Saturday, 23 January 2021
ക്രിസ്റ്റഫർ തോമസ് നൈറ്റ്
Wednesday, 30 December 2020
My Journey in 2020
Thursday, 15 October 2020
ബുദ്ധനും ശങ്കരനും
സിദ്ധാർത്ഥ രാജകുമാരൻ, ശാക്യ വംശത്തിൽ ഗോതമ ഗോത്രത്തിൽ ശുദ്ധോധന മഹാരാജാവിനും മഹാറാണി മായദേവിക്കും മൂത്ത പുത്രനായി ലുംബിനിയിൽ ജനിച്ചു ശേഷം ബാല്യവും യൗവ്വനവും കപിലവസ്തുവിൽ. പതിനാറാം വയസ്സിൽ യശോധാരയെ വിവാഹം ചെയ്തു അവർക്കു രാഹുലൻ എന്നൊരു പുത്രനും ഉണ്ടായി. അങ്ങനെ സർവൈശ്വര്യങ്ങൾക്കും നടുവിൽ ജീവിക്കുമ്പോൾ അദ്ദേഹം കണ്ട നാല് കാഴ്ചകൾ അദ്ദേഹത്തിന്റെ ജീവിതത്തെ തന്നെ മാറ്റി മറിച്ചു ! അല്ല അവിടെ നിന്നുമാണ് സിദ്ധാർത്ഥനിൽ നിന്നും ബുദ്ധനിലേക്കുള്ള യാത്ര ആരംഭിക്കുന്നത്.
ഈ സത്യങ്ങൾ അന്വേഷിച്ചു അദ്ദേഹത്തിന്റെ ഇരുപത്തിയൊമ്പതാം വയസ്സിൽ സകല സുഖ സൗകര്യങ്ങളും ബന്ധങ്ങളും കൊട്ടാരവും ഉപേക്ഷിച്ചു നാടും വീടും വിട്ടിറങ്ങി. പലരെയും അദ്ദേഹം തേടിയലഞ്ഞു ഈ സത്യങ്ങൾക്കുള്ള പൊരുളെന്തെന്നു തേടി. എന്നാൽ ഒരു ഗുരുവിനും അദ്ദേഹത്തെ തൃപ്തിപെടുത്തുവാൻ കഴിഞ്ഞില്ല. ഒടുവിൽ അദ്ദേഹം സ്വയം തന്നിലേക്കിറങ്ങി ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം അന്വേഷിക്കാൻ തീരുമാനിച്ചു. ആ യാത്രക്കൊടുവിൽ അദ്ദേഹം ഗയ (ബോധ്‌ഗയ - ബീഹാർ) യിൽ എത്തിച്ചേർന്നു. നീണ്ട ഏതാനും വർഷങ്ങൾ അവിടെ തപസ്സ് ചെയ്യുകയും, വർഷങ്ങൾ ആ ബോധി വൃക്ഷചുവ്വട്ടിൽ നീണ്ട തപസ്സിനൊടുവിൽ ആ സത്യം അദ്ദേഹം തിരിച്ചറിഞ്ഞു, തന്നെ അലട്ടിയ ചോദ്യങ്ങൾക്കെല്ലാം ഉത്തരം അദ്ദേഹത്തിനു ബോധ്യമായി. "സ്വാർത്ഥം" അതാണ് മനുഷ്യന്റെ ഏക ദുഃഖ കാരണം എന്നദ്ധേഹം ആ തപസ്സിനൊടുവിൽ തിരിച്ചറിഞ്ഞു. അതിനെ വിട്ടു കളയുന്നതാണ് ദുഃഖ നിവാരണം എന്നും മോക്ഷത്തിലേക്കുള്ള മാർഗമെന്നും തിരിച്ചറിഞ്ഞു.
