Monday, 28 January 2019

സ്പിതി താഴ്വര - 2 (My Trip to Spiti Valley)


സ്പിതി യാത്ര - രണ്ടാം നാൾ

രണ്ടാം ദിവസത്തെ യാത്ര പത്തുമണിക്കൂറിൽ കൂടുതൽ ഉണ്ട്, പിയോവിൽ  നിന്നും കാസ വരെ ഏതാണ്ട്  205 കി മി. കാലത്തു 05:15 ന്  പുറപ്പെട്ട യാത്ര വൈകുന്നേരം 05:30 ആയി ലക്ഷ്യ സ്ഥാനത്തു എത്തുമ്പോൾ . ഇതും ഹിമാചൽ പരിവാഹന്റെ ബസിൽ തന്നെയാണ് വെളുപ്പിനെ ഉള്ള ഈ ബസ് കിട്ടിയിലെങ്കിൽ പിന്നെ അന്നത്തെ യാത്ര നടക്കില്ല,പിന്നെ പോയെ തീരു എന്നാണെങ്കിൽ  ടാബോ  വഴിക്കു ഇറങ്ങി പിന്നെ വേറെ ബസിൽ അല്ലെങ്കിൽ ലിഫ്റ്റോ മറ്റോ കിട്ടി യാത്ര ചെയേണ്ടി വരും കാസ എത്താൻ. കിന്നൗറിന്റെ ഹരിത ഭംഗി മാഞ്ഞു ടിബറ്റിന്റെ ഭൂപ്രകൃതിയോട് സാദൃശ്യയമുള്ള കാഴ്ചകൾ ആണ് സ്പിതി താഴ്വരയിലേക്കു അടുക്കും തോറും വന്നു കൊണ്ടിരുന്നത് മരങ്ങളോ ചെടികളോ ഒക്കെ  വിരളമായി മാത്രമേ കാണുവാൻ സാധിച്ചുള്ളൂ, പേര് പോലെ തന്നെ തണുത്ത മരുഭൂമി. വേനൽ കാലം ആയിട്ടും 16-20  ഡിഗ്രി മാത്രമേ ഉണ്ടായിരുന്നു കാലാവസ്ഥ, ഏകദേശം രണ്ടു മണിക്കൂർ നേരത്തെ യാത്ര ചെന്നവസാനിച്ചതു ഒരു അത്ഭുതത്തിന്റെ മുന്നിൽ ആയിരുന്നു ഹിമാലയങ്ങളിലൂടെ യാത്ര ചെയ്യുന്നവർക്ക് അല്ലെങ്കിൽ ചെയ്തവർക്ക്  ഒരുപക്ഷെ ചിരപരിചിതമാണെങ്കിലും ഇങ്ങു തെക്കു നിന്ന് ആദ്യമായി ഇവിടെ  എത്തപ്പെട്ട എനിക്ക് അത്ഭുതം തന്നെ ആയിരുന്നു . ഭൂമിയിൽ നിന്നും ഒഴുകി വരുന്ന (Natural Spring Water) ആയിരുന്നു ആ അത്ഭുതം മലമുകളിലെ   ഹിമാനികളിൽ നിന്നാണ് ഇവയുടെ ഉത്ഭവം. ശുദ്ധമായ ജലം അതും ഫ്രിഡ്ജിൽ നിന്നെടുത്ത അത്ര തണുത്ത വെള്ളം, രുചിയാണെങ്കിൽ പറയാൻ വയ്യ നല്ല അസ്സൽ തണുത്ത വെള്ളം, ഭൂമിക്കടിയിൽ നിന്ന് വന്നിട്ടും ഒരു തരി മണ്ണോ ചവർപ്പോ ഇല്ലാത്ത മിനറൽ വാട്ടറിന്റെ നല്ല രസികൻ രുചി. ആവുന്നത്ര ഞങ്ങൾ ശേഖരിച്ചു വാട്ടർ പൗച്ചിലും പ്ലാസ്റ്റിക് കുപ്പിയിലും ആയി നാലഞ്ചു ലിറ്റർ വേള്ളം പിടിച്ചു.

ഷിംലയിൽ നിന്ന് പുറപ്പെട്ടു പകുതി കഴിഞ്ഞപ്പോൾ കൂടെ കൂടിയ സത്‌ലജ് നദി കാബ് എന്നസ്ഥലത്തു വെച്ച് ഞങ്ങളോട് യാത്ര ചോദിച്ചു പിരിഞ്ഞു , ഇവിടെ വെച്ചാണ് സ്പിതി നദി സത്‍ലേജുമായി കൂടി ചേർന്ന് ഞങ്ങൾ പുറപ്പെട്ട ദിശയിലേക്കു ഒഴുകുന്നത് കാബ് പിന്നിട്ടതും കൂടെ സ്പിതി നദിയാണ് ഇനി അങ്ങോട്ട്, ഇനി ഈ യാത്ര മുഴുവൻ  തീരുന്നവരെയും അവളുടെ താഴ്വരകളിലൂടെയാണ്. വർഷത്തിൽ വളരെ തുച്ഛമായ തോതിൽ മാത്രം മഴ ലഭിക്കുന്ന സ്ഥലം എന്നിട്ടും വര്ഷം മുഴുവൻ ജല സമ്പുഷ്ടമായ സ്പിതി നദി വിരോധാഭാസം.ഈ ഒരു പ്രതിഭാസത്തിനു കാരണം ഹിമാലയൻ മല നിരകൾ ആണ്, അവിടെയുള്ള ഹിമാനികളിൽ നിന്നും ചെറുതും വലുതുമായ ഒരുപാട് ഒഴുക്കുകൾ ആണ് വർഷം മുഴുവൻ ഈ നദിയെ ജല സമ്പുഷ്ടമാക്കി സൂക്ഷിക്കുന്നത്. ബസിലെ കണ്ടക്റ്റർ സഹൃദയനായ ഒരു മനുഷ്യൻ ആയിരുന്നു "ചരൺ സിംഗ് താക്കൂർ" തിരക്കെല്ലാം ഒഴിഞ്ഞു പുറകിലെ സീറ്റിൽ എന്റെ സമീപം വന്നിരുന്നപ്പോൾ ആണ് അദ്ദേഹവുമായി പരിചയപ്പെട്ടത്.

സ്പിതിയെ കുറിച്ചും അദ്ദേത്തിന്റെ ജന്മസ്ഥലമായ കുളു ജില്ലയെ കുറിച്ചും ഹിമാലയങ്ങളിലെ അദ്ദേഹം കണ്ടതും കേട്ടതും ആയ അത്ഭുതങ്ങളെ കുറിച്ചും ഒരുപാട് കാര്യങ്ങൾ അറിയുവാൻ സാധിച്ചു ,പോയ വര്ഷം (2016) മഞ്ഞു പെയ്യാത്തതിനെ കുറിച്ച് അക്കാരണത്താൽ  ഈ ഭാഗങ്ങളിലെ  ആളുകൾ നേരിട്ട കഷ്ടപാടുകളെ കുറിച്ചും അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ ഓർത്തു,സത്യം തന്നെയാണ് ആഗോള താപനം ഹിമാലയത്തെ നല്ല രീതിയിൽ തന്നെ നശിപ്പിച്ചു കൊണ്ടിരിക്കുന്നുണ്ട്  കാലാവസ്ഥ വ്യതിയാനത്തിലൂടെ ഹിമാലയം എന്ന പ്രകൃതിയുടെ ആ മഹാ അത്ഭുതത്തിനു  എന്തെങ്കിലും നാശം സംഭവിക്കുക ആണെങ്കിൽ അത് നൽകുന്ന തിരിച്ചടി സർവ്വ നാശമായിരിക്കും. അപരാധികളും നിരപരാധികളും ആ ശിക്ഷ അനുഭവിക്കേണ്ടതായി വരും. മറ്റൊരു കാര്യം പറയാതെ വയ്യ സഞ്ചാരികളും പ്രകൃതിയെ നശിപ്പിക്കുന്നതിൽ കാര്യമായ സംഭാവന നൽകുന്നുണ്ട്. വളരെ ചുരുക്കം ചിലർ മാത്രമേ പ്രകൃതിയോട് ഇണങ്ങി അതിനെ അറിഞ്ഞു യാത്ര ചെയ്യുവാൻ ശ്രമിക്കാറുള്ളു, മിക്കവരും എങ്ങനെ ഒരു മനോഹരമായ ഇടം എങ്ങനെ അലങ്കോലമാക്കാം എന്നതിൽ ഗവേഷണം നടത്തുന്നവർ ആണ്. യാത്ര നല്ലതാണ് അത് കൊണ്ട് തന്നെ പ്രകൃതിയോട് ഇണങ്ങി യാത്ര ചെയ്യുവാൻ എല്ലാവര്ക്കും കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു.

