Tuesday 22 April 2014

തിരുന്നാവായ യാത്ര - നാവാ മുകുന്ദ ക്ഷേത്രവും തവനൂരും

"ചരിത്രങ്ങൾ കഥകൾ ആയി  , നാളെയുടെ  തലമുറക്കു  താൻ  ആരെന്ന ചോദ്യത്തിനു ഉത്തരം പറയേണ്ട ചരിത്രം കഥകൾ ആയി ഒതുങ്ങിയാൽ നഷ്ട്ടമാകുന്നത് സ്വന്തം പൈതൃകം ആവും"

എന്റെ യാത്ര ആരംഭിച്ചത് ഈ ഉദ്ദേശത്തിൽ ആണ് കഥയായി മാത്രം പറഞ്ഞു കേട്ട എന്റെ നാടിന്റെ ഐതീഹ്യം ആണ് എന്നെ ഈ യാത്രക്ക് പ്രേരിപ്പിച്ചത് .യാത്രാ ലക്‌ഷ്യം മാമാങ്കം എന്ന മണ്മറഞ്ഞ ഉത്സവത്തിന്റെ തിരുശേഷിപ്പുകൾ തേടി ആയിരുന്നു.

തിരുന്നാവായിലേക്ക് - നാവ മുകുന്ദന്റെ സമക്ഷതിലേക്ക്. അങ്ങോട്ടൊരു യാത്ര എന്നത് കുറച്ചു കാലമായി മനസ്സില് കേറിയിട്ടു കുനിശ്ശേരിയും മാമാങ്കവും തമിലുള്ള പറഞ്ഞു കേട്ട കഥയാണ് ഈ മോഹത്തിന് മൂല കാരണം.

പക്ഷെ എന്ന് എപ്പോൾ എങ്ങനെ തുടങ്ങണം എവിടെ തുടങ്ങണം എന്തിൽ തുടങ്ങണം നാവാ മുകുന്ദനെയും തൊഴുതു തിരിച്ചു പോന്നാൽ മതിയോ ഇത് വരെ പോയിട്ടില്ല കേട്ടറിവുകൾ മാത്രം. അങ്ങനെ ഒരു തീരുമാനവും ആകാതെ പോകണോ വേണ്ടയോ എന്ന രണ്ടു ചിന്തയിൽ യാത്ര ഈ ലീവിൽ നടക്കില്ല  എന്ന തീരുമാനത്തിലേക്ക് എത്തിച്ചു. എന്നാലും എല്ലാ വരവിലും തനിച്ചൊരു ഗുരുവായൂര് യാത്രയെന്ന പതിവ് ഇക്കുറിയും മുടക്കിയില്ല, ഒരു ദിവസം  വൈകീട്ട് ഗുരുവയുര്ക്ക് യാത്ര തിരിച്ചു ലക്‌ഷ്യം ഗുരുവയുരപ്പനും ആന കോട്ടയും മാത്രം .

ഇത്തിരി ബുദ്ധിമുട്ടിച്ചു ദർശനത്തിനു  എങ്കിലും മനസ്സ് കുളിർക്കെ ഇഷ്ട്ട ദേവനെ കണ്‍ നിറയെ കണ്ടു തൊഴുതു കോട്ടയിലെ ഗണപതിമാരെയും കണ്ടു തിരിച്ചു തൃശ്ശൂർക്ക് വണ്ടി കേറുമ്പോൾ മനസ്സില് വീട്ടിലേക്കു തിരിച്ചു പോകാം എന്നു മാത്രമായിരുന്നു  ചിന്ത .തൃശ്ശൂർ എത്തിയതും ഒരു ഉൾ വിളി പോലെ തിരുന്നാവായിലേക്ക് പോയാലോയെന്നൊരു ചിന്ത തൃശ്ശൂർ റെയിൽവേ സ്റെഷനിലേക്ക് എത്തി തിരുർക്ക് ടിക്കറ്റ്‌ എടുത്തു കാത്തിരുപ്പ് തുടങ്ങി ട്രെയിൻ വരാൻ മൂന്നു മണികൂറോളം സമയം ബാക്കി . 