മൗര്യ സാമ്രാജ്യം ഭാരതം ഭരിക്കുന്ന കാലഘട്ടത്തിൽ ആയിരിക്കണം സിദ്ധാർത്ഥ ഗൗതമ ബുദ്ധന്റെയും ജനനം എന്ന് ചരിത്രകാരന്മാർ നിരീക്ഷിക്കുന്നു. ചന്ദ്രഗുപ്‌ത മൗര്യന്റെ മകനായ ബിന്ദുസാരൻ, അദ്ദേഹത്തിന്റെ പുത്രനും മഹാനായ ഭരണാധികാരിയും ആയിരുന്ന അശോക ചക്രവർത്തി ഇവരുടെ സമകാലീനനായിരുന്നു ശ്രീ ബുദ്ധനും. കലിംഗ യുദ്ധത്തിന്റെ ഭീകരദൃശ്യം അശോകനെ കൊണ്ടുചെന്നെത്തിച്ചത് അഹിംസയിൽ അധിഷ്ഠിതമായ ബുദ്ധന്റെ പാതയിലേക്കായിരുന്നല്ലോ.
ശങ്കരന്റെ നന്നേ ശൈശവത്തിൽ തന്നെ പിതാവിനെ നഷ്ടമായി പിന്നീട് അമ്മ മാത്രമേ ശങ്കരന് ഉണ്ടായിരുന്നുള്ളു. എട്ടാം വയസ്സിൽ സന്യാസ ജീവിതം സ്വീകരിച്ചു ശങ്കരൻ വീട് വിട്ടറങ്ങി വേദം ഉപനിഷദ് പുരാണം ഇതിഹാസം ഇവയിലെലാം ജ്ഞാനം സമ്പാദിച്ചു രണ്ടുവട്ടം ഭാരത്തിലുടനീളം ആസേതു ഹിമാചലം പ്രയാണം നടത്തി വാദ, തർക്ക, പ്രഭാഷണങ്ങളിലൂടെയും അദ്ദേഹം സമാനമായ ആശയങ്ങളെ സനാതനധർമ്മത്തിൽ സമന്വയിപ്പിച്ചു അദ്വൈത വേദാന്ത പ്രചാരണം ആരംഭിച്ചു.
പുരാണ വേദേതിഹാസങ്ങൾക്കെല്ലാം ശങ്കര ഭാഷ്യം അദ്ദേഹം രചിച്ചു, വിവേകചൂഢാമണി, സൗന്ദര്യലഹരി, ശിവാനന്ദലഹരി, ബ്രഹ്മസൂത്രം പോലെ ഒട്ടനവധി കൃതികൾ എഴുതി തീർത്തു. അന്നുവരെ നിലനിന്നിരുന്ന യാഥാസ്ഥിക ഹിന്ദു സംസ്കാരത്തെ തന്റെ അദ്വൈതവേദാന്തം കൊണ്ട് പരിഷ്കരിച്ചു പുനരുദ്ധാരണം നടത്തി. നദികൾ പലതായി ഒഴുകി സമുദ്രത്തിൽ ലയിക്കുന്ന പോലെ സകലപ്രപഞ്ചവും നിർഗുണ പരബ്രഹ്മം എന്ന ഏക സത്യത്തിൽ ലയിക്കുന്നു എന്നദ്ദേഹം പഠിപ്പിച്ചു. അന്നത്തെ യാഥാസ്ഥിതിക ബ്രാഹ്മണ സമൂഹം ആചാര്യർക്കു എതിരായിരുന്നുവെങ്കിലും തന്റെ ആശയങ്ങളുടെ ശക്തി കൊണ്ടും വാദപ്രതിവാദത്തിലുള്ള തന്റെ അസാമാന്യമായ കഴിവ് കൊണ്ടും അവരെയെല്ലാരെയും തന്റെ പാതയിലേക്ക് കൊണ്ട് വരാൻ അദ്ദേഹത്തിനു കഴിഞ്ഞു.