കാലത്തു പ്രാതലിനു നാകോ എന്ന സ്ഥലത്തു എത്തിചേർന്നു ഭക്ഷണത്തിനായാണ് വണ്ടി നിർത്തിയത് രണ്ടോ മൂന്നോ ധാബകൾ മാത്രമുള്ള ഒരു കൊച്ചു സ്ഥലം,അവിടുന്ന് കുറച്ചു കൂടെ നടന്നു താഴേക്ക് പോയാൽ നാകോ ഗ്രാമം ആകും. ബസിൽ ഉണ്ടായിരുന്ന  ചില യാത്രികർ ഇവിടെ നിന്നും തന്നെ സ്പിതി  താഴ്വരയിലേക്ക് യാത്ര തുടങ്ങുന്നു. നാകോ ഗ്രാമത്തിൽ തങ്ങി അടുത്ത ദിവസം ടാബോ എന്ന സ്ഥലത്തേക്കും പിന്നീട് അവിടുന്ന് കാസയിലേക്കും മൂന്നു ദിവസം എടുത്തു യാത്ര പൂർത്തിയാക്കുന്നവർ  ആണ് ഇക്കൂട്ടർ.ഞങ്ങൾ നേരിട്ട് പോകുന്നവർ ആയതു കൊണ്ട്  കുറച്ചു നേരം അവിടെ കറങ്ങി ഓരോ ആലൂ പറാട്ടയും ഓംലെറ്റും കഴിച്ചു തിരികെ ബസിൽ കയറി ഇനി അടുത്തത് സ്പിതി ജില്ലയുടെ അതിർത്തി ആയ സംടു (SUMDO) ചെക്ക് പോസ്റ്റിലെ വണ്ടി നിർത്തു അന്വേഷിച്ചപ്പോൾ രണ്ടു മണിയോട് അടുപ്പിച്ചു അവിടെ എത്തുമെന്ന് അറിയാൻ കഴിഞ്ഞു .നാകോയിൽ നിന്ന് പുറപ്പെട്ടു കുറച്ചു ദൂരം പോയുള്ളു.വണ്ടികൾ എല്ലാം ബ്ലോക്ക് ആയി കിടക്കുന്നു മലയിടിച്ചിൽ കാരണം ആണ്, മല മുകളിൽ നിന്നും ചെറുതും വലുതുമായ കല്ലുകൾ ഇടിഞ്ഞു വീണു കൊണ്ടിരിക്കുന്ന കാഴ്ച ഭയപ്പെടുത്തുന്നത് തന്നെയാണ്. ഇത്തരം മലയിടിച്ചിലുകൾ ഈ ഭാഗങ്ങളിൽ സർവ സാധാരണം ആണ് മല ഇടിയുന്നതും റോഡ് ഗതാഗതം ദിവസങ്ങളോളം ഇല്ലാതാവുന്നതും എല്ലാം ഇവിടുത്തുകാർക്ക് വലിയ അത്ഭുതം ആല്ല. ഒരു നെല്ലിക്ക വലുപ്പം മാത്രമുള്ള ഒരു ചെറിയ കല്ലു മതി ഒരു ജീവൻ എടുക്കാൻ ആ വേഗതയിൽ ആണ് മുകളിൽ നിന്ന് കല്ലുകൾ തെറിച്ചു വരുന്നത്.

BRO അഥവാ ബോർഡർ റോഡ് ഓർഗനൈസഷനു നന്ദി അരമണിക്കൂർ മാത്രമേ വണ്ടി നിർത്തി ഇടേണ്ടി വന്നുള്ളൂ കല്ല് വീഴ്ച കുറഞ്ഞതും തത്കാലം റോഡിലെ കല്ലുകൾ ജെസിബി കൊണ്ട് ഒഴിവാക്കി വാഹങ്ങൾക്കു പോകാൻ സൗകര്യമുണ്ടാക്കി തന്നു. പക്ഷെ അത് കൊണ്ട് തീർന്നില്ല വാഹനങ്ങൾ പോയ ശേഷം വേണം അവർക്കു ഈ വീഴ്ചയിൽ തകർന്ന റോഡുകൾ പുനർ നിർമ്മിക്കാൻ. വണ്ടിയിൽ നിന്നും താഴെ നോക്കുമ്പോൾ തന്നെ നമുക്ക് തല ചുറ്റും അത്രക്കുണ്ട് താഴ്ച അവിടെയാണ്  BRO ജോലി ചെയ്യുന്നത് അത്യാധുനിക മെഷിനുകളോ  സംവിധാനങ്ങളോ ഒന്നും കൊണ്ടല്ല നമ്മുടെ നാട്ടിൽ ഒക്കെ  റോഡ് നന്നാക്കുന്ന അത്രയും സാമഗ്രികൾ തന്നെ ഇവർക്കും ഉള്ളു - കൂട്ടത്തിൽ നല്ല ചങ്കുറപ്പും!!. ഇരുപത്തി നാല് മണിക്കൂറും ഇവരുടെ സേവനം ഹിമാലയൻ പാതകളിൽ ഉടനീളം ഉണ്ടാകും. മലയിടിച്ചിൽ മഞ്ഞു വീഴ്ച  വെള്ളത്തിൽ റോഡുകൾ ഒലിച്ചു പോവുക തുടങ്ങി അനേകം വെല്ലുവിളികളെ അതിജീവിച്ചു കൊണ്ട് അവർ നടത്തുന്ന സേവനങ്ങൾക്ക് മനസ്സ് കൊണ്ട് നമിച്ചു നന്ദി പറഞ്ഞു യാത്ര തുടർന്നു.

കണ്ടക്ക്ട്ടർ പറഞ്ഞ പ്രകാരം തന്നെ രണ്ടു മണി രണ്ടരയോടെ (SUMDO) വിൽ എത്തി, ഉച്ചയൂണിനു സമയമായി താരതമ്യേന ഇത്തിരി വലുപ്പം ഉള്ള ഒരു ഗ്രാമം ആണ് SUMDO സ്പിതി യിലേക്ക് കടക്കുന്നതിനു മുന്നേ ഇവിടുത്തെ ചെക്ക് പോസ്റ്റിൽ പരിശോധന ഉണ്ട്. വിദേശികൾക്ക് ഇന്നർ ലൈൻ പെര്മിറ്റ് ഇല്ലാതെ ഇതിനു അപ്പുറത്തേക്ക് കടത്തി വിടില്ല.ഞങ്ങൾ ലോക്കൽ വിദേശികൾ ആയതു കൊണ്ട് അതിന്റെ ആവശ്യം ഇല്ല (ചില അതിർത്തി പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ ഇന്ത്യക്കാർക്കും ഇന്നർ ലൈൻ പെർമിറ്റ് വേണം) അത് കൊണ്ട് ഞങ്ങൾ ഊണ് കഴിക്കാൻ പോയി രാജ്മ ചാവൽ എന്നൊരു വിശേഷ ഭോജ്യമായിരുന്നു ലഞ്ച് (ചോറും പയറുകറിയും) അയിനാണ് എന്തായാലും അമൃതേത് കഴിഞ്ഞു പുറത്തെ കാഴ്ചകളിലേക്ക് ഇറങ്ങിയപ്പോൾ ആണ് ശ്രദ്ധിച്ചത് നിറയെ ആപ്പിൾ തോട്ടങ്ങൾ ആദ്യമായി ആണ് ഈ സുന മരത്തിൽ കായ്ച്ചു നിക്കണത് കാണുന്നത് (കണ്ണ് നിറഞ്ഞു പോയി ഹൂ) കുറെ നേരത്തെ ആപ്പിൾ നിരീക്ഷണത്തിനു ശേഷം തിരിച്ചു നടക്കാൻ തുടങ്ങുബോൾ ഒരു അമ്മൂമ്മ ആപ്പിൾ വിൽക്കുന്നു നല്ല ഫ്രഷ് ആപ്പിൾ അല്ലെ വാങ്ങിയേക്കാം എന്ന് കരുതി പോയി വില ചോദിച്ചു ഇത്തവണ ശെരിക്കും കണ്ണ് നിറഞ്ഞു ചാർ ആപ്പിൾ കേലിയെ ദസ് രൂപയെ (എന്ന് വെച്ച നല്ലെണ്ണത്തിന് വെറും പത്തു രൂപ) ഞാനും ശരത്തും കുറച്ചു നേരത്തേക്ക് അംബാനിമാരായി ആപ്പിൾ വിറ്റു ബിസിനസ് മാഗ്നെറ്സ് ആകുന്നതിന്റെ അനന്ത സാധ്യതകളെ കുറിച്ച് വിശകലനം ചെയ്തു ശേഷം  ചർച്ചയുടെ  അവസാനം നാല് ആപ്പിൾ വാങ്ങി വണ്ടിയിൽ കേറി രണ്ടെണ്ണം ഇരുന്നു പുട്ടടിച്ചു രണ്ടെണ്ണം ബാഗിലും സൂക്ഷിച്ചു.

