗം ഇന്നു എഴുന്നൂറ് കോടിക്ക് മുകളിൽ എത്തിയെങ്കിലും ഇപ്പോഴും നമുക്കുളതെല്ലാം ഈ ഭൂമിയിലുണ്ട് ! എന്നാൽ അത് ആവശ്യത്തിന് മാത്രമേ ഉള്ളു അത്യാഗ്രഹത്തിനുള്ളതല്ല . എല്ലാ പരാന്ന ഭോജികളുടെയും അവസ്ഥ എന്തായിരുന്നു എന്ന് ചിന്തിക്കുന്ന മനുഷ്യന് എളുപ്പം മനസിലാക്കാവുന്നതെ ഉള്ളു "മാതൃ ശരീരത്തോടൊപ്പം ഒപ്പം നശിക്കുന്നത് അതിനെ ആശ്രയിച്ചു ജീവിക്കുന്ന പാരസൈറ്സ് കൂടെയാണ്" അതിനു ഇട വരാതിരിക്കട്ടെ .

ഇവിടം സ്വർഗ്ഗമാണു ആസ്വദിക്കുക!! പ്രകൃതി മനുഷ്യന് മാത്രം നൽകിയ ഈ ഭാഗ്യത്തെ ഉപയോഗിച്ചു നശിപ്പിക്കാതിരിക്കാം.നാളെ വരുന്ന ഒരു  തലമുറയ്ക്ക് ഇതെല്ലാം കാണുവാനും ഉപയോഗിക്കുവാനും ജീവിക്കുവാനും. സ്വസ്ഥമായി തങ്ങളുടെ ജീവിത ചക്രത്തിൽ ജീവിച്ചു പോകുന്ന മറ്റു ജീവികളെ അവരുടെ ആവാസ വ്യവസ്ഥയിൽ കടന്നു ഉപദ്രവിക്കാതിരിക്കാം. ഓർക്കുക അവർക്കു നമ്മളുടെ ആവശ്യം ഇല്ല .അവർക്കു മനുഷ്യർ ഇല്ലെങ്കിലും ജീവിക്കുവാൻ അറിയാം. എന്നാൽ മനുഷ്യൻ ? നമ്മുടെ അതിജീവനത്തിനു ഭൂമിയിലെ എല്ലാ ജീവനുകളും സ്വസ്ഥമായി ഇരിക്കണം.ഈ ഭൂമി ഒരു ചവറ്റു കോട്ട ആയി മാറ്റപ്പെടേണ്ട സ്ഥലം അല്ല !!

ഭാവിയിൽ മനുഷ്യനും പ്രകൃതിയും തമ്മിൽ ഒരു യുദ്ധമല്ല ഉണ്ടാവേണ്ടത് .പ്രണയമാണ് വേണ്ടത്! ആ പ്രണയത്തിൽ നിന്നും നന്മ മാത്രമേ ഉണ്ടാവുകയുള്ളു! അലസത ആർത്തി ക്രോധം എന്നീ തൃഗുണങ്ങൾ ഇല്ലാതാവുമ്പോൾ അവിടെ പ്രണയം രൂപപ്പെടുന്നു.സ്നേഹിക്കാം പ്രണയിക്കാം ജീവിക്കാം ജീവിക്കാൻ അനുവദിക്കാം!പ്രകൃതിക്കു വേണ്ടിയല്ല മനുഷ്യനെന്നും. മനുഷ്യന് വേണ്ടിയാണ് പ്രകൃതി എന്നും ചിന്തിക്കുക !