ബദ്രി പഞ്ചകേദാരം ദ്വാരക പുരി എന്നിവടങ്ങളിൽ ക്ഷേത്രങ്ങൾ സ്ഥാപിച്ചു. ഭാരതത്തിന്റെ നാല് ദിക്കില്ലായി ചതുർവേദങ്ങൾക്കു സാക്ഷിയായി പുരി, ശൃംഗേരി, ജോഷിമത്, ദ്വാരക എന്നിവടങ്ങളിൽ മഠങ്ങളും സ്ഥാപിച്ചു ഭാരതത്തിനു അദ്വൈത വേദാന്തം പകർന്നു നൽകി. ഒടുവിൽ ആ ദീപം കേദാർനാഥിൽ ആരും നടന്നെത്താത്ത ഹിമാലയ സാനുക്കളിലെവിടെയോ തന്റെ മുപ്പത്തിരണ്ടാം വയസ്സിൽ സമാധിയുമായി.
ഭജഗോവിന്ദം എന്ന ഒറ്റ കൃതി വായിച്ചാൽ മാത്രം മതി ബുദ്ധൻ അന്വേഷിച്ചു കണ്ടെത്തിയ അതെ സത്യങ്ങളും സിദ്ധാന്തവും തന്നെയാണ് ആചാര്യർ അന്വേഷിച്ചതെന്നും മനസ്സിലാക്കാം. പാത രണ്ടായിരുന്നുവെങ്കിലും തത്വത്തിൽ ബുദ്ധനും ശങ്കരനും തിരഞ്ഞ തത്വം ഒന്നു തന്നെ "അദ്വൈതം".
Wednesday, 29 July 2020
കടുവ - Panthera Tigris - Tiger
1. നായാട്ടിനിടയിൽ പല്ലിനോ നഖത്തിനോ
ഒക്കെ നാശം സംഭവിക്കുന്ന കടുവകൾക്കു
പിന്നെ വേട്ടയാടാൻ
ബുദ്ധിമുട്ടാകുന്നു ആ
സമയം അവർക്കു
എളുപ്പം മൃദുലമായ
മനുഷ്യമാംസമോ അല്ലെങ്കിൽ
നമ്മുടെ വളർത്തു
മൃഗങ്ങളോ ആണ്.
2. മനുഷ്യന്റെ വനം
കയ്യേറൽ , സ്വാഭാവികമായും
അവയുടെ ആവാസ
വ്യവസ്ഥയെ തകിടം
മറിക്കുന്നു നാട്ടിലേക്കിറങ്ങുന്നു.
3 . കടുവയുടെ ഭക്ഷണത്തിൽ
കയ്യിട്ടു വാരുക
ഈ കലാപരിപാടി
100 ശതമാനം മനുഷ്യനാൽ മാത്രം സംഭവിക്കുന്ന
കാര്യം ആണ്.
കടുവകളുടെ സ്വാഭാവിക
ഇരകളെ മനുഷ്യൻ
നിയത്രണാതീതമായി നശിപ്പിച്ചാൽ
വീണ്ടും അവർക്കു
ഭക്ഷണം തേടി
നാട്ടിലേക്കിറങ്ങേണ്ടതായി വരുന്നു.
4 . നാലാമത്തേത് കടുവകളുടെ
ഗതികേട് കൊണ്ടാണ്
പ്രായമേറും തോറും
വേട്ടയാടാനുള്ള ശേഷി
നഷ്ട്ടപ്പെടുന്ന കടുവകൾ
മറ്റു ഇരകളുമായി
താരതമ്യം ചെയ്യുമ്പോൾ കായിക ശേഷി താരതമ്യേന
തീരെ കുറവായ മനുഷ്യർക്ക് നേരെ
തിരിയുന്നു.
5 . മനുഷ്യ മാംസത്തോടു
അഡിക്ഷൻ സംഭവിക്കുന്ന
കാരണത്താൽ മനുഷ്യർക്കു
ഭീഷണിയാവുന്ന കടുവകളും
പുള്ളിപ്പുലികളും ഉണ്ട്.
കടുവയേക്കാൾ പുള്ളിപുലിക്കു
ഇങ്ങനൊരു അഡാപ്റ്റേഷൻ
കൂടുതൽ ഉള്ളതായി
കോർബെറ്റിന്റെ "Leopard of Rudraprayag"
എന്ന പുസ്തകം
വായിച്ചപ്പോൾ എനിക്ക്
തോന്നിയിരുന്നു.
