Thursday 26 September 2019

The Unsung Heroes

കുറച്ചു നാളുകളായി മാത്രം കേട്ട് തുടങ്ങിയ പേരാണ് ഗ്രെറ്റ തുൻബെർഗ് ! വെറും പതിനാറു വയസ്സ് മാത്രമുള്ള പെൺകുട്ടി ലോക ശ്രദ്ധയിലേക്ക് എത്തി പെട്ടു അവളുടെ വ്യത്യസ്തതയാർന്ന പ്രധിഷേധത്തിലൂടെ. എല്ലാ വെള്ളിയാഴ്ചകളിലും സ്കൂളിൽ പോകാതെ അവൾ പോയി സ്വീഡൻ പാർലമെന്റിനു മുന്നിൽ നിന്നു പ്രതിഷേധത്തിന്റെ പ്ലക്കാര്ഡുമായി കാലാവസ്ഥവ്യതിയാനത്തിൽ ഉപകാരപ്രദമായ നിലപാട് എടുക്കുന്നതിൽ വേണ്ടി ആ രാഷ്ട്രത്തിന്റെ ശ്രദ്ധ ക്ഷണിച്ചു കൊണ്ടു .

തുടക്കത്തിൽ ഒറ്റപ്പെട്ട പോരാട്ടമായിരുന്നെങ്കിലും അതു വെള്ളി വെളിച്ചത്തിലേയ്ക്കു നീങ്ങുവാൻ തുടങ്ങി അവളുടെ പ്രവർത്തിയിൽ ആകൃഷ്ടരായ അനേകം ആളുകൾ അവൾക്കു പിന്നിൽ അണിനിരന്നു പ്രതിഷേധിച്ചു കൊണ്ടേ ഇരുന്നു എല്ലാ വെള്ളിയാഴ്ചകളിലും . ഒടുവിൽ സാക്ഷാൽ യുഎന്നിൽ ലോക നേതാക്കൾക്ക് മുന്നിൽ  വരെ ചെന്ന് പ്രസംഗിക്കുന്ന തലത്തോളം ആ കുഞ്ഞു വളർന്നു അല്ല അവളുടെ പ്രസിദ്ധി വളർന്നു.

അവളുടെ പാത പിന്തുടർന്ന് അനേകം പ്രതിഷേധങ്ങൾ ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും ഉയർന്നു. എന്നാൽ പ്രവർത്തിയിലൂടെ എന്ത് മാറ്റം കൊണ്ട് വന്നു എന്ന് ചോദിച്ചാൽ അറിയില്ല ! ഒരുപാട് പേര് സംസാരിക്കുന്നു പരിസ്ഥിതിക്ക് വേണ്ടി ഒരുപക്ഷെ അതിൽ നിന്നും ഒരു 30 - 40 ശതമാനം ഒരു മരം എങ്കിലും വെക്കുമായിരിക്കും അത് എത്ര കാലം പരിപാലിക്കും അതും അറിയില്ല. എന്നാൽ ഗ്രെറ്റ തുൻബെർഗിനെ പോല്ലേ അല്ലാതെ ആരാലും പാടി പുകഴ്ത്തപ്പെടാതെ അന്തർമുഖരായി തങ്ങളുടെ കർമം ഇന്നും ചെയ്തു പോരുന്ന ചില വിശുദ്ധ ജന്മങ്ങൾ ഉണ്ട്, അവരെ ലോകം അറിയില്ല അവരതു ആഗ്രഹിക്കുന്നില്ല എന്നതാവും സത്യം ! 

സാലുമര്ദ തിമ്മക്ക - കർണാടകയിൽ ജനിച്ചു വളർന്ന 108 വയസ്സായ മുത്തശ്ശി കഴിഞ്ഞ വര്ഷം ഭാരതം പദ്മശ്രീ നൽകി ആദരിക്കുന്നവരെയും എത്ര  പേർക്ക് ഇവരെ അറിയാം എന്ന് ചോദിച്ച ലക്ഷം പേർക്കിടയിൽ ഒരു കയ്യ് മാത്രം ഉയരുമായിരിക്കും. സാധാരണ ക്വറി തൊഴിലാളികൾ ആയിരുന്ന അവരും ഭർത്താവും കുഞ്ഞുങ്ങൾ ഇല്ലാതിരുന്ന അവർ ഒരു ആൽമരം നട്ടു കൊണ്ട്  തുടങ്ങി അതിനെ കുഞ്ഞുങ്ങളായി കണ്ടു, ക്രമേണ മുന്നൂറ്റി എൺപത്തഞ്ചോളം ആൽമരങ്ങൾ അവർ നട്ടു. വെറുതെ കൊണ്ട് പോയി രാഷ്ട്രീയക്കാരെ പോലെ നട്ടു തിരിച്ചു വന്നതല്ല  ആട് മാടുകളെ കൊണ്ട് നശിക്കാതിരിക്കാൻ അതിനെ വേലി കെട്ടി സംരക്ഷിച്ചു അതിനു കിലോമീറ്ററുകളോളം നടന്നു വെള്ളം നൽകി വളർത്തി. ഇന്ന് എഴുപതു വയസോളം ആയ ആ  മരങ്ങളുടെ സംരക്ഷണ ചുമതല കർണാടക ഗവണ്മെന്റ് ഏറ്റെടുത്തു നടത്തുന്നു . അവർക്കു കാലാവസ്ഥ വ്യതിയാനം എന്തെന്നോ ഗ്ലോബൽ വാർമിംഗ് എന്തെന്നോ അറിയില്ല. എന്നിട്ടും അവർ ഈ പ്രകൃതിക്കു നന്മ ചെയ്തു ആരും പാടി പുകഴ്ത്താതെ തന്നെ!