KV.Vishnu
13/04/2019

Saturday, 3 March 2018

മാമാങ്കം

മദ്ധ്യകാല കേരളത്തിൽ പന്ത്രണ്ടു വർഷത്തിൽ ഒരിക്കൽ നടന്നു വന്നിരുന്ന ബൃഹത്തായ ഒരു നദി തട ഉത്സവമായിരുന്നു മാമാങ്കം.ദക്ഷിണ ഗംഗ എന്നറിയപെടുന്ന നിളയുടെ തീരത്ത്‌ ത്രിമൂർത്തി സംഗമ ഭൂമിയും 108 വൈഷ്ണവ ക്ഷേത്രങ്ങളിൽ ഒന്നായ നവയോഗികളാൽ പ്രതിഷ്ട്ടിക്കപെട്ടെന്നു  വിശ്വസിക്കുന്ന ശ്രീ നാവാമുകുന്ദന്റെ ക്ഷേത്രവും കുടികൊള്ളുന്ന തിരുന്നാവായ മണപ്പുറം  ആയിരുന്നു മാമാങ്കത്തിന്റെ വേദി . കേരളത്തിൽ നടന്നു വന്നിരുന്ന ഈ വാണിജ്യോൽസവം എന്ന് തുടങ്ങി എന്നതിനു ചരിത്രത്തിൽ കൃത്യമായ വിവരങ്ങൾ ലഭ്യമല്ല .കേരളോല്പ്പത്തി എന്ന ഗ്രന്ഥത്തിൽ മാത്രമാണ് കുറച്ചെങ്കിലും വിവരങ്ങൾ ലഭ്യമായിട്ടുള്ളത് അതിനെ അടിസ്ത്ഥാനപെടുത്തി പറയുകയാണെങ്കിൽ പരശുരാമൻ കുടിയിരുത്തിയ 64 ബ്രാഹ്മണ ഗ്രാമങ്ങളിലെ നമ്പൂതിരിമാർ ഭരിക്കുവാനും അന്നുണ്ടായിരുന്ന നാടുവാഴികളുടെയും നായർ പടയാളികളെയും  മെരുക്കുവാൻ വേണ്ടി പുറന്നാട്ടിൽ നിന്നും കൊണ്ടുവന്നു കുടിയിരുത്തി അരിയിട്ടു വാഴിക്കപെട്ട  കുലശേഖര പെരുമ്മാക്കന്മാരുടെ കാലം തൊട്ടു ഈ ഉത്സവം ഉണ്ടായിരുന്നു എന്ന് വേണം കരുതാൻ.പന്ത്രണ്ടു വർഷം ആയിരുന്നു പെരുമ്മാക്കന്മാരുടെ ഭരണ കാലം അത് കഴിഞ്ഞാൽ   അദ്ദേഹം മാറുകയും പുതിയ ഭരണാധികാരി മാമ്മാങ്കത്തിന്റെയും നാടിന്റെയും രക്ഷപുരുഷസ്ഥാനം കയേൽക്കുകയും ചെയ്യുന്നു . മാറാൻ കൂട്ടാക്കത്തവരെ വധിച്ചതായും പറയപെടുന്നു. എന്തായാലും ഓരോ മാമാങ്കം കഴിയും തോറും ശക്തരായി  മാറിയ പെരുമാക്കന്മാർ മാമാങ്കത്തിന്റെ രക്ഷ പുരുഷ സ്ഥാനം കാലാവധി കഴിയുന്ന വേളയിൽ വിട്ടൊഴിയാൻ കൂട്ടാക്കാതെ വരികയും വേണമെങ്കിൽ തന്നെ വധിച്ചു രക്ഷപുരുഷസ്ഥാനം ഏറ്റെടുത്തു കൊള്ളുവാനും മാമാങ്കതിനു നിലപാട് നിൽക്കുന്ന വേളയിൽ വിളംബരം ചെയ്യുമായിരുന്നു എന്നതാണ്  ഐതീഹ്യം