Thursday, 23 April 2020
ചില ക്വാറൻറ്റൈൻ ചിന്തകൾ
ചിതറിയ ചിന്തകൾ ! തുടക്കം എങ്ങോ തുടങ്ങി എങ്ങോ എത്തി ആ ചിന്തകൾ!
ബുദ്ധനും റൂമിയും ഓഷോയും ഇവർ മൂന്നു പേരുമാണൻ്റെ ഹീറോസ് !
മൂന്നു പേരും പ്രണയത്തെ കുറിച്ച് മാത്രം ചിന്തിക്കുകയും സംസാരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തവരാണ് ! പ്രണയമെന്നാൽ അത് കേവലമൊരു സ്ത്രീ പുരുഷ പ്രണയം മാത്രം അല്ല , അതിൽ ഒതുക്കരുത് ഈ വാക്കിനെ !
പ്രണയം എന്നാൽ അത് ഈ വിശ്വം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ഒന്നാവണം , വിദ്വേഷം വേരറ്റ വിശുദ്ധ പ്രണയം ! എത്ര മനോഹരമായിരിക്കും വിദ്വേഷമില്ലാത്തൊരു ലോകം, !
പ്രണയിക്കാം ചെറിയൊരീ കാലം മാത്രം ഉള്ള ഈ ജീവൻ ദേഹം വിടുന്ന നിമിഷം വരെയും പ്രണയിക്കാം !
❤️❤️❤️
ജാതിയും മതവും ദേശവും കാലവും അതിനു തടസ്സമാവാതിരിക്കാൻ ശ്രമിക്കാം !
ക്ഷമിക്കണം എന്നു പറയുമ്പോൾ ഞാൻ എന്ന ഭാവം അവിടെ തകരുന്നു ! ക്ഷമിച്ചു എന്ന് പറയുമ്പോൾ രണ്ട് ഹൃദയങ്ങളിൽ സൗഹൃദം വീണ്ടും തളിരിടും !
നല്ലൊരു സൗഹൃദം നഷ്ട്ടപെടുന്നതിനേക്കാൾ വലുതൊന്നും സാധാരണ മനുഷ്യ ജീവിതത്തിൽ വിലയേറിയതായി ഇല്ല !
അതു കൊണ്ട് സൗഹൃദങ്ങൾ ഒരിക്കലും നഷ്ട്ടപെടുത്താതിരിക്കാം !
ഈഗോ - എന്ന ഭാവത്തെ ത്യജിക്കാം പ്രണയവും സൗഹൃദവും വളർത്താം ! വിദ്വേഷം വളർത്താതിരിക്കാം !
ഹാ ഹാ ഹാ
വെറുതെ ഇരിക്കുമ്പോ എത്ര മനോഹരമായ ചിന്തകൾ വരുന്നു !
എന്നിട്ടും "idle mans mind is devils workshop" എന്ന അപവാദം മാത്രം ബാക്കി !
കെ.വി.വിഷ്ണു
23/04/2020
Saturday, 12 October 2019
മുത്തശ്ശൻ മാവു
Thursday, 26 September 2019
The Unsung Heroes
Monday, 5 August 2019
Article 370
ആങ്ങള ചത്താലും നാത്തൂൻ കരഞ്ഞു കണ്ടാൽ മതി എന്ന ചിന്തയുള്ള രാഷ്ട്രീയക്കാരും പ്രതിപക്ഷ കക്ഷികളും ആണ് ഇന്ന് നമ്മുടെ നാട്ടിൽ അത് മറ്റൊരു അനുഗ്രഹം! പുര കത്തുമ്പോൾ വാഴവെട്ടുക കത്തുന്ന പുരയിൽ നിന്നും കഴുക്കോൽ ഊരുക അങ്ങനെ എന്തൊക്കെയോ ഹോബിസ്സാണ്. ലോകം മുഴുവൻ നേടിയാലും ജനതയുടെ മനസ് നേടിയില്ലെങ്കിൽ പിന്നെ അത് വെറും ഒരു തുണ്ടു മണ്ണ് മാത്രം. ഭൂമിക്കു അതിരു കെട്ടുമ്പോൾ അത് അവരുടെ മനസ്സിൽ കെട്ടാതെ നോക്കണം , ആ കാര്യമിവിടെ പ്രത്യേകം ശ്രദ്ധിക്കണം. എന്ത് തന്നെ ആയാലും വരും വരായ്കകൾ നമ്മൾ അനുഭവിച്ചേ മതിയാവു. കാശ്മീർ എന്ന ഭൂമിയിലെ സ്വർഗം ഒരിക്കലും ഇതിന്റെ പേരിൽ നരകമാവാതിരിക്കട്ടെ എന്ന് പ്രതീക്ഷിക്കാം. എന്നെങ്കിലും ഒരു നാൾ ഒരു സഞ്ചാരിയായി ഞാൻ കാണാൻ കാത്തിരിക്കുന്നുണ്ട് ഈ സ്വർഗത്തെ, എന്നെ പോലെ ഒരുപാട് സഞ്ചാരികളുടെ സ്വപ്നമാണ് കാശ്മീർ. അത് കൊണ്ട് തന്നെ എല്ലാമെത്രയും പെട്ടെന്ന് തന്നെ എല്ലാം ശുഭ പര്യവസാനിക്കട്ടെ.