SUMDO വിൽ  നിന്നും ഇനി ഒരു എഴുപത്തഞ്ചു കിലോമീറ്ററിന് അടുപ്പിച്ചേ ഉള്ളു കാസയിലേക്ക്, പക്ഷെ സമയം രണ്ടര - മൂന്നു മണിക്കൂർ എടുക്കും .ഉച്ച ഊണിനു ശേഷം ഒന്ന് മയങ്ങി. പക്ഷെ ബസിന്റെ കുലുക്കം കൂടിയപ്പോൾ വന്ന ഉറക്കവും പോയി കണ്ണുകൾ വീണ്ടും സ്പിതി നദിയിലേക്കു നീണ്ടു സമയം പെട്ടെന്ന് പോയി വൈകുന്നേരം അഞ്ചരയോട് അടുത്ത് കഴിഞ്ഞപ്പോൾ കാസ എത്തി നല്ല മനോഹരമായ റോഡിലും തധ്വര ഉണ്ടായ കുലുക്കത്തിലും ചാട്ടത്തിൽ നിന്നും രക്ഷപെട്ടു എന്നാലോചിച്ചപ്പോൾ സമാധാനം ആയി.ആദ്യം തന്നെ അടുത്ത ദിവസത്തേക്കുള്ള വണ്ടി ഞങ്ങൾ "ഹിമാലയൻ കഫേ" എന്ന സ്ഥാപനത്തിൽ നിന്നും ബുക്ക് ചെയ്തു റോയൽ എൻഫീൽഡ് - ക്ലാസിക് അതിനു ശേഷം റൂം അന്വേഷിച്ചു പുറപ്പെട്ടു അധികം കഷ്ടപ്പെടേണ്ടി വന്നില്ല (wanderers nest) എന്നൊരു ഹോം സ്റ്റേ കണ്ടു പിടിച്ചു രണ്ടു പേർക്കുള്ള റൂം എടുത്തു നല്ല വിശാലവും വൃത്തിയുമുള്ള റൂം ആസ്‌ട്രേലിയയിൽ നിന്നും നെതർലാണ്ടിൽ നിന്നും ഇന്ത്യ കാണാൻ വന്ന രണ്ടു സോളോ യാത്രികരായ പേണ്കുട്ടികൾ ആണ് ഈ ഹോസ്റ്റൽ ഇപ്പോൾ മാനേജ് ചെയ്യുന്നത് ഇതിലൂടെ അവർക്കു അവിടെ താമസവും ഭക്ഷണവും സൗജന്യമായി ലഭിക്കും. എന്തായാലും കടുത്ത യാത്ര ക്ഷീണം ഉണ്ട് അത് കൊണ്ട് ഇനി വേറെ മുറി അന്വേഷിക്കാൻ വയ്യ  എന്ന് തീരുമാനിച്ചു അവിടെ തന്നെ റൂം എടുത്തു. കുളിക്കണം എന്നുണ്ടായിരുന്നു പക്ഷെ ആ തണുപ്പത്തു ജലം മേലെ സ്പർശിക്കുന്നത് ആലോചിക്കാനേ വയ്യ എന്നത് കൊണ്ട് കുളിച്ചില്ല കയ്യും കാലും കഴുകി ഞങ്ങൾ സ്പിതി നദിയുടെ തീരത്തേക്ക് നടന്നു.

തീർത്തും വിജനമായ പ്രദേശം ഒന്നോ രണ്ടോ യാകുകളും കുറച്ചു പട്ടാണി കൃഷിയും അല്ലാതെ ഒരു മനുഷ്യ കുഞ്ഞു പോലും ആ സ്ഥലത്തില്ലായിരുന്നു കണ്ണടച്ച് തണുത്ത കാറ്റിനെ ശരീരത്തിലേക്കും അകത്തേക്കും വലിച്ചെടുത്തു സ്വച്ഛ സുന്ദരമായ വായുവിന്റെ സുഖം പറഞ്ഞറിയിക്കുക പ്രയാസം. പുഴയുടെ ഒഴുക്കിന്റെ താളത്തിൽ അമൃത വർഷിണി രാഗത്തിൽ ഒരു കീർത്തനം കേട്ട് കൊണ്ടിരുന്നപ്പോൾ ഉള്ളിൽ മഴ പെയ്യുന്നൊരു സുഖം ദൂരെ നോക്കിയപ്പോൾ അപ്പുറത്തെ മല മുകളിൽ മഴ തകർത്തു പെയ്യുന്നു ഹാ സുന്ദരം !!കുറച്ചു നേരം കൂടെ ഇരിക്കണം  എന്നുണ്ടായിരുന്നെങ്കിലും സമയം പോകും തോറും തണുപ്പ് ഏറി ഏറി വന്നു അത് കൊണ്ട് തിരിച്ചു നടന്നു ഹോം സ്റ്റേയുടെ പുറത്തു കസേരയിൽ ഇരുന്നു ഞാൻ വീണ്ടും പാട്ടു കേൾക്കാൻ ആരംഭിച്ചു. ശരത് ഒന്ന് കറങ്ങി സ്ഥലമൊക്കെ ഒന്നു  പരിചയപെട്ടു വരാം എന്ന് പറഞ്ഞു പുറത്തേക്കു ഇറങ്ങി പോയി . അവൻ വരാൻ വൈകിയപ്പോൾ ഞാൻ രാത്രി ഭക്ഷണം ഒറ്റയ്ക്ക് കഴിച്ചു നല്ല ചൂടുള്ള "മോമോസ്" പിന്നെ മുളക് ചമ്മന്തിയും  ഹിമാലയൻ സൗന്ദര്യം മാത്രമല്ല ഭക്ഷണത്തിന്റെ രുചിയും മനസിനെ കീഴടക്കി എന്ന് പറയാതെ വയ്യ. കഴിച്ചു വീണ്ടും കുറെ നേരം കഴിയഞ്ഞപ്പോൾ എനിക്കുള്ള രണ്ടു വാർത്തകളും കൊണ്ട് ശരത് വന്നു ആദ്യത്തെ വാർത്ത വലിയ കുഴപ്പം ഇല്ല നാളെ ഞങ്ങളുടെ കൂടെ പുതിയ രണ്ടു സുഹൃത്തുക്കളും കൂടെ ഉണ്ടാവും ബാംഗ്ലൂരിൽ നിന്നുള്ള സുധീറും പൂജയും ഞാൻ പറഞ്ഞു ആയിക്കോട്ടെ നോ പ്രോബ്ലം അടുത്തത് പക്ഷെ കേട്ടതും എന്റെ തല കറങ്ങി !!!!!   

REACHED KAZA – 12/08/2018 (05:30 pm)
ROUTES TRAVELLED – RECKONG PEO – NAKO – SUMDO - TABO – KAZA
DISTANCE – 205 KM APPROXIMATELY; TIME TAKEN – AROUND 10+HRS

KV.Vishnu
27/01/2019

Saturday, 19 January 2019

രാമേശ്വരം


രാമേശ്വരം -  ബംഗാൾ സമുദ്രവും ഇന്ത്യൻ മഹാ സമുദ്രവും ഒന്ന് ചേരുന്ന  സംഗമം , നൂറ്റാണ്ടുകൾ പഴക്കമുള്ള രാമേശ്വരം ക്ഷേത്രം , ഇതിഹാസത്തിന്റെ തിരു ശേഷിപ്പുകൾ , 1964 കൊടുങ്കാറ്റു പ്രേത നഗരിയാക്കി തീർത്ത ധനുഷ്‌കോടി ദ്വീപ് , തിരിച്ചു വരവിന്റെ പ്രതീകമായ പാമ്പൻ പാലം അതിനേക്കാൾ ഉപരി ഇന്ത്യക്കാർക്കെലാം ഒരു പോലെ സ്വീകാര്യനായ അതുല്യമായ വ്യക്തി പ്രഭാവം കൊണ്ട് എല്ലാ മനസുകളും ദേശങ്ങളും രാജ്യങ്ങളും കീഴടക്കിയ ബഹുമാന്യനായ മുൻ രാഷ്‌ട്രപതി ആവുൾ പക്കിർ ജൈനലബ്ദീൻ അബ്ദുൽ കലാം എന്ന രാജ്യ സ്നേഹിക്കു ജന്മം  നൽകിയ പുണ്യ ഭൂമി . അങ്ങോട്ടേക്കുള്ള യാത്ര വലിയ സംഭവ ബഹുലമൊന്നും ആയിരുന്നില്ല എന്നാലും കാഴ്ചകളുടെ കൂട്ട് കൂടി ഒരു ഏകാന്ത യാത്ര എന്ന് ചിന്തിക്കുമ്പോൾ രാമേശ്വരം യാത്ര മനോഹരമായിരുന്നു .

രണ്ടു ദിവസത്തെ ശ്രീരംഗം സന്ദർശനത്തിന് ശേഷം മെയ് 15 2014 രാത്രി അവിടുന്ന് ടിക്കറ്റ് എടുത്തു നേരെ വിട്ടു രാമേശ്വരത്തേക്കു രാത്രി ട്രെയിനിൽ ആയിരുന്നു യാത്ര പുലർച്ചെയോടെ രാമേശ്വരം എത്തുകയും ചെയ്തു രാമനാഥപുരത്തു നിന്നും രാമേശ്വരം ദ്വീപിലേക്ക്‌ പോകുന്ന സമുദ്രത്തിലെ പാലത്തിലൂടെ ഉള്ള യാത്ര അനുഭവിക്കുവാനായി ഉണർന്നിരുന്നെങ്കിലും ഇരുട്ട് കാരണം ആ കാഴ്ച എനിക്ക് നഷ്ട്ടപെട്ടു. ട്രെയിൻ ഇറങ്ങി കുറച്ചു ദൂരം താമസ സൗകര്യം അന്വേഷിച്ചു നടന്നു അവസാനം രാമനാഥ സ്വാമി ക്ഷേത്രത്തിനു സമീപം തന്നെ മുറി ലഭിച്ചു ആദ്യം ക്ഷേത്ര ദർശനം കഴിഞ്ഞു മറ്റു കാഴ്ചകളിലേക്ക് പോകാം എന്ന് തീരുമാനിച്ചു കുളിച്ചു വസ്ത്രം മാറി ക്ഷേത്രത്തിലേക്ക് ഇറങ്ങി അവിടെ എത്തിയപ്പോൾ ആണ് അറിഞ്ഞത് മണി ദർശനം എന്നറിയപ്പെടുന്ന ശ്രീ ശങ്കരാചാര്യർ പൂജിച്ചു പ്രതിഷ്ഠിച്ച  മരതക ലിംഗ ദർശനം കഴിഞ്ഞു . അതിനുള്ള ഭാഗ്യം ഇല്ലെന്നു കരുതി തീർത്ഥ സ്നാനം ചെയ്യാൻ തീരുമാനിച്ചു ഇരുപത്തി രണ്ടു തീർത്ഥ സ്നാനം ആണ് ചെയ്യേണ്ടത് അഗ്നി തീർത്ഥം എന്നറിയപ്പെടുന്ന സമുദ്ര സ്നാനത്തിൽ തുടങ്ങണം ശേഷിക്കുന്ന തീർത്ഥങ്ങൾ ക്ഷേത്രത്തിനു അകത്താണ്.