പൗഷമാസത്തിലെ പൂയം നാൾ തൊട്ടു മാഘ മാസത്തിലെ മകം നാൾ വരെ 28 ദിവസം ആണ് മാമാങ്കമായി ആഘോഷിക്കപെടുന്നത്.അവസാനത്തെ പെരുമാൾ ആയ ചേരമാൻ പെരുമാൾ മക്കയിലേക്ക് പോകുന്നതിനു മുന്പായി തന്റെ ചേര രാജ്യം ചെറിയ ചെറിയ നാട്ടു രാജാക്കന്മാർക്ക് വീതിച്ചു നല്കുക ഉണ്ടായി.എല്ലാവര്ക്കും നല്കി പുറപെടുന്ന നേരം എത്തിയ ഏറനാട്ടുടയവർക്ക്  ലഭിച്ചത് ആകെ കൊഴികൂകിയാൽ കേൾക്കുന്ന ദൂരം മാത്രം വരുന്ന കുക്കുടകോട് മാത്രം .എന്നാൽ ഏറനാട്ടുടയവരുടെ ഭരണ ചാതുര്യത്തിലും യുദ്ധ നൈപുണ്യത്തിലും വിശ്വാസമുണ്ടായിരുന്നു പെരുമാൾ അദ്ധേഹത്തിനു തന്റെ ഉടവാൾ നല്കി കൊണ്ട് അനുഗ്രഹിച്ചു പറഞ്ഞു കുന്നുകൾക്കും അലകൾക്കും ഇടയെ ഉള്ള ഈ സാമ്രാജ്യം അടക്കി ഭരിക്കാൻ ഇടവരട്ടെ അത് കൊണ്ട് തന്നെ അദ്ധേഹത്തെ കുന്നല കോനാതിരി എന്നും വിശേഷിപ്പിച്ചു കാണുന്നു .പെരുമാളിന് ശേഷം രക്ഷപുരുഷസ്ഥാനം ഏറ്റെടുത്തത് പെരുമ്മാക്കന്മാരുടെ അനന്തരവന്മാരയിരുന്ന കൊച്ചി രാജവംശം ആയിരുന്നു തുടർച്ചയായ യുദ്ധങ്ങളും മറ്റും കൊച്ചി രാജ്യത്തെ സാമ്പത്തികമായി തകർത്തു .തുടർന്ന് മാമാങ്കം നടത്താൻ ആവിലാതെ വരികയും, കൊച്ചി രാജവംശത്തിന്റെ പരദേവതയെ പ്രതിഷ്ട്ടിച്ചിട്ടുള്ള വന്നേരി ചിത്രകൂടത്തിൽ വെച്ച് കിരീടം ധരിച്ചു വന്നാൽ നിലപാട് തറ ഒഴിഞ്ഞു കൊടുക്കണം എന്ന കരാർ അടിസ്ഥാനത്തിൽ വെള്ളട്ടിരിക്ക് (വള്ളുവ കോനാതിരി) നല്കുകയും ചെയ്തു .

വള്ളുവനാട്  /  ഏറനാട് 

കാർഷിക സമൃദ്ധി കൊണ്ട് സാമ്പത്തികമായും എല്ലാം അക്കാലത്ത് മുൻപന്തിയിൽ ആയിരുന്നു വള്ളുവനാട് ദേശം. അങ്ങാടിപ്പുറത്തെ തിരുമാന്ധാംകുന്ന് ഭഗവതിയാണ് വള്ളുവകൊനാതിരിയുടെ പരദേവത . വള്ളുവനാടിന്റെ കാര്യസ്ഥന്മാരായി കുളത്തുപുഴ വാര്യർ, തൃക്കാട്ടിൽ നായർ, അപ്പന്കുളത്തിൽ പിഷാരടി എന്നിവരും. പടനായകനായി  കക്കൊത്ത് നായരും. രാജാവിന്റെ ഭരണകാര്യങ്ങൾ നിയന്ത്രിക്കുകയും നടപ്പിലാക്കുകയും ചെയ്തു കൊണ്ട് കുന്നത്തിൽ മാടമ്പി നായർ, കവളപാറ നായർ, ചുണ്ടത്തിൽ മന്നാടിയാർ തുടങ്ങിയവരും വള്ളുവനാടിന്റെ പുരോഗതിയിൽ മുഖ്യ പങ്കു വഹിച്ചു വന്നിരുന്നു.

ചേരമാൻ പെരുമാൾ അനുഗ്രഹിച്ചു നല്കിയ ഉടവാളും അര ക്രോശത്തോളം മാത്രം വരുന്ന രാജ്യവും മാത്രമായിരുന്നു ആകെ ഏറന്നാട്ടുടയവരുടെ ആകെ സമ്പാദ്യം.എന്നാൽ അവിടെ നിന്നും മാമാങ്കത്തിന്റെ രക്ഷപുരുഷസ്ഥാനം വരെ പിടിച്ചടക്കിയത് അവരുടെ ആത്മവീര്യം അത് പോലെ തന്നെ ആക്രമണ വീര്യം കൊണ്ട് മാത്രം ആയിരുന്നു പടയോട്ടം തുടങ്ങുന്നത് ആദ്യമായി പോർളാതിരി ഭരിച്ചിരുന്ന പൊലനാട് ആക്രമിച്ചു കൊണ്ടായിരുന്നു അവിടം പിടിച്ചടക്കി തുടർന്ന് കടൽ വാണിജ്യം മെച്ചപെടുതുന്നതിനായി ഇന്നത്തെ കൊഴികൊടിന്റെ ഹൃദയ ഭാഗത്തേക്ക് മാറി താമസവും തുടങ്ങി അതിനു ശേഷം ഏറനാട്ടുടയവർ എന്ന് മാത്രം അറിയപ്പെട്ടിരുന്ന സാമൂതിരി പൂന്തുറ കോൻ എന്ന് അറിയപെട്ടു തുടങ്ങി അതിനു ശേഷം എപ്പഴോ ആണ് കോഴിക്കോട് സാമൂതിരി എന്ന പട്ടം വന്നിരിക്കുക എന്ന് കരുതപെടുന്നു. രക്ഷപുരുഷസ്ഥാനം നില നിറുത്താൻ വള്ളുവനാട് മാത്രം പിടിച്ചടക്കിയാൽ മതിയാവില്ല എന്നറിഞ്ഞ സാമൂതിരി കൊച്ചി രാജ്യത്തിന്റെ പരദേവത സ്ഥാനം ആയ വന്നേരി ചിത്രകൂടവും പിടിച്ചടക്കി എതിർക്കപെടാൻ ആളില്ലാതെ  സദ്‌ ഭരണവും  നടത്തി. ഈ വളർച്ചക്കെല്ലാം  അദ്ധെഹത്തിനു ഇടവും വലവും നിന്ന് നയിച്ചത് സഹബന്ധർ കോയയും ഭരണകാര്യത്തിൽ നയതന്ത്രത്തിലും ഇന്നോളം പകരം വെക്കാൻ ആള്ളിലാത്ത മങ്ങാട്ടച്ചനും ആയിരുന്നു മുഖ്യം. അതോടൊപ്പം തന്നെ  .തിരുമനശ്ശേരി നമ്പിയുടെയും വെട്ടത്തു രാജാവിന്റെയും പങ്കും വിസമരിച്ചു കൂടാത്തതാണ് .