Vishnu KV
05/08/2019
Thursday, 25 April 2019
കാട്
Sunday, 14 April 2019
മനുഷ്യനും പ്രകൃതിയും
Saturday, 3 March 2018
മാമാങ്കം
Sunday, 2 December 2012
ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍
നിലമ്പൂര്‍ കാട്ടില്‍ നിന്നും കിട്ടിയ കുട്ടികൊമ്പന്‍ കോവിലകത്തുള്ളവരുടെയ് ഓമനയായി മാറാന്‍ അധികം നാളുകള്‍ വേണ്ടി വന്നില്ല അവിടെ നിന്നും ഒരു നിയോഗം പോലെ ഗുരുവായൂര്‍ എത്തുമ്പോള്‍ ഇന്നത്തെ പോലെ സമ്പല്‍സമൃദ്ധമായിരുന്നില്ല പുന്നത്തൂര്‍ ആന പന്തി എന്നാല്‍ അവന്റെ വരവ് ഐശ്വര്യമായിരുന്നു ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ആന ഉടമ ഗുരുവയൂരെഴുന്നെളും കണ്ണന്‍ തന്നേയ് ആയി മാറിയത് അവന്റെ ഐശ്വര്യമാണ് എന്ന് വിശ്വസിക്കാനാണ് എല്ലാ ആനപ്രേമികള്‍ക്കും ഇഷ്ട്ടം . കേശവന്‍ ഗുരുവയൂരെതുമ്പോള്‍ അന്നത്തെ ആനപ്രമണി പദ്മനാഭനില്‍ നിന്നും അധികാരം പിടിച്ചെടുക്കാന്‍ ഈ പത്തു വയസുകാരന് അധികം നാള്‍ വേണ്ടി വന്നില്ല തുടര്‍ന്നങ്ങോട്ട് മരണം വരെയും തിടമ്പേറ്റാന്‍ കേശവന്‍ മാത്രം ആയിരുന്നു..ഭഗവാന്റെ തിടമ്പേറ്റുന്നതിനലതേ അവന്റെ മുട്ട് ആരുടേയും മുന്നില്‍ മടങ്ങിയിട്ടില്ല വേറെ ആരെങ്കിലും കേറണോ പുറകിലൂടെയ് മംഗലശേരി നീലകണ്ഠന്‍ പറയുന്ന പോലെ "അതാ ശീലം ആരെകൊണ്ടും മാറ്റാന്‍ പറ്റില്ല "അവന്‍ കാട്ടില്‍ എന്ന പോലെ സര്‍വ സ്വതന്‍ന്ത്രന്‍ ആയി വിരാജിക്കുകയായിരുന്നു ഇഷ്ടത്തിന് വരികയോ പോവുകയോ ഒക്കെ ആവാം അതേ പോലെ കൃത്യം ശീവേലിക്കു സ്വിച്ചിട്ട പോലെ മൂപര് സ്ഥിരം സ്ഥലത്ത് കാണുകേം ചെയ്യും ഏതാണ്ട് ഒരു പട്ടാള ചിട്ട കണക്കിനു.