അഗ്നി തീർത്ഥം
മഹാലക്ഷ്മി തീർത്ഥം
സാവിത്രി തീർത്ഥം
ഗായത്രി തീർത്ഥം
സരസ്വതി തീർത്ഥം
സേതു മാധവ തീർത്ഥം
ഗന്ധമാദന തീർത്ഥം
കവത്ച്ച തീർത്ഥം
ഗവായ തീർത്ഥം
നള തീർത്ഥം
നിളാ തീർത്ഥം
ശംഖ തീർത്ഥം
ചക്ര തീർത്ഥം
ബ്രഹ്മ ഹത്യ വിമോചന തീർത്ഥം
സൂര്യ തീർത്ഥം
ചന്ദ്ര തീർത്ഥം
ഗംഗ തീർത്ഥം
യമുന തീർത്ഥം
ഗയാ തീർത്ഥം
ശിവ തീർത്ഥം
സത്യമൃത തീർത്ഥം
സർവ്വ തീർത്ഥം
കോടി തീർത്ഥം

ഇത്രയും തീർത്ഥങ്ങൾ ആണ് കിണറുകളിൽ ആയി ക്ഷേത്രത്തിനകത്ത് സ്ഥിതി ചെയ്യുന്ന പുണ്യ തീർത്ഥങ്ങൾ , ഓരോ തീർത്ഥത്തിനും ഓരോ കഥകൾ ആണ് എല്ലാം രാമായണവും മഹാഭാരതവുമായി ബന്ധപ്പെട്ട കഥകൾ തന്നെ ആണ് .എന്തായാലും തീർത്ഥ സ്നാനം തീർത്തു അദ്വൈത വേദാന്ത ആചാര്യനും ജഗദ് ഗുരുവും ആയ ശ്രീ ശങ്കരാചാര്യർ പ്രതിഷ്ഠിച്ച പന്ത്രണ്ടു ജ്യോതിർലിംഗങ്ങളിൽ ഒന്നുമായ രാമനാഥ സ്വാമി ദർശനവും  കഴിച്ചു സ്ഥലങ്ങൾ കാണുവാൻ ആയി പുറപ്പെട്ടു. അഗ്നി തീർത്ഥത്തിനു മുന്നിൽ ചെന്ന് സമുദ്ര ദർശനത്തോടെ കാഴ്ചകളുടെ ലോകത്തിലേക്ക് നടത്തം ആരംഭിച്ചു ക്ഷേത്രത്തിനകം കൊത്തു പണികളാലും ശില്പ ചാതുര്യവും കൊണ്ട് വളരെ സുന്ദരമായൊരു ലോകം തന്നെ ആയിരുന്നു

തമിഴ് ക്ഷേത്ര ശില്പ കലകളിൽ മുഖ്യ സ്ഥാനം നൽകാവുന്ന തരത്തിലുള്ള നിർമാണം ആണ് ക്ഷേത്രവും അതിനകവും. ചുറ്റമ്പലത്തിനകത്തെ നീണ്ട ഇടനാഴി വളരെ അധികം പ്രസിദ്ധി നേടിയ ഒന്നാണ്‌ തിരക്കില്ലാതിരുന്നത് ഭാഗ്യമായി, നിശബ്ദമായി പഞ്ചാക്ഷരി ധ്യാനിച്ച് തനിയെ നടന്നു രാമനാഥ സ്വാമിയേ കൂടാതെ സന്യാസിരൂപനായ ദക്ഷിണാമൂർത്തി ആനന്ദ ഗണപതി സുബ്രമണ്യൻ പാർവതി സീത ലക്ഷ്മണ സമേതനായ ശ്രീ രാമൻ നന്ദി മണ്ഡപം മനോഹരമായ കൊടിമരം അങ്ങനെ കാഴ്ചകളുടെയും ആത്മീയ സന്തോഷങ്ങളുടെയും ഒരു കൂടാരം തന്നെയാണ് ഈ ക്ഷേത്രം.

അകത്തെ കാഴ്ചകൾക്ക് ശേഷം പുറത്തെത്തി അടുത്ത് എങ്ങോട്ടു അല്ലെങ്കിൽ എന്ത് ചെയ്യണം എന്ന് ആലോചിച്ചപ്പോൾ മുന്നിൽ ആദ്യം കണ്ടത് ഒരോട്ടോ പിന്നെ തീരുമാനം ആകാൻ താമസിച്ചില്ല ആ കൊച്ചു പട്ടണത്തിലൂടെ ഒരോട്ടോ പ്രദിക്ഷണം ആയിക്കളയാം എന്ന് തീരുമാനിച്ചു അണ്ണനോട് കാര്യം പറഞ്ഞു 250 ബഗ്‌സ് ആവും രാമേശ്വരം ടൌൺ മുഴുവൻ ഒരു കറക്കം കറങ്ങി കാണേണ്ട സ്ഥലങ്ങൾ എല്ലാം കണ്ടു തിരിച്ചു ഞാൻ താമസിക്കുന്ന ഹോട്ടലിൽ ഇറക്കി തരും ഉത്തരേന്ത്യൻ ഓട്ടോ ഡ്രൈവർമാർ കണ്ടു പഠിക്കണം ഇതെല്ലം , അദ്ദേഹത്തിത്തിന്റെ കൂടെ യാത്ര തിരിച്ചു ഒരുപാട് സ്ഥലങ്ങളിൽ പോയി പഞ്ച മുഖ ഹനുമാൻ സ്വാമി ക്ഷേത്രം, ലക്ഷ്മണ തീർത്ഥം, പിന്നെ പേര് ഓർമയിൽ ഇല്ല ഒരു പഴയ ജീര്ണാവസ്ഥയിൽ ഉള്ള ഒരു ക്ഷേത്രം ഇവിടെയെല്ലാം തന്നെ  തിരക്ക് ഒട്ടും ഇല്ലാത്തതിനാൽ ചുറ്റി നടന്നു കാണുവാനും കാഴ്ചകൾ ആസ്വദിക്കാനും ഉള്ള അനുകൂലമായ കാലാവസ്ഥ ആയിരുന്നു. ഇതിൽ ഏറ്റവും ഇഷ്ടപെട്ടത് ഗന്ധമാദനം എന്ന ഒരു ചെറിയ മലയുടെ മുകളിൽ നിന്നുള്ള കാഴ്ച ആയിരുന്നു ചെറിയൊരു രാമക്ഷേത്രം ആണ് ഇതിന്റെ മുകളിൽ രാമ പാദം ആണ് പ്രതിഷ്ട . അവിടെ നിന്നാൽ രാമേശ്വരം ഒട്ടു മുക്കാലും വൃത്തി ആയി കാണാം പഞ്ചാര മണൽ വിരിച്ച ഭൂമിയും  മുൾ ചെടികളുടെ പച്ചപ്പും  കൊച്ചു വീടുകളും നിറഞ്ഞ ചുറ്റു  പ്രദേശം പിന്നെ ദൂരെ ആയി സമുദ്രവും. മനോഹരമായിരുന്നു അവിടുത്തെ അപ്പോഴത്തെ ഒരു അവസ്ഥ തീർത്തും വിജനം ആയ ക്ഷേത്രം പോലെ തോന്നി, കാരണം ആരും തന്നെ ആ നേരത്തു അവിടെ ഉണ്ടായിരുന്നില്ല .