എന്നാൽ തന്റെ രാജ്യവും മാമാങ്കത്തിന്റെ രക്ഷ പുരുഷ സ്ഥാനവും കൈക്കലാക്കിയ സാമൂതിരിയോട് പൊറുക്കാൻ വള്ളുവ കോനാതിരിക്കു ഒരിക്കലും കഴിഞ്ഞിട്ടില്ല സാമൂതിരിമാരും  കോലത്തിരിമാരും മാറി മാറി വന്നു എന്നാൽ പക അങ്ങനെ തന്നെ നിന്ന് അത് അവസാന മാമാങ്കം വരെയും തുടർന്നു. തിരുമാന്ധാം കുന്നു ഭഗവതിയുടെ ചാവേർ തറയിൽ വെച്ച് ഓരോ പടയാളിയും ശപഥം ചെയുന്നു അടുത്ത മാമാങ്ക കാലത്തിൽ സാമൂതിരിയെ വധിച്ചു രക്ഷാപുരുഷ സ്ഥാനം വള്ളുവനാട്ടേക്കു കൊണ്ട് വരും എന്ന്. തുടർന്ന് പന്ത്രണ്ടു കൊല്ലം കളരിയും ആയുധ പരിശീലനവും നേടിയ ചാവേറുകൾ ഉത്സവം നടക്കുന്ന ഇരുപത്തിയെട്ടു ദിവസങ്ങളിൽ ആയി  നിലപാട് നിൽക്കുന്ന സാമൂതിരിക്കു നേരെ അക്രമിക്കും. എന്നാൽ അതി ശക്തരായ നായർ പടയാളികളുടെ കാവലിൽ  നിൽക്കുന്ന സാമൂതിരിയുടെ അടുത്തെത്താൻ പോലും ഒരു ചാവേറിനും യോഗമുണ്ടായില്ല. അവരുടെ വിധി മരണ കിണർ എന്ന മണി കിണറിൽ അന്ത്യ ശ്വാസം വലിക്കാനായിരുന്നു . ഇന്നും ആ ചാവേർ സ്മാരകം കോഴിക്കോട് ഉണ്ട് ഒരുപാട് വീരന്മാരുടെ ജീവന്റെ അവസാന തുടിപ്പും കഥകളുമായി.

ഇവർക്കെല്ലാം മേലെ വീരനായ ഒരു ചാവേർ അവസാനം വന്നു വെറും പതിനാറു മാത്രം തികഞ്ഞ ചന്തു എന്ന വള്ളുവനാടിന്റെ വീരൻ എന്നാൽ ഓങ്ങിയ വാൾ വിളക്കിൽ കൊണ്ട്  സാമൂതിരി വീണ്ടും രക്ഷപെട്ടു രണ്ടാം തവണ വാളുയർത്തുന്നതിനു മുൻപായി ആ വീരന്റെ ചോരയും ആ നിലപാട് തറയിൽ വീണു . അങ്ങനെ ഒരുപാട് പേരുടെ ചോരയുടെയും അധികാരത്തിന്റെയും കഥകൾ പറഞ്ഞ മാമാങ്കം മൈസൂർ സുൽത്താനായിരുന്ന ഹൈദരാലിയുടെ  മലബാർ പടയോട്ടത്തോടെ നിലച്ചു പോയി. 1755 അവസാനമായി മാമാങ്കം നടന്നതായി ചരിത്രം രേഖപെടുത്തുന്നു.