ജാദവ് പയെങ് - ഒരു സാധാരണ ഫോറസ്റ്റർ ബ്രഹ്മപുത്രയിലെ പ്രളയത്തിൽ കൊണ്ട് പോയ ഏകദേശം മുന്നൂറു ഹെക്ടറോളം വരുന്ന ഭൂമിയെ പുനഃ സൃഷ്ട്ടിച്ചു . അത് മാത്രമല്ല ഇന്ന് ആ വനത്തിൽ കടുവകളും കാണ്ടാമൃഗങ്ങളും അടക്കം അനേകം അപൂർവം ജന്തു ജാലങ്ങൾക്കു ആവാസ സ്ഥാനം കൂടിയായി.ഫോറെസ്റ് മാന് ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ പേരു ആ വനത്തിനു നൽകിയും 2015 ൽ പദ്മശ്രി നല്കിയും രാജ്യം ആദരിക്കുന്ന വരെയും ഈ പ്രകൃതി സ്‌നേഹി ആരാലും അറിയപ്പെടാത്ത ഒരു സാധാരണ ഫോറസ്റ്റർ മാത്രമായിരുന്നു ! ഇന്നും എത്ര പേർക്ക് ഇദ്ദേഹത്തെ അറിയും എന്ന് അറിയില്ല !

മോഇറങ്ഗാതേംലോയ - മണിപ്പൂരിൽ ഇംഫാലിനു സമീപം ഏകദേശം മുന്നൂറു ഏക്കറോളം വനം സൃഷ്ടിക്കുകയും (തുടക്കത്തിൽ ഒറ്റക്കും പിന്നീട് കുറച്ചു വ്യക്തികളുടെ സഹായത്തോടും കൂടി) 250 ഓളം അപൂർവ മരങ്ങളുടെ സംരക്ഷകനായും അനേകം ജീവ ജാലങ്ങൾക്കു ആവാസ വ്യവസ്ഥ ഒരുക്കയും അതോടൊപ്പം ആ ഗ്രാമത്തിന്റെ മുഴുവൻ കാലാവസ്ഥയും മാറ്റി മറിക്കുകയും ചെയ്തു ഈ മനുഷ്യൻ അതിനായി തന്റെ പതിനേഴു കൊല്ലങ്ങൾ അദ്ദേഹം നൽകി ! ഇദ്ദേഹത്തെയും ആരും പാടിപുകഴ്ത്തി കേട്ടിട്ടില്ല ഈയടുത്തു ഒരു പത്ര മാധ്യമത്തിലൂടെ വായിച്ചാണ് ഞാൻ ഇദ്ദേഹത്തെ കുറിച്ച് മനസിലാക്കുന്നത്.

ഇവർ മൂന്നു പേരും മാത്രമല്ല ഒരുപാടു പേരുണ്ടാവും ഇവരെ പോലെ, അറിയില്ല ആരൊക്കെയെന്ന് ആരുടേയും പ്രശംസയോ പ്രശസ്തിയോ ആഗ്രഹിക്കാതെ അന്തർമുഖരായി തങ്ങളുടെ കർമങ്ങൾ ഇന്നും നിർവഹിക്കുന്നവർ ! ഗ്രെറ്റയെ പോലെ ലക്ഷങ്ങൾ വരുമ്പോൾ ഇവരെ പോലെ ഒരു പത്തു പേരെങ്കിലും വന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു ! കാരണം പ്രസംഗത്തെക്കാൾ പ്രവർത്തി ആവശ്യപ്പെടുന്ന തലത്തിലേക്കു ഇന്ന് കാലാവസ്ഥ വ്യതിയാനവും വനനശീകരണവും എത്തി നിൽക്കുന്നു!അത് കൊണ്ട് ഇവരെയും ലോകം അറിയണം ഇവരെ കൂടെ മാതൃകയാക്കണം എന്ന് പ്രാർത്ഥിക്കുന്നു !

kv vishnu
26/09/2019

മാറ്റം

ദിന രാത്രങ്ങളെല്ലാം വര്ഷങ്ങളായി മാഞ്ഞുപോയെങ്ങോ  മായാതെ മാറ്റമില്ലാതെയിന്നും  തുടരുന്നതൊന്നുമാത്രം  നിന്റെയാ ചേല്ലെഴും പുരിക കൊടികൾക്കിടയിലെ ...