കുറച്ചു വൈകിയെങ്കിലും വണ്ടി തിരൂര് എത്തി. പരിപാടികൾ ഓരോന്നായി തിട്ട പെടുത്തി . ആദ്യം നാവാ മുകുന്ദനെ കണ്ടു തൊഴണം പിന്നെ മാമാങ്ക സ്മാരകങ്ങൾ ഓരോന്നായി കാണണം - പഴുക്ക മണ്ഡപം, നിലപാട് തറ, മരുന്നറ, ചങ്ങമ്പിള്ളി കളരി, മണി കിണർ ഇത്രയുമാണ് മാമാങ്ക  സ്മാരകങ്ങൾ ഇതിൽ മണി കിണറും നിലപാട് തറയും എവിടെയാണ് എന്ന് മാത്രേ അറിയൂ ബാക്കി ചോദിചോദിച്ചു പോകാന്നു തീരുമാനിച്ചു.

തിരൂര് ഇറങ്ങി ഓട്ടോ വിളിച്ചു, 12 കിലോമീറ്റർ ഉണ്ട് ക്ഷേത്രത്തിലേക്ക് എന്നാലും തെറ്റാതെ എത്തുമല്ലോ എന്നാലോചിച്ചു യാത്ര തുടങ്ങി നിള തീരത്തിലൂടെ യാത്ര ചെന്നെത്തിയത് നാവ മുകുന്ദന്റെ മുറ്റത്ത്‌ .

അവിടെ ഞാൻ അനുഭവിച്ച അനുഭൂതി  അത് എഴുതാൻ മാത്രം ഉള്ള കഴിവു ഒട്ടും ഇല്ല എനിക്ക്. വറ്റി വരണ്ടു എന്ന് കരുതിയ നിള മുന്നില് ഇരുകരയും മുട്ടി ഒഴുകുന്നു അതിനു തീരത്തായി നാവാ മുകുന്ദന്റെ ക്ഷേത്രം തല ഉയർത്തി നില്കുന്നു ക്ഷേത്രത്തിനു തണലായി രണ്ടു വലിയ ആലുകൾ പുഴയിൽ നിന്നും അടിക്കുന്ന ചെറു കാറ്റിന്റെ താളത്തിനു ഒപ്പിച്ചു സംഗീതം പൊഴിക്കുന്നു .



ആത്മീയതയും പ്രകൃതിയും തമിലുള്ള ഈ ഒരു ഇഴയടുപ്പം ഞാൻ മുൻപ് എവിടെയും കണ്ടിട്ടും ഇല്ല അനുഭവിച്ചിട്ടും ഇല്ല. അതിൽ മതി മറന്നു കുറെ നേരം അന്ധാളിച്ചങ്ങനെ നിന്നു  അപ്പോഴാണ്‌ ശ്രദ്ധിച്ചത് നട തുറന്നിട്ടില്ല . ശെരി  എന്നാൽ ഇത്രയും സുന്ദരമായൊരു സ്ഥലത്ത് വന്നതല്ലേ കുറച്ചു ഫോട്ടോസ് എടുക്കാം എന്ന് കരുതി ക്യാമറ എടുക്കാൻ തുനിഞ്ഞപ്പോൾ ആണ് ആ ബോർഡ്‌ ശ്രദ്ധയിൽ പെട്ടത് ഇവടെ ഫോട്ടോഗ്രഫി നിരോധിച്ചിരിക്കുന്നു .

ഇത്ര ദൂരം വന്നിട്ട് ഇത്രയും മനോഹരമായൊരു ദൃശ്യ സൌന്ദര്യം കുറച്ചെങ്കിലും പകർത്താതെ പോകാനോ? നേരെ ചെന്നു ക്ഷേത്ര മാനേജ്മെന്റിന്റെ അനുവാദം വാങ്ങി പുറത്തു നടന്നു നിളയുടെയും ക്ഷേത്രത്തിന്റെയും എല്ലാം കുറെ ചിത്രങ്ങൾ പകർത്തി.