KV.Vishnu
03/03/2018
                                                           

Sunday, 2 December 2012

ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍

ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍ ഈ പേര് കേള്‍ക്കാത്ത മലയാളികള്‍ ചുരുക്കം ഏതൊരു ആനപ്രേമിക്കും തീരാനഷ്ടമാണ് കേശവന്റെയ്  വിയോഗം ഗുരുവായൂര്‍ ഏകാദശി നാളില്‍ ഡിസംബര്‍ രണ്ടിന് കേശവന്‍ ഇഹലോകവാസം വെടിഞ്ഞു. ഇനും പുന്നത്തൂര്‍ കോട്ടയ്ക്കു ഒരു രാജാവേ ഉള്ളു പേരിന്റെ കൂടെ കിട്ടിയ പദവിക്ക് (ഗജരാജന്‍) അലങ്കാരമായി മാറിയ സാക്ഷാല്‍ കേശവന്‍.  തീര്‍ത്തും തനി നടന്‍ ആന ആയിരുന്നു കേശവന്‍ നിലത്തിഴയുന്ന തുമ്പി ഇന്നത്തെ രാമചന്ദ്രനെക്കള്‍ പൊക്കം ഏതാണ്ട് 319 cm വരും എന്നാണ് എന്റെ അറിവ്. നെരിയാണി  മുട്ടുന്ന വാല് ,ചുവന്ന തുന്നികൈ, വിരിഞ്ഞ മസ്തകം, വീണെടുത്ത കൊമ്പ്, ഉയര്‍ന്ന വയുകുംഭം കേമം.. ഭഗവാന്റെ ഇരിക്കസ്ഥാനം ഇതിലും ഉന്നതമാവാന്‍ ഇനി കേശവന്റെയ് പുനര്‍ജന്മാതിലേയ് കഴിയു ലക്ഷണ ശാസ്ത്രത്തില്‍ എല്ലാം തികഞ്ഞവന്‍ സ്വഭാവ മഹിമ വര്‍ണിക്കുക അനന്തനും കഷ്ടം..ഒരു ഉറുമ്പിനെ  പോലും നോവിക്കാത്ത പ്രകൃതം ദേഷ്യ പെട്ടിട്ടുളത് ചുരുക്കം അന്നും ഒരു ജീവ നഷ്ട്ടവും വരുത്തിയിട്ടില്ല കേശവന്‍. കേശവനേ കിട്ടിയത് ഭഗവാന്റെ പുണ്യമോ അതോ സാക്ഷാല്‍ ഗുരുവയൂരപ്പന്റെയ് തിടമ്പേറ്റാന്‍ യോഗ്യന്‍ അവനെ ഉള്ളു എന്നതാണോ അവനെ ഗുരുവയൂരെതിച്ചത് എന്ത് തന്നേയ് ആയാലും ഭഗവാന്റെ പ്രേമ ഭജനം തന്നെയായിരുന്നു കേശവന്‍ എന്ന് നിസംശയം പറയാം

നിലമ്പൂര്‍ കാട്ടില്‍ നിന്നും കിട്ടിയ കുട്ടികൊമ്പന്‍  കോവിലകത്തുള്ളവരുടെയ്  ഓമനയായി മാറാന്‍ അധികം നാളുകള്‍ വേണ്ടി വന്നില്ല അവിടെ നിന്നും ഒരു നിയോഗം പോലെ ഗുരുവായൂര്‍ എത്തുമ്പോള്‍ ഇന്നത്തെ പോലെ സമ്പല്‍സമൃദ്ധമായിരുന്നില്ല പുന്നത്തൂര്‍ ആന പന്തി  എന്നാല്‍ അവന്റെ വരവ് ഐശ്വര്യമായിരുന്നു ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ആന ഉടമ ഗുരുവയൂരെഴുന്നെളും കണ്ണന്‍ തന്നേയ് ആയി മാറിയത് അവന്റെ ഐശ്വര്യമാണ് എന്ന് വിശ്വസിക്കാനാണ് എല്ലാ ആനപ്രേമികള്‍ക്കും ഇഷ്ട്ടം . കേശവന്‍ ഗുരുവയൂരെതുമ്പോള്‍ അന്നത്തെ ആനപ്രമണി പദ്മനാഭനില്‍  നിന്നും അധികാരം പിടിച്ചെടുക്കാന്‍ ഈ പത്തു വയസുകാരന് അധികം നാള്‍ വേണ്ടി വന്നില്ല തുടര്‍ന്നങ്ങോട്ട് മരണം വരെയും തിടമ്പേറ്റാന്‍ കേശവന്‍ മാത്രം ആയിരുന്നു..ഭഗവാന്റെ തിടമ്പേറ്റുന്നതിനലതേ അവന്റെ മുട്ട് ആരുടേയും മുന്നില്‍ മടങ്ങിയിട്ടില്ല വേറെ ആരെങ്കിലും കേറണോ പുറകിലൂടെയ് മംഗലശേരി നീലകണ്ഠന്‍ പറയുന്ന പോലെ "അതാ ശീലം ആരെകൊണ്ടും മാറ്റാന്‍ പറ്റില്ല "അവന്‍ കാട്ടില്‍ എന്ന പോലെ സര്‍വ സ്വതന്‍ന്ത്രന്‍ ആയി വിരാജിക്കുകയായിരുന്നു ഇഷ്ടത്തിന് വരികയോ പോവുകയോ ഒക്കെ ആവാം അതേ പോലെ കൃത്യം ശീവേലിക്കു സ്വിച്ചിട്ട പോലെ മൂപര് സ്ഥിരം സ്ഥലത്ത് കാണുകേം ചെയ്യും ഏതാണ്ട് ഒരു പട്ടാള ചിട്ട കണക്കിനു.അവസാനം അവന്റെ ശിരസില്‍ കോലം കേറ്റിയതിനു ശേഷം ആണ് കേശവന്‍ ആദ്യമായിട്ട് വീണത്‌ അന്ന് ഏല്പിച്ചു ആ സ്വര്‍ണകൊലം ആദ്യമായി പദ്മനാഭനെ ഒരു തരത്തില്‍ പറഞ്ഞാല്‍ നാട് നീങ്ങുന്ന മഹാരാജാവ് തന്റെ പിന്‍ഗാമിക്ക് രാജ്യവും കിരീടവും നല്‍കും കണക്കേ അവന്‍ ആദ്യമായി ഭഗവാന്റെ സ്വര്‍ണകൊലം കൈമാറി കൊവിലകതെതി ശ്രീകോവിലിനു നേര്‍ക്ക്‌ കിടന്നു അവസാന ശ്വാസം വലിക്കുമ്പോള്‍ അവന്റെ തുമ്പി ഭഗവാനേ നമസ്കരിക്കുന്ന രീതിയില്‍ ആയിരുന്നു

തന്റെ ആത്മ മിത്രതേ തനിലെകെതിച്ച സന്തോഷത്തില്‍ ഭഗവന്‍ ചിരിച്ചു കാണണം എന്നാല്‍ അവന്റെ വിയോഗം ഒരു ദേശത്തെ മുഴുവന്‍ ദുഖതിലാഴ്ത്തി ഡിസംബര്‍ രണ്ടു 1976 അവന്‍ വിട പറഞ്ഞു. അമ്പതി നാലു കൊല്ലം ഭഗവാനേ സേവിച്ചു ഒരു ഏകാദശി നാളില്‍ സ്വര്‍ലോകവും പ്രാപിച്ചു തീര്‍ത്തും സുകൃതം ചെയ്ത ജന്മമായി മാറി ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍ ആയിരം തെച്ചിക്കോട്ട്കാവോ പദ്മനാഭന്‍ മാരോ വലിയ കേശവനോ  വന്നാല്‍ പോലും തുല്യമാവില ഈ നാടുവാഴിക്ക്. എന്നും എല്ലാകാലവും എല്ലാ ആനപ്രേമികളുടെയും മനസില്‍ മായാതെ നിക്കും കേശവന്‍.

KV.Vishnu
02/12/2012

മാറ്റം

ഈ ഭൂമിയിൽ മാറ്റമില്ലാതെ നിലനിൽക്കുന്നൊന്നുമില്ല. എങ്കിലും… നിന്റെയാ ചേല്ലെഴും പുരിക കൊടികൾക്കിടയിലെ  കുഞ്ഞമ്പിളി പൊട്ടും അതിനോടെനിക്കുള്ള പ്...