അങ്ങനെ ഏകദേശം ഒരു മണിക്കൂറിനു മുകളിൽ ആ യാത്ര തിരിച്ചു എന്നെ സുരക്ഷിതനായി ഹോട്ടലിൽ എത്തിച്ചു പേര് അറിയാത്ത "അണ്ണൻ" അവസാനിപ്പിച്ചു , അപ്പൊ തന്നെ ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്തു ധനുഷ് കൊടിയിലേക്കു പോകുവാനുള്ള അന്വേഷണം ആരംഭിച്ചു ധനുഷ് കൊടിയിലേക്കു ബസുകൾ അര മണിക്കൂർ ഇടവേളകളിൽ ധാരാളം ഉണ്ട് ഉച്ചയോടു അടുത്ത് സമയം ആയതിനാൽ ഭക്ഷണം കഴിച്ചു ബസിനായി കാത്തിരിപ്പു ആരംഭിച്ചു ഇവിടുന്നു ഏകദേശം  25 കിലോമീറ്റർ ദൂരം ഉണ്ട് അര മുക്കാൽ മണിക്കൂർ കൊണ്ട് ധനുഷ് കോടി എത്തി ബസ് യാത്രയും മനോഹരം തന്നെ ആയിരുന്നു കടൽ തീരത്ത് കൂടെ കടൽ കാറ്റും കൊണ്ട് ഒരു യാത്ര ധനുഷ് കോടി ബസ് സ്റ്റാൻഡിൽ  ആണ് യാത്രയുടെ അവസാനം. ധനുഷ് കൊടിയേ എങ്ങനെ വിവരിക്കും എന്നറിയില്ല മനോഹരം എന്ന വാക്കു ആ സ്ഥലത്തിന് മാത്രമേ ചേരു , അവിടുത്തെ ജീവിതങ്ങൾ ഇന്നും ആ കൊടുങ്കാറ്റിന്റെ പിടിയിൽ നിന്നും മോചിതരായിട്ടില്ല. ഗവണ്മെന്റ് അവരോടു മാറി താമസിക്കാൻ ആവശ്യപെടുന്നുണ്ടെങ്കിലും ജനിച്ച മണ്ണ് വിട്ടു പോകാൻ ആ മുക്കുവ സമൂഹം ഇന്നും ഒരുക്കമല്ല.

ധനുഷ് കൊടിയിലേക്കു വരുന്ന സന്ദർശകർ തന്നെയാണ് അവരുടെ പ്രധാന വരുമാന ആശ്രയം രാമേശ്വരത്തേക്കാളും സാധങ്ങൾക്കെല്ലാം വില കൂടുതൽ ആണെങ്കിലും സന്ദർശകർ അവരുടെ ജീവിതം കാണുന്നത് കൊണ്ടോ എന്തോ വില പേശാൻ നിൽക്കാറില്ല.ഓല മേഞ്ഞ കുടിലുകളോട് ചേർന്ന കൊച്ചു കൊച്ചു കടകൾ ആണ് അവരുടെ കച്ചവട സ്ഥാപനങ്ങൾ യാതൊരു വിധ അടിസ്ഥാന സൗകര്യങ്ങളും അവർക്കില്ല . അവർ ത്യജിച്ചു എന്ന് പറയുന്നതാവും ശെരി കാരണം പുനരധിവാസത്തിന് സർക്കാർ തയ്യാർ ആവുമ്പോഴും ആ മണ്ണിനെ ത്യജിക്കാൻ അവർ തയാർ ആകാത്തതിന്റെ ഫലം. ധനുഷ് കോടി ബസ് സ്റ്റാൻഡിൽ നിന്നും ചെറിയ ചെറിയ വാനുകളിൽ  ആണ് ഇനിയുള്ള യാത്ര കാരണം അങ്ങോട്ട് ബസുകൾ പോകുന്നില്ല (ഇത് 2014 ലെ കാര്യമാണ് ഇന്ന് അവിടേക്കും ബസുകൾ പോകുന്നുണ്ടെന്നു കേൾക്കുന്നു സത്യാവസ്ഥ അറിയില്ല ) ഇരുപതു രൂപ കൊടുത്തു ആ വാനിൽ കയറി വീണ്ടും യാത്ര ആരംഭിച്ചു അവിടെ നിന്നും അടുത്ത യാത്ര കൊടുങ്കാറ്റും കടലും കൂടെ ഇല്ലാതാക്കിയ ഒരു "നഗരത്തിന്റെ" ശേഷിപ്പുകൾ കാണുവാൻ ആയിരുന്നു പ്രേത നഗരി എന്നാണ് ഇന്ന് ഈ നഗരത്തിന്റെ പേര് റെയിൽവേ സ്റ്റേഷൻ പോസ്റ്റ് ഓഫീസും, പള്ളികൂടങ്ങളും പള്ളിയും എല്ലാ സൗകര്യങ്ങളോടും കൂടിയ ഈ കൊച്ചു പട്ടണം ഇത്രയും സൗകര്യങ്ങൾ ആ കാലത്തെ അവിടെ ഉണ്ടായിരുന്നു എന്നത് അത്ഭുതം തന്നെയാണ് , എന്നാൽ ഇന്ന് അതിന്റെയെല്ലാം ഇഷ്ടികളും കൊച്ചു ചുമരുകളും അടക്കം "പ്രേതങ്ങൾ " മാത്രമേ ബാക്കിയുള്ളു ,കുറെ ജീവനും പിന്നെ ബാക്കി ശേഷിച്ചവരുടെ ജീവിതവും എല്ലാം കടലെടുത്തു കഴിഞ്ഞിരിക്കുന്നു.

എല്ലാം കാഴ്ചകളും കണ്ടു മടങ്ങി തിരിച്ചു വൈകുന്നേരത്തോടെ ധനുഷ്കോടിയിൽ തിരിച്ചെത്തി , കടലും നോക്കി പാറ പുറത്തു കുറെ നേരം ഇരുന്നു. സന്ധ്യയോടെ സൂര്യ അസ്തമയത്തിന്റെ ഭംഗിയും ആസ്വദിച്ച്, ആറരക്കുള്ള അവസാനത്തെ ബസിൽ  കയറി തിരിച്ചു പുറപ്പെട്ടു. അന്ന് തന്നെ നേരെ സ്റേഷനിലേക്കും അവിടുന്ന് ഇറോഡിലേക്കും പിന്നെ കോയമ്പത്തൂർ വഴി പാലക്കാടിലേക്കു ട്രെയിൻ പിടിച്ചു "ഒരു യാത്രയുടെ കൂടെ അവസാനം ആയിരിക്കുന്നു" അടുത്ത ലക്‌ഷ്യം മനസ്സിൽ മുട്ടി വിളിക്കുന്ന വരേക്കും വിശ്രമം.

KV.Vishnu
18/01/2019
                                                                                                                          

Wednesday, 9 January 2019

എന്റെ യാത്രകൾ

"My soul is from elsewhere, I'm sure of that, and I intend to end up there."- Rumi

എന്റെ യാത്ര , ഒരുപാട് ഒരുപാട് യാത്രകൾ ഒന്നും ഇതുവരെ നടത്തിയിട്ടില്ല .പക്ഷെ ആഗ്രഹം ഉണ്ട് ആ വിശുദ്ധ കലാകാരൻ സൃഷ്ടിച്ച ഈ ലോകം കഴിയുന്നത്ര കാണണം.എന്ന് ഈ ഭ്രമം എന്റെ ഉള്ളിൽ കടന്നു എന്ന് ചോദിച്ചാൽ വ്യക്തമായ ഉത്തരമില്ല.യാത്ര പോകാൻ തീരെ ഇഷ്ട്ടമലായിരുന്ന ഭൂത കാലത്തു നിന്നും ഇന്ന് യാത്രയെ മാത്രം സ്വപ്നം കാണുന്ന ഈ വർത്തമാനത്തിലേക്കുള്ള പ്രയാണം തുടങ്ങുന്നത് 2012 ൽ ആവണം, എന്റെ ജീവിതത്തിലെ ആദ്യ യാത്ര എന്നു ഞാൻ വിശേഷിപ്പിക്കുന്ന ആ ഗുരുവായൂർ യാത്ര നടന്നത് എന്നും വീട്ടിൽ ഉള്ളവരോട് മാത്രം പുറത്തു എവിടേക്കും പോയി ശീലിച്ച ഞാൻ ആദ്യമായി ഒറ്റയ്ക്ക് പോകാൻ ഒരു ആഗ്രഹം തോന്നി അതായിരുന്നു ആ യാത്രയിൽ എന്നെ കൊണ്ട് ചെന്നെത്തിച്ചത്. അന്ന് അതൊരു യാത്രയുടെയോ അലച്ചിലിന്റേയോ  ഒക്കെ ഒരു ആദ്യ കാൽ വായ്പ്പായിരുന്നു എന്ന് അന്ന് അറിഞ്ഞിരുന്നില്ല, പക്ഷെ ആദ്യമായി ഒറ്റയ്ക്ക് പോയി ഒരു ദിവസം അവിടെ ഒറ്റയ്ക്ക് ചിലവഴിച്ചപ്പോൾ തോന്നിയ അനൂഭൂതി പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു സുഖം ആണെന്ന് മാത്രം അറിയാം.

അതിനു ശേഷവും വീണ്ടും യാത്ര പോകണമെന്ന് സ്വപ്നേപി വിചാരിച്ചിട്ടില്ല പക്ഷെ ഒറ്റക്കു പോയി വന്ന ആ യാത്ര ഉള്ളിൽ എവിടെയോ ഒരു പൊരി ശേഷിപ്പിച്ചിരുന്നു രണ്ടു വര്ഷങ്ങള്ക്കു ശേഷം ഒരു ഒഴിവു കാലത്തു എത്തിയ എനിക്ക് ആര് തോന്നിപ്പിച്ചതോ എന്നറിയില്ല രാമേശ്വരം കാണണം എന്ന ആഗ്രഹം തോന്നി ഇത്തവണ കുറച്ചു കൂടെ തീവ്രത കൂടിയ ഒരു ആഗ്രഹമായി അത്. പിന്നെ താമസിച്ചില്ല അത്യാവശ്യ സാധനങ്ങളുമെടുത്തു പുറപ്പെട്ടു അതെ യാത്രയിൽ വീണ്ടും അവിചാരിതമായി ശ്രീരംഗം കാണുവാനും ഒരു ദിവസം താമസിക്കാനും സാധിച്ചു ആ രാമേശ്വരം യാത്ര നേരത്തെ ഉള്ളിൽ വീണ ആ പൊരിയെ ആളി കത്തിക്കാൻ ഇടയാക്കി രാമേശ്വരം ക്ഷേത്രം തൊട്ടു ധനുഷ്‌കോടി വരെ അലഞ്ഞു നടന്നു  പ്രേത നഗരി എന്നറിയപ്പെടുന്ന പഴയ ധനുഷ്‌കോടിയും മൂന്നു സമുദ്രങ്ങളും അവ ചേരുന്ന ത്രിവേണി സംഗമവും അവസാനമായി കണ്ട അസ്തമയ സൂര്യനും എല്ലാം ഉള്ളിൽ എവിടെയോ അവാച്യമായൊരു അനുഭൂതി നൽകുന്ന ഓർമ്മകൾ ആയി മാറി.

