Saturday 3 March 2018

മാമാങ്കം

മദ്ധ്യകാല കേരളത്തിൽ പന്ത്രണ്ടു വർഷത്തിൽ ഒരിക്കൽ നടന്നു വന്നിരുന്ന ബൃഹത്തായ ഒരു നദി തട ഉത്സവമായിരുന്നു മാമാങ്കം.ദക്ഷിണ ഗംഗ എന്നറിയപെടുന്ന നിളയുടെ തീരത്ത്‌ ത്രിമൂർത്തി സംഗമ ഭൂമിയും 108 വൈഷ്ണവ ക്ഷേത്രങ്ങളിൽ ഒന്നായ നവയോഗികളാൽ പ്രതിഷ്ട്ടിക്കപെട്ടെന്നു  വിശ്വസിക്കുന്ന ശ്രീ നാവാമുകുന്ദന്റെ ക്ഷേത്രവും കുടികൊള്ളുന്ന തിരുന്നാവായ മണപ്പുറം  ആയിരുന്നു മാമാങ്കത്തിന്റെ വേദി . കേരളത്തിൽ നടന്നു വന്നിരുന്ന ഈ വാണിജ്യോൽസവം എന്ന് തുടങ്ങി എന്നതിനു ചരിത്രത്തിൽ കൃത്യമായ വിവരങ്ങൾ ലഭ്യമല്ല .കേരളോല്പ്പത്തി എന്ന ഗ്രന്ഥത്തിൽ മാത്രമാണ് കുറച്ചെങ്കിലും വിവരങ്ങൾ ലഭ്യമായിട്ടുള്ളത് അതിനെ അടിസ്ത്ഥാനപെടുത്തി പറയുകയാണെങ്കിൽ പരശുരാമൻ കുടിയിരുത്തിയ 64 ബ്രാഹ്മണ ഗ്രാമങ്ങളിലെ നമ്പൂതിരിമാർ ഭരിക്കുവാനും അന്നുണ്ടായിരുന്ന നാടുവാഴികളുടെയും നായർ പടയാളികളെയും  മെരുക്കുവാൻ വേണ്ടി പുറന്നാട്ടിൽ നിന്നും കൊണ്ടുവന്നു കുടിയിരുത്തി അരിയിട്ടു വാഴിക്കപെട്ട  കുലശേഖര പെരുമ്മാക്കന്മാരുടെ കാലം തൊട്ടു ഈ ഉത്സവം ഉണ്ടായിരുന്നു എന്ന് വേണം കരുതാൻ.പന്ത്രണ്ടു വർഷം ആയിരുന്നു പെരുമ്മാക്കന്മാരുടെ ഭരണ കാലം അത് കഴിഞ്ഞാൽ   അദ്ദേഹം മാറുകയും പുതിയ ഭരണാധികാരി മാമ്മാങ്കത്തിന്റെയും നാടിന്റെയും രക്ഷപുരുഷസ്ഥാനം കയേൽക്കുകയും ചെയ്യുന്നു . മാറാൻ കൂട്ടാക്കത്തവരെ വധിച്ചതായും പറയപെടുന്നു. എന്തായാലും ഓരോ മാമാങ്കം കഴിയും തോറും ശക്തരായി  മാറിയ പെരുമാക്കന്മാർ മാമാങ്കത്തിന്റെ രക്ഷ പുരുഷ സ്ഥാനം കാലാവധി കഴിയുന്ന വേളയിൽ വിട്ടൊഴിയാൻ കൂട്ടാക്കാതെ വരികയും വേണമെങ്കിൽ തന്നെ വധിച്ചു രക്ഷപുരുഷസ്ഥാനം ഏറ്റെടുത്തു കൊള്ളുവാനും മാമാങ്കതിനു നിലപാട് നിൽക്കുന്ന വേളയിൽ വിളംബരം ചെയ്യുമായിരുന്നു എന്നതാണ്  ഐതീഹ്യം