അവസാനം അവന്റെ ശിരസില്‍ കോലം കേറ്റിയതിനു ശേഷം ആണ് കേശവന്‍ ആദ്യമായിട്ട് വീണത് അന്ന് ഏല്പിച്ചു ആ സ്വര്‍ണകൊലം ആദ്യമായി പദ്മനാഭനെ ഒരു തരത്തില്‍ പറഞ്ഞാല്‍ നാട് നീങ്ങുന്ന മഹാരാജാവ് തന്റെ പിന്‍ഗാമിക്ക് രാജ്യവും കിരീടവും നല്‍കും കണക്കേ അവന്‍ ആദ്യമായി ഭഗവാന്റെ സ്വര്‍ണകൊലം കൈമാറി കൊവിലകതെതി ശ്രീകോവിലിനു നേര്‍ക്ക് കിടന്നു അവസാന ശ്വാസം വലിക്കുമ്പോള്‍ അവന്റെ തുമ്പി ഭഗവാനേ നമസ്കരിക്കുന്ന രീതിയില്‍ ആയിരുന്നു
തന്റെ ആത്മ മിത്രതേ തനിലെകെതിച്ച സന്തോഷത്തില്‍ ഭഗവന്‍ ചിരിച്ചു കാണണം എന്നാല്‍ അവന്റെ വിയോഗം ഒരു ദേശത്തെ മുഴുവന്‍ ദുഖതിലാഴ്ത്തി ഡിസംബര്‍ രണ്ടു 1976 അവന്‍ വിട പറഞ്ഞു. അമ്പതി നാലു കൊല്ലം ഭഗവാനേ സേവിച്ചു ഒരു ഏകാദശി നാളില്‍ സ്വര്‍ലോകവും പ്രാപിച്ചു തീര്‍ത്തും സുകൃതം ചെയ്ത ജന്മമായി മാറി ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍ ആയിരം തെച്ചിക്കോട്ട്കാവോ പദ്മനാഭന്‍ മാരോ വലിയ കേശവനോ വന്നാല്‍ പോലും തുല്യമാവില ഈ നാടുവാഴിക്ക്. എന്നും എല്ലാകാലവും എല്ലാ ആനപ്രേമികളുടെയും മനസില്‍ മായാതെ നിക്കും കേശവന്‍.
KV.Vishnu
02/12/2012
മാറ്റം
ഈ ഭൂമിയിൽ മാറ്റമില്ലാതെ നിലനിൽക്കുന്നൊന്നുമില്ല. എങ്കിലും… നിന്റെയാ ചേല്ലെഴും പുരിക കൊടികൾക്കിടയിലെ കുഞ്ഞമ്പിളി പൊട്ടും അതിനോടെനിക്കുള്ള പ്...
-
കഴിഞ്ഞ കൊല്ലം മഴക്കാലത്തൊരു അവധിയ്ക്ക്, വീട്ടിൽ ചെന്നപ്പോഴണ് ശ്രദ്ധിച്ചത് ,പച്ച കുട വിരിച്ചു തറവാട്ടുതൊടിയിൽ തണലേകിയ എന്റെ മുത്തശ്ശൻ മാ...
-
എഴതിരായി പിറന്ന ഭൂമിയെ ഏഴായിരം കോടിയായി പങ്കുവെച്ചു! ആയിരമായിരം കോട്ടകൾ കെട്ടി കാത്തു; കൊട്ടകത്തു പിറന്നു പിന്നെയും ആയിരം കോട്ടകൾ കൂടി—...
-
ഏതാനും വര്ഷങ്ങള്ക്കു മുൻപ് "ഡാവിഞ്ചി കോഡ് എന്ന സിനിമ കാണുവാൻ ഇടയായി ആ സിനിമയിൽ നിന്നാണ് ഡാൻ ബ്രൗൺ എന്ന എഴുത്തുകാരനെ ഞാൻ അറിയുന്നത് തു...