അതിനു ശേഷം പിന്നീട് മനസിൽ യാത്ര എന്ന ചിന്ത മാത്രമായി ട്രാവലോഗുകളെ പ്രണയിച്ചു തുടങ്ങി യാത്രികരെ കുറിച്ച് വായിക്കാൻ തുടങ്ങി അവർ സന്ദർശിച്ച ഓരോ സ്ഥലവും അവർക്കു നൽകിയ ആ സുഖം ഞാൻ എന്നിൽ ഉൾകൊള്ളാൻ തുടങ്ങി. യാത്രകളിൽ കാണുന്ന ഓരോ ചെറിയ വസ്തുവിലും എനിക്ക് അദ്ഭുതമായിരുന്നു ഓരോ യാത്രയും എനിക്ക് ഓരോ അത്ഭുതങ്ങൾ ആയി മാറി . യാത്ര എന്റെ സ്വപ്നവും ജീവിതത്തിന്റെ ഭാഗവുമായി, എന്നാൽ വര്ഷത്തിലോ അല്ലെങ്കിൽ രണ്ടു വര്ഷത്തിലോ ഒരിക്കൽ മാത്രം യാത്ര ചെയ്യാൻ കഴിയുന്ന പ്രവാസ ജീവിതത്തിന്റെ ഉടമ ആയതു കൊണ്ടാവണം അതിനു ശേഷം വീണ്ടും രണ്ടു യാത്രകൾ കൂടി നടത്തുവാൻ മാത്രമേ സാധിച്ചുള്ളൂ ഒന്ന് എന്നോ ഏതോ വായനയിൽ മനസ്സിൽ വീണ ഗന്ധി കോട്ട എന്ന് പേര് ഒരു യാത്ര ആയി മാറിയതും അത് കഴിഞ്ഞു കഴിഞ്ഞ വര്ഷം  പോയ  എം കെ രാമചന്ദ്രൻ സാറിന്റെ ഹിമാലയൻ യാത്ര വിവരങ്ങളിലൂടെ പരിചയപ്പെട്ട സ്പിതി താഴ്വരയും.

അതിനു ശേഷം വീണ്ടും പ്രവാസത്തിന്റെ നാല് ചുവരുകളിലേക്കു ഇറങ്ങി എന്നാൽ ഇത്തവണ പ്രവാസം ശ്വാസം മുട്ടിക്കുവാൻ തുടങ്ങി അടങ്ങി ഇരിക്കുവാൻ മനസ്സും ശരീരവും സമ്മതിക്കുന്നില്ല . ദിവസങ്ങൾ എണ്ണി എന്നിട്ടും അടുത്ത യാത്ര ആവുന്നില്ല. പക്ഷെ ആ ശ്വാസം മുട്ടൽ മനസിലേക്ക് കൊണ്ട് തന്നത് വിശാലമായ പ്രപഞ്ചത്തിന്റെ ചിത്രമാണ് ലോക ഹൃദയമായ എന്റെ ഭാരതം മാത്രമല്ല യാത്ര ചെയ്യുവാനായി ദൈവം സൃഷ്ടിച്ചിരിക്കുന്നത് . അത് ചിന്ത കൊണ്ട് ചെന്നെത്തിച്ചത് അന്വേഷണത്തിലാണ് വായിക്കുവാൻ സാധിച്ചു ഈ അറബ് നാട്ടിൽ ദൈവം കയ്യൊപ്പു ചാർത്തിയ മനോഹരമായ സ്ഥലങ്ങൾ ഉണ്ടെന്നും മരുഭൂമിയിലും ഒരു സൗന്ദര്യം ഒളിഞ്ഞു കിടപ്പുണ്ട് എന്നും മനസിലാക്കാൻ നീണ്ട ഒൻപതു വര്ഷം എടുത്തു. "better Late Than Never" എന്നാണാലോ. അങ്ങനെ ഈ രാജ്യത്തെയും ഞാൻ പ്രണയിച്ചു തുടങ്ങി വെറുപ്പ് തോന്നിയ പ്രവാസത്തെ സ്നേഹിച്ചു തുടങ്ങി കാരണം ആ പ്രവാസം ആണ് ഈ രാജ്യത്തെ എനിക്ക് സമ്മാനിച്ചത്  അടുത്ത അവധികാലം വരെയും എനിക്ക് യാത്ര ചെയ്യാൻ ഈ രാജ്യമുണ്ട് . ഇന്ന് ഇവടെ എന്റെ  രണ്ടു യാത്രകൾ കഴിഞ്ഞു ഒന്ന് മരുഭൂമിയുടെ നടുവിൽ മനുഷ്യ നിർമ്മിതമായിട്ടുള്ള അൽഖുദ്ര എന്ന  ഒരു ഒയാസിസ് ധാരാളം ദേശാടന പക്ഷികളെ കൊണ്ടും, തിരക്കുകളിൽ നിന്നും ഒഴിഞ്ഞ ഒരിടം എന്ന നിലക്കും വളരെ മനോഹരമായിരുന്നു അൽ കുദ്ര എന്ന ആ തടാകം , അത് കഴിഞ്ഞു അറേബ്യൻ ഗ്രാമ ഭംഗിയുടെയും ഹജർ മല നിരകളുടെയും നാടായ ഹട്ട.

"തീർന്നില്ല തുടങ്ങിയിട്ടേ ഉള്ളു" ഓരോ യാത്ര കഴിയുമ്പോളും ഉള്ളിൽ തോന്നും ആ തോന്നൽ  തന്നെയാണ് അടുത്ത യാത്രക്കുള്ള എന്റെ ഊർജം . മലകളും പുഴകളും മഹാ സമുദ്രവും മഞ്ഞു മൂടിയ ഗിരി ശൃ൦ഗങ്ങളും ജീവൻ അവശേഷിക്കാത്ത മരുഭൂമികളും വിവിധ തരം മനുഷ്യ ജന്തുജാലങ്ങളും നിറഞ്ഞ ഈ മനോഹരിയായ ഭൂമിയെ സ്നേഹിക്കാൻ ഈ വളരെ കുറച്ചു യാത്രകൾ എന്നെ പഠിപ്പിച്ചു.  ഒരു യാത്രികന് മാത്രമേ ജാതി മതം ദേശം കാലം എന്നീ വേലികൾ ഇല്ലാതെ ഈ ലോകത്തെ പ്രണയിക്കാൻ കഴിയു എന്ന് തോന്നുന്നു കാരണം പ്രണയിച്ചു കൊണ്ട് തുടങ്ങുന്ന യാത്രകളിൽ യാത്രയിൽ വിദ്വെഷത്തിനു എന്ത് സ്ഥാനം? അതെ ഈ ലോകത്തെയും വൈവിധ്യങ്ങളെയും പ്രേമിക്കുന്ന പ്രണയിക്കുന്ന ഒരു യാത്രികൻ ആവണം. കഴിയുന്നത്ര സഞ്ചരിക്കണം ഈ ലോകം എന്നെ കാണാൻ അല്ല എനിക്ക് ഈ ലോകത്തെ കാണാൻ.

KV.Vishnu
09/01/2019

                                                                                       

Wednesday, 12 December 2018

അഹം

കോപ താപങ്ങളൊഴിഞ്ഞൊരു ലോകം
കാണുവാൻ  കൊതിച്ചു ഞാൻ !
എന്നാൽ മറന്നു ഞാൻ സ്നേഹത്തിൻ  -
തിരി നാളമെന്നുള്ളിൽ കൊളുത്താൻ 

 KV.Vishnu
11/12/2018

Sunday, 7 October 2018

സ്പിതി താഴ്വര - 1 (My Trip to Spiti Valley)


"അസ്ത്യുത്തരസ്യാം ദിശി ദേവതാത്മാ ഹിമാലയോ നാമ നഗാധിരാജഃ 
പൂര്‍വാ പരൗ വാരിനിധീ വഗാഹ്യ സ്ഥിതഃ പൃഥിവ്യാ ഇവ മാനദണ്ഡഃ "