പൗഷമാസത്തിലെ പൂയം നാൾ തൊട്ടു മാഘ മാസത്തിലെ മകം നാൾ വരെ 28 ദിവസം ആണ് മാമാങ്കമായി ആഘോഷിക്കപെടുന്നത്.അവസാനത്തെ പെരുമാൾ ആയ ചേരമാൻ പെരുമാൾ മക്കയിലേക്ക് പോകുന്നതിനു മുന്പായി തന്റെ ചേര രാജ്യം ചെറിയ ചെറിയ നാട്ടു രാജാക്കന്മാർക്ക് വീതിച്ചു നല്കുക ഉണ്ടായി.എല്ലാവര്ക്കും നല്കി പുറപെടുന്ന നേരം എത്തിയ ഏറനാട്ടുടയവർക്ക്  ലഭിച്ചത് ആകെ കൊഴികൂകിയാൽ കേൾക്കുന്ന ദൂരം മാത്രം വരുന്ന കുക്കുടകോട് മാത്രം .എന്നാൽ ഏറനാട്ടുടയവരുടെ ഭരണ ചാതുര്യത്തിലും യുദ്ധ നൈപുണ്യത്തിലും വിശ്വാസമുണ്ടായിരുന്നു പെരുമാൾ അദ്ധേഹത്തിനു തന്റെ ഉടവാൾ നല്കി കൊണ്ട് അനുഗ്രഹിച്ചു പറഞ്ഞു കുന്നുകൾക്കും അലകൾക്കും ഇടയെ ഉള്ള ഈ സാമ്രാജ്യം അടക്കി ഭരിക്കാൻ ഇടവരട്ടെ അത് കൊണ്ട് തന്നെ അദ്ധേഹത്തെ കുന്നല കോനാതിരി എന്നും വിശേഷിപ്പിച്ചു കാണുന്നു .പെരുമാളിന് ശേഷം രക്ഷപുരുഷസ്ഥാനം ഏറ്റെടുത്തത് പെരുമ്മാക്കന്മാരുടെ അനന്തരവന്മാരയിരുന്ന കൊച്ചി രാജവംശം ആയിരുന്നു തുടർച്ചയായ യുദ്ധങ്ങളും മറ്റും കൊച്ചി രാജ്യത്തെ സാമ്പത്തികമായി തകർത്തു .തുടർന്ന് മാമാങ്കം നടത്താൻ ആവിലാതെ വരികയും, കൊച്ചി രാജവംശത്തിന്റെ പരദേവതയെ പ്രതിഷ്ട്ടിച്ചിട്ടുള്ള വന്നേരി ചിത്രകൂടത്തിൽ വെച്ച് കിരീടം ധരിച്ചു വന്നാൽ നിലപാട് തറ ഒഴിഞ്ഞു കൊടുക്കണം എന്ന കരാർ അടിസ്ഥാനത്തിൽ വെള്ളട്ടിരിക്ക് (വള്ളുവ കോനാതിരി) നല്കുകയും ചെയ്തു .

വള്ളുവനാട്  /  ഏറനാട് 

കാർഷിക സമൃദ്ധി കൊണ്ട് സാമ്പത്തികമായും എല്ലാം അക്കാലത്ത് മുൻപന്തിയിൽ ആയിരുന്നു വള്ളുവനാട് ദേശം. അങ്ങാടിപ്പുറത്തെ തിരുമാന്ധാംകുന്ന് ഭഗവതിയാണ് വള്ളുവകൊനാതിരിയുടെ പരദേവത . വള്ളുവനാടിന്റെ കാര്യസ്ഥന്മാരായി കുളത്തുപുഴ വാര്യർ, തൃക്കാട്ടിൽ നായർ, അപ്പന്കുളത്തിൽ പിഷാരടി എന്നിവരും. പടനായകനായി  കക്കൊത്ത് നായരും. രാജാവിന്റെ ഭരണകാര്യങ്ങൾ നിയന്ത്രിക്കുകയും നടപ്പിലാക്കുകയും ചെയ്തു കൊണ്ട് കുന്നത്തിൽ മാടമ്പി നായർ, കവളപാറ നായർ, ചുണ്ടത്തിൽ മന്നാടിയാർ തുടങ്ങിയവരും വള്ളുവനാടിന്റെ പുരോഗതിയിൽ മുഖ്യ പങ്കു വഹിച്ചു വന്നിരുന്നു.

ചേരമാൻ പെരുമാൾ അനുഗ്രഹിച്ചു നല്കിയ ഉടവാളും അര ക്രോശത്തോളം മാത്രം വരുന്ന രാജ്യവും മാത്രമായിരുന്നു ആകെ ഏറന്നാട്ടുടയവരുടെ ആകെ സമ്പാദ്യം.എന്നാൽ അവിടെ നിന്നും മാമാങ്കത്തിന്റെ രക്ഷപുരുഷസ്ഥാനം വരെ പിടിച്ചടക്കിയത് അവരുടെ ആത്മവീര്യം അത് പോലെ തന്നെ ആക്രമണ വീര്യം കൊണ്ട് മാത്രം ആയിരുന്നു പടയോട്ടം തുടങ്ങുന്നത് ആദ്യമായി പോർളാതിരി ഭരിച്ചിരുന്ന പൊലനാട് ആക്രമിച്ചു കൊണ്ടായിരുന്നു അവിടം പിടിച്ചടക്കി തുടർന്ന് കടൽ വാണിജ്യം മെച്ചപെടുതുന്നതിനായി ഇന്നത്തെ കൊഴികൊടിന്റെ ഹൃദയ ഭാഗത്തേക്ക് മാറി താമസവും തുടങ്ങി അതിനു ശേഷം ഏറനാട്ടുടയവർ എന്ന് മാത്രം അറിയപ്പെട്ടിരുന്ന സാമൂതിരി പൂന്തുറ കോൻ എന്ന് അറിയപെട്ടു തുടങ്ങി അതിനു ശേഷം എപ്പഴോ ആണ് കോഴിക്കോട് സാമൂതിരി എന്ന പട്ടം വന്നിരിക്കുക എന്ന് കരുതപെടുന്നു. രക്ഷപുരുഷസ്ഥാനം നില നിറുത്താൻ വള്ളുവനാട് മാത്രം പിടിച്ചടക്കിയാൽ മതിയാവില്ല എന്നറിഞ്ഞ സാമൂതിരി കൊച്ചി രാജ്യത്തിന്റെ പരദേവത സ്ഥാനം ആയ വന്നേരി ചിത്രകൂടവും പിടിച്ചടക്കി എതിർക്കപെടാൻ ആളില്ലാതെ  സദ്‌ ഭരണവും  നടത്തി. ഈ വളർച്ചക്കെല്ലാം  അദ്ധെഹത്തിനു ഇടവും വലവും നിന്ന് നയിച്ചത് സഹബന്ധർ കോയയും ഭരണകാര്യത്തിൽ നയതന്ത്രത്തിലും ഇന്നോളം പകരം വെക്കാൻ ആള്ളിലാത്ത മങ്ങാട്ടച്ചനും ആയിരുന്നു മുഖ്യം. അതോടൊപ്പം തന്നെ  .തിരുമനശ്ശേരി നമ്പിയുടെയും വെട്ടത്തു രാജാവിന്റെയും പങ്കും വിസമരിച്ചു കൂടാത്തതാണ് .

എന്നാൽ തന്റെ രാജ്യവും മാമാങ്കത്തിന്റെ രക്ഷ പുരുഷ സ്ഥാനവും കൈക്കലാക്കിയ സാമൂതിരിയോട് പൊറുക്കാൻ വള്ളുവ കോനാതിരിക്കു ഒരിക്കലും കഴിഞ്ഞിട്ടില്ല സാമൂതിരിമാരും  കോലത്തിരിമാരും മാറി മാറി വന്നു എന്നാൽ പക അങ്ങനെ തന്നെ നിന്ന് അത് അവസാന മാമാങ്കം വരെയും തുടർന്നു. തിരുമാന്ധാം കുന്നു ഭഗവതിയുടെ ചാവേർ തറയിൽ വെച്ച് ഓരോ പടയാളിയും ശപഥം ചെയുന്നു അടുത്ത മാമാങ്ക കാലത്തിൽ സാമൂതിരിയെ വധിച്ചു രക്ഷാപുരുഷ സ്ഥാനം വള്ളുവനാട്ടേക്കു കൊണ്ട് വരും എന്ന്. തുടർന്ന് പന്ത്രണ്ടു കൊല്ലം കളരിയും ആയുധ പരിശീലനവും നേടിയ ചാവേറുകൾ ഉത്സവം നടക്കുന്ന ഇരുപത്തിയെട്ടു ദിവസങ്ങളിൽ ആയി  നിലപാട് നിൽക്കുന്ന സാമൂതിരിക്കു നേരെ അക്രമിക്കും. എന്നാൽ അതി ശക്തരായ നായർ പടയാളികളുടെ കാവലിൽ  നിൽക്കുന്ന സാമൂതിരിയുടെ അടുത്തെത്താൻ പോലും ഒരു ചാവേറിനും യോഗമുണ്ടായില്ല. അവരുടെ വിധി മരണ കിണർ എന്ന മണി കിണറിൽ അന്ത്യ ശ്വാസം വലിക്കാനായിരുന്നു . ഇന്നും ആ ചാവേർ സ്മാരകം കോഴിക്കോട് ഉണ്ട് ഒരുപാട് വീരന്മാരുടെ ജീവന്റെ അവസാന തുടിപ്പും കഥകളുമായി.

ഇവർക്കെല്ലാം മേലെ വീരനായ ഒരു ചാവേർ അവസാനം വന്നു വെറും പതിനാറു മാത്രം തികഞ്ഞ ചന്തു എന്ന വള്ളുവനാടിന്റെ വീരൻ എന്നാൽ ഓങ്ങിയ വാൾ വിളക്കിൽ കൊണ്ട്  സാമൂതിരി വീണ്ടും രക്ഷപെട്ടു രണ്ടാം തവണ വാളുയർത്തുന്നതിനു മുൻപായി ആ വീരന്റെ ചോരയും ആ നിലപാട് തറയിൽ വീണു . അങ്ങനെ ഒരുപാട് പേരുടെ ചോരയുടെയും അധികാരത്തിന്റെയും കഥകൾ പറഞ്ഞ മാമാങ്കം മൈസൂർ സുൽത്താനായിരുന്ന ഹൈദരാലിയുടെ  മലബാർ പടയോട്ടത്തോടെ നിലച്ചു പോയി. 1755 അവസാനമായി മാമാങ്കം നടന്നതായി ചരിത്രം രേഖപെടുത്തുന്നു.

KV.Vishnu
03/03/2018
                                                           

No comments:

Post a Comment

മാറ്റം

ദിന രാത്രങ്ങളെല്ലാം വര്ഷങ്ങളായി മാഞ്ഞുപോയെങ്ങോ  മായാതെ മാറ്റമില്ലാതെയിന്നും  തുടരുന്നതൊന്നുമാത്രം  നിന്റെയാ ചേല്ലെഴും പുരിക കൊടികൾക്കിടയിലെ ...