മനസിന് തൃപ്തി നല്കിയ കുറച്ചു ചിത്രങ്ങൾ എടുത്ത ശേഷം ഞാൻ നിറുത്തി. ഇതിനിടയിൽ കീഴ് ശാന്തിയുമായി ചെറിയൊരു സൌഹൃദ സംഭാഷാണം സാധ്യമായി.  അദ്ധേഹത്തിൽ നിന്നും പുഴക്കക്കരെ തവന്നൂർ ഉള്ള ബ്രഹ്മ മഹേശ്വര ക്ഷേത്രത്തിലേക്കുള്ള വഴിയെല്ലാം മനസ്സിലാക്കി. 

നട തുറക്കാൻ സമയം ആകാറായി എന്നും പുഴയിൽ  തന്നെ മുങ്ങി കുളിച്ചിട്ടു വന്നു ദർശനം നടത്താനും ഉപദേശിച്ചു തിരുമേനി പോയി . കുറച്ചു നേരം കൂടി നിള സൌന്ദര്യം ആസ്വദിച്ചു പിന്നെ കുറച്ചു നേരം കണടച്ചു ധ്യാനത്തിൽ ഇരുന്നു മനസ്സും ശരീരവും എന്തെന്നിലാത്ത പുത്തൻ ഉണർവു ഓരോ കോശവും ശുദ്ധികരിക്കപെട്ട പോലെ ഒരു ഫീലിംഗ് . അതെ ഉന്മേഷത്തോടെ നിളയിൽ ഒന്ന് മുങ്ങി നിവർന്നതും ഒരു പുതിയ ജന്മം എടുത്ത പോലെ തോന്നി പോയി .

ടെൻഷൻ ഇല്ല ദേഷ്യം ഇല്ല സന്തോഷവും ഇല്ല മനസ്സിനെ കീറി കുറിക്കുന്ന യാതൊരു വികാരവും ഇല്ല സമാധാനം മാത്രം ആ ഒരു ആത്മീയമായ ശൂന്യത മാത്രം .ശ്രീകോവിൽ തുറന്ന ശേഷം അഷ്ടപദിയും കേട്ട്  ഒരു മണിക്കൂറോളം അമ്പലത്തിനകത്ത് കഴിഞ്ഞ  ശേഷം റൂമിലേക്ക്‌ തിരിച്ചു. പിറ്റേന്നു  കാലത്ത് എണീച്ചു വീണ്ടും കുളിച്ചു ദര്ശനം നടത്തി. ശേഷം  മാമാങ്ക സ്മാരകങ്ങൾ ഓരോന്നായി കണ്ടു കഴിഞ്ഞ്  നേരെ തവനൂർക്ക് വച്ച് പിടിച്ചു അവിടുന്ന് ബ്രഹ്മാവിനെയും ശിവനെയും തൊഴുതു. ബ്രഹ്മ ക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നു,  ജീർണതയുടെ അടയാളങ്ങൾ പലയിടത്തും കാണാൻ കഴിഞ്ഞു. ശിവ ക്ഷേത്രം വലിയൊരു ധ്യാനത്തിലെന്നോണം നില തീരത്തു മൂകമായി തല ഉയർത്തി സകല ആത്മീയ  സൗന്ദര്യത്തോടെയും നിളാ തീരത്തു  നില കൊളുന്നു .




                                                                                                                 
KV.Vishnu
21/04/2014                                                                                

മാറ്റം

ദിന രാത്രങ്ങളെല്ലാം വര്ഷങ്ങളായി മാഞ്ഞുപോയെങ്ങോ  മായാതെ മാറ്റമില്ലാതെയിന്നും  തുടരുന്നതൊന്നുമാത്രം  നിന്റെയാ ചേല്ലെഴും പുരിക കൊടികൾക്കിടയിലെ ...