ഹിമവാന്റെ ചിത്രം മനസ്സിൽ തെളിയുമ്പോൾ അറിയാതെ നാവിൽ കേറി വരും ഈ കാളിദാസ വരികൾ.കാളിദാസനോളം കേമമായി ആരും ഇന്നോളം ഹിമവാന്റെ തത്വമോ സൗന്ദര്യമോ വിവരിച്ചിട്ടില്ല.അത് കൊണ്ട് തന്നെ ഉറക്കം നഷ്ടപ്പെടുത്തിയ ആ സ്വപ്നസാക്ഷാത്കാരത്തിലേക്കു നീങ്ങുമ്പോൾ മനസ്സിലാദ്യം വന്നതു ആ വരികൾ ആയിരുന്നു. ഗർഷ / ഡാകൻ / ഡാകിനി ദേവതകളുടെ ഭൂമിയായ സ്പിതി ലാഹുൾ താഴ്വരയിലേക്കായിരുന്നു എന്റെ ആദ്യ ഹിമാലയ യാത്ര. പറയുമ്പോൾ സ്പിതി ലാഹൂൾ എന്ന് ചേർത്ത് പറയാമെങ്കിലും  ഭൂപ്രകൃതി കൊണ്ടും സംസ്കാരം കൊണ്ടും രണ്ടും തമ്മിൽ വളരെ അധികം വ്യത്യാസങ്ങൾ ഉണ്ട് . വർഷത്തിൽ 6 മാസവും മഞ്ഞിൽ പുതഞ്ഞു കിടക്കുന്ന ഭൂമിയാണ് ലാഹൂൾ എങ്കിൽ വർഷത്തിൽ 9 മാസവും സുഖമമായി യാത്ര ചെയുവാൻ കഴിയുന്ന സ്ഥലമാണ് സ്പിതി താഴ്വര . ഈ യാത്രയും അങ്ങോട്ടേക്കായിരുന്നു സ്പിതി താഴ്വരയിലേക്ക്.

ലിറ്റിൽ ടിബറ്റ് എന്നാണ് സ്പിതിയുടെ അപരനാമം കാരണം ഭൂപ്രകൃതി തന്നെ. ടിബറ്റ് , കുളു, കിന്നൗർ എന്നീ സ്ഥലങ്ങൾ ആണ് സ്പിതിയുമായി അതിർത്തി പങ്കിടുന്ന സ്ഥലങ്ങൾ. പച്ചപ്പിന്റെ ശീതളിമയാണ് ലാഹൂൾ എങ്കിൽ തണുത്ത മരുഭൂമിയാണ് സ്പിതി താഴ്‌വര. മരങ്ങൾ നന്നേ  വിരളമായി മാത്രമേ  കാണുവാൻ കഴിയു . ഗ്രീൻ പീസ് കൃഷിയാണ് ഇവിടെ ഉള്ളവരുടെ പ്രധാന വരുമാന മാർഗം. മറ്റൊന്നു  കന്നുകാലി സമ്പത്തും. യാക്കുകൾ കുതിരകൾ പശുക്കൾ ആടുകൾ തുടങ്ങിയവയാണ് പ്രധാന വളർത്തു മൃഗങ്ങൾ.  മഴയുടെ ലഭ്യത വളരെ ശുഷ്ക്കം ആണിവിടെ  വർഷത്തിൽ 3 -4 മഴ ലഭിച്ചാൽ ആയി.എന്നാൽ  മലമുകളിലെ വലിയ വലിയ ഹിമാനികൾ സ്പിതി നദിയെ ജല സമ്പുഷ്ടമായി തന്നെ സൂക്ഷിക്കുന്നു.പ്രകൃതി അങ്ങനെ ആണല്ലോ ഒരു വഴി ഇല്ലാതാവുമ്പോൾ തുല്യത നില നിർത്തുവാൻ മറ്റൊരു മാർഗം തനിയെ തിരഞ്ഞെടുക്കും .

ഇവിടുത്തെ മഞ്ഞു കാലം ഒക്ടോബർ മുതൽ മെയ് അവസാനം വരെയും. ജൂൺ മുതൽ സെപ്തംബര് വരെ വേനലും ആണ്. മഞ്ഞു കാലത്തു  -30 ഡിഗ്രി വരെ ഇവിടുത്തെ താപ നില താഴും വേനലിൽ 20 ഡിഗ്രി വരെ ചൂടും കാണും.
മൊത്തത്തിൽ എപ്പോൾ ഇവിടം സന്ദർശിച്ചാലും തണുപ്പു ഉറപ്പാണ്. അതിശൈത്യം ആകെ ഡിസംബർ മുതൽ മാർച്ച് വരെയേ കാണു.രണ്ടു വഴികളിലൂടെ നമുക്കു സ്പിതി ലാഹൂൾ താഴ്വരകളിലേക്കു പ്രവേശിക്കാം ആദ്യത്തേത് ഡൽഹിയിൽ നിന്നും മണാലിയിൽ വന്നു അവിടുന്ന് റോഹ്‌തങ് ചുരം കടന്നു കുൻസുമിൽ എത്തുക അവിടെ നിന്നും സ്പിതിയിലേക്കോ ലാഹൂളിലേക്കോ പോകാം എന്നാൽ ഈ വഴി ജൂൺ അവസാനം മുതൽ സെപ്റ്റംബർ അവസാനം വരെ മാത്രമേ ഉപയോഗിക്കുവാൻ കഴിയുകയുള്ളു മഞ്ഞു വീഴ്ച തുടങ്ങുന്നതോടു കൂടി റോഹ്‌തങ് ചുരം ബോർഡർ റോഡ് ഓർഗനൈസേഷൻ (BRO) അടക്കും പിന്നെ അതുവഴി ആരെയും കടത്തി വിടുകയില്ല . മറ്റൊരു വഴി ഉള്ളതു ഡൽഹിയിൽ നിന്നും ഷിംല വഴി കിന്നൗർ ജില്ലാആസ്ഥാനമായ റെകോങ് പിയോ വില എത്തുക അവിടെ നിന്നും സ്പിതിയുടെ ഭരണകേന്ദ്രമായ കാസ യിൽ എത്താം . ഈ വഴി വർഷം മുഴുവനും ഗതാഗത യോഗ്യമാണ്,ഹിമാലയം കനിഞ്ഞാൽ മാത്രം.

സ്പിതിയുടെ ആത്മീയത പൂർണമായും ബുദ്ധിസത്തിൽ അധിഷ്ടിതമാണ് . തൊണ്ണൂറു ശതമാനം ബുദ്ധമത വിശ്വാസികൾ ഉള്ള സ്ഥലമാണ് സ്പിതി. ഇവർ തിബറ്റൻ ബുദ്ധിസത്തിന്റെ തന്നെ ഭാഗമായ ചക്രസംവാര,വജ്രവാരാഹി ,വജ്രയോഗിനി ഉൾപ്പെടുന്ന ഡാകിനി ദേവതകൾ ഉൾപ്പെടുന്ന താന്ത്രീക ബുദ്ധിസ്സത്തിന്റെ ഉപാസകർ ആണ്  . അത് കൊണ്ട് തന്നെ ആത്മീയമായി ഡാകിനിമാരുടെ ഭൂമിയെന്നും ഈ താഴ്വരകളെ വിശേഷിപ്പിക്കുന്നു .            കീഗോമ്പ ധങ്കർഗോമ്പ ടാബോ തുടങ്ങി ചരിത്രമുറങ്ങുന്ന അനേകം മൊണാസ്ട്രികളാൽ സമ്പനമാണിവിടം. അത് കൊണ്ട് തന്നെ ആത്മീയത അന്വേഷിക്കുന്നവർക്കായാലും അല്ല പ്രകൃതിയുടെയും ഹിമവന്റെയും സൗന്ദര്യം കാണുവാൻ ആണെങ്കിലും സ്പിതി താഴ്വര ഉത്തമമായ ഒരിടം തന്നെയാണ് . ഒരുപക്ഷെ ഹിമാലയം മുഴുവനായും  തന്നെ ഈ രണ്ടു സാക്ഷാത്കാരങ്ങൾക്കും പറ്റിയ ഒരിടം തന്നെയാണ്. 

രാമചന്ദ്രൻ മാഷുടെ പുസ്തകങ്ങളിൽ ആണ് ഹിമാലയം എന്ന അത്ഭുതത്തെ ആദ്യമായി പരിചയപ്പെടുന്നത്. ഹിമാലയം എന്നത് കേവലം ഒരു സ്ഥലം അല്ല എന്നും അതൊരു ലോകം തന്നെയാണെന്നും എന്നിക്കു മനസിലാക്കി തന്നത് അദ്ദേഹത്തിന്റെ പുസ്തകങ്ങൾ ആയിരുന്നു. ഗഡ്‌വാൾ കശ്മീർ ഹിമാചൽ കുമയൂൺ എന്നിങ്ങനെ നാല് ഖണ്ഡങ്ങളിൽ  ആയി ഭാരതത്തിൽ സ്ഥിതി ചെയ്യുന്ന ഈ മായാഭൂമി ഒരു മനുഷ്യായുസ്സു കൊണ്ട് യാത്ര ചെയ്തു  തീർക്കാനോ അല്ലെങ്കിൽ അവിടെ ഒളിപ്പിച്ചു വെച്ചിട്ടുള്ള കൗതുകങ്ങളും കാഴ്ചകളും കണ്ടു തീർക്കാനോ സാധ്യമല്ല.വശ്യ സുന്ദരിയാണ് ഹിമാലയ പ്രദേശങ്ങളിലെ പ്രകൃതി. മനസ്സിലെ ചിന്തകൾ എല്ലാം പോയി ആ സൗന്ദര്യത്തിൽ മയങ്ങി നില്കും ഏതൊരു യാത്രികനും.സന്തോഷത്തേക്കാൾ യാത്രികനെ ഉന്മാദിയാക്കുന്ന പ്രോകൃതി സൗന്ദര്യമാണ് ഹിമവന്റേതു . അങ്ങിനെയുള്ള ആ സൗന്ദര്യത്തിന്റെ ഒരു കണമോ അല്ലെങ്കിൽ അതിലും ചെറുതോ മാത്രമാണ് സ്പിതി എന്ന താഴ്വര. അതിനെ തന്നെ പൂർണമായി ആവാഹിക്കുവാൻ എനിക്ക് സാധിച്ചുമില്ല .അപ്പോൾ ചിന്തിക്കാം ഈ മഹാ പ്രപഞ്ചത്തിൽ മനുഷ്യന്റെ സ്ഥാനം എന്ത് !!

ഡൽഹിയിലെ രണ്ടു ദിവസത്തെ വിശ്രമത്തിനും മറ്റു തയ്യാറെടുപ്പുകൾക്കും ശേഷം ആഗസ്ത് പത്താം തിയതി യാത്ര തുടങ്ങുവാൻ തീരുമാനിച്ചു. ഡൽഹിയിലെ കാശ്മീരി ഗേറ്റിൽ ചെന്നാൽ ഹിമാചൽ പരിവാഹന്റെ വിവരന്വേഷണ  ഓഫീസുകൾ ഉണ്ട് അവിടെ നിന്ന് അന്വേഷിച്ചാവാം മുന്നോട്ടുള്ള യാത്ര എന്ന് തീരുമാനിച്ചു വൈകുന്നേരം ഞങ്ങൾ ഇറങ്ങി. അവിടെ ചെന്ന് അന്വേഷിച്ചു ഏഴു മണിയോടെ അവിടെ എത്തി ഞങ്ങൾ അന്വേഷിക്കുമ്പോൾ ഇനി ആകെ രണ്ടു മൂന്നു ബസ് ഉള്ളു ഒന്ന് രാംപുർ വരെ പോകുന്നതും  മറ്റൊന്നു  റെക്കോങ് പിയോ വരെ പോകുന്നതും. ഞങ്ങൾ റെക്കോങ് പിയോ വരെ തന്നെ പോകാം എന്ന് തീരുമാനിച്ചു പതിനഞ്ചു മണിക്കൂർ നീളുന്ന വലിയൊരു യാത്രയാണ് അത് എന്നാലും പോകാം എന്ന് തീരുമാനിച്ചു. അവിടെ നിന്ന് ഓർഡിനറിയിൽ ടിക്കറ്റ് എടുത്തു 750 രൂപ ആയി ഒരാൾക്ക് രാത്രി എട്ടു മണിക്കുള്ള ബസ് ആയിരുന്നു അത്.

ഞങ്ങളുടെ ബാഗുകൾ പിന്നിൽ ഡിക്കിയിൽ കൊണ്ടിട്ട ശേഷം ഞങ്ങൾ ബസിൽ ചെന്നിരുന്നു. ഞങ്ങളുടെ അടുത്ത് പദം എന്നൊരു പഹാഡി പട്ടാളക്കാരൻ ആയിരുന്നു വളരെ നല്ലൊരു മനുഷ്യൻ ഉറങ്ങുമ്പോൾ ഉള്ള കൂർക്കം വലി ഒഴിച്ച് മറ്റെല്ലാം കൊണ്ടും ഒരു മാന്യൻ. ഞങ്ങളുടെ യാത്ര സംശയങ്ങൾക്കെല്ലാം നല്ല രീതിയിൽ അദ്ദേഹം ഉത്തരം പറഞ്ഞു തന്നു. രാത്രി നല്ല കൂർക്കം വലി ഉണ്ടായിരുന്നത് കൊണ്ട് പുറത്തെ കാഴ്ചകളിലേക്ക് ഊളിയിട്ടും ചെറുതായി മയങ്ങിയും ഒകെ യാത്ര തുടർന്നു ഡൽഹി പിന്നിട്ടു ചണ്ഡീഗഢ് എത്തിയപ്പോൾ ഒരു ധാബയിൽ നിന്നും അത്താഴം കഴിച്ചു പദം ജിയും ഞങ്ങളുടെ കൂടെ കൂടി. അവിടെ നിന്നും വീണ്ടും തുടങ്ങിയ യാത്രക്കിടയിൽ ചെറുതായി ഒന്ന് മയങ്ങി വിയർത്തു കുളിച്ചിരുന്നു ദേഹത്തിലേക്കു ഒരു തണുപ്പു കയറാൻ തുടങ്ങിയപ്പോൾ ആണ് കണ്ണ് തുറന്നു നോക്കുന്നത് വണ്ടി സോളനിൽ നിന്നും  ചുരം കേറാൻ തുടങ്ങിയിരിക്കുന്നു . ഹിമാചൽ എന്ന ദേവ ഭൂമിയിലേക്ക് കടന്നു കഴിഞ്ഞു !!

പിന്നീട് ചൂടെന്താണെന്നു അറിഞ്ഞിട്ടില്ല തണുത്ത കാറ്റു വന്നു കൊണ്ടേ ഇരുന്നു ക്ഷണ നേരം കൊണ്ട് തന്നെ ഡൽഹിയിലെ പുഴുക്കത്തിൽ നിന്നും അനുഭവിച്ച യാതനകളിൽ നിന്നെല്ലാം മോചനം ലഭിച്ചിരിക്കുന്നു പുലർച്ചയോടെ ഷിംല എത്തി വണ്ടി നിർത്തി. ഞങ്ങളും വെളിയിലേക്കു ഇറങ്ങി ഇനി കുറച്ചു നേരത്തെ വിശ്രമത്തിനു ശേഷമേ വണ്ടി എടുക്കുകയുള്ളു . ഇത് വരെ വണ്ടി ഓടിച്ച ഡ്രൈവർ ഇവിടെ ഇറങ്ങും ഇനി അങ്ങോട്ട് വേറെ ആൾക്കാണ് ഡ്യൂട്ടി.പുറത്തെ  ശുദ്ധ വായു ശ്വസിച്ചതും ശരീരത്തിനാകെ ഒരു പുതു ജീവൻ കൈവന്നു. കുറച്ചു നേരം ബസിനെ ചുറ്റിപറ്റി അങ്ങും ഇങ്ങും നടന്നു. അരമണിക്കൂർ കഴിഞ്ഞു വേറെ ഡ്രൈവർ വന്നു ഷിംലയോടു യാത്ര പറഞ്ഞു ഞങ്ങൾ ബസിൽ തിരിച്ചു കയറി. വെളിച്ചം പരന്നു  തുടങ്ങിയിരിക്കുന്നു. സൂര്യൻ കോട മഞ്ഞിന്റെ ഇടയിലൂടെ പർവത മുകളിലേക്ക് തന്റെ അനുഗ്രഹം പകരുന്ന പോലെ ഇളം രെശ്മികൾ പൊഴിച്ച് കൊണ്ട് നിൽക്കുന്നു.ഇവിടുന്നു അങ്ങോട്ടുള്ള യാത്രയിൽ മനസിലായി എന്ത് കൊണ്ട് ഹിമാചലിനെ ദേവഭൂമി എന്ന് വിളിക്കുന്നു എന്ന്.സിനിമകളിലും പുസ്തകങ്ങളിലും വീഡിയോസിലും മാത്രം കണ്ടിട്ടുള്ള ആ സൗന്ദര്യം ആദ്യമായി ഇതാ എന്റെ കൺ മുന്നിലും!!

എന്റെ ഒരു വർഷത്തെ കാത്തിരുപ്പു വ്യർത്ഥമായില്ല എന്ന സന്തോഷം മനസ്സിനെ കുളിരണിയിച്ചു. റോഡിനും ഇരു വശവും ദേവദാരു വൃക്ഷങ്ങൾ, ഹരിത കമ്പളം ചാർത്തിയ മലനിരകൾ, ദൂരെയായി മഞ്ഞിൻ കിരീടം അണിഞ്ഞ കൊടുമുടികൾ ആപ്പിൾ തോട്ടങ്ങൾ കൃഷി ഭൂമികൾ എങ്ങോട്ടു നോക്കിയാലും ഹരിത വർണ്ണം മാത്രം. റോഡ് നല്ല രീതിയിൽ ആയിരുന്നത് കൊണ്ട് ശാരീരിക ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.ഹെയർ പിന് വളവുകൾ എല്ലാം എത്ര അനായാസമായി ഡ്രൈവർ കൈകാര്യം ചെയുന്നു എന്നാലോചിച്ചപ്പോൾ അത്ഭുതം തോന്നി. കാരണം ഒന്നും രണ്ടും മൂന്നും ഒന്നുമല്ല ഇനി ലക്‌ഷ്യം എത്തി ചേരുന്ന വരെയും പുട്ടിനു പീര പോലെ ഉണ്ടാവും ഹെയർ പിന് വളവുകൾ ഒരു വശത്തു അഗാധമായ കൊക്കയും. പക്ഷെ പ്രകൃതി മറുവശത്തു ഇത്ര മനോഹരിയായി നിൽക്കുമ്പോൾ ആരറിയുന്നു ഈ ഭയങ്ങൾ എല്ലാം.  

ഷിംലയിൽ നിന്നും റെക്കോങ് പിയോവിലേക്കുള്ള യാത്രയുടെ ആദ്യ പകുതി ഉച്ചയോടെ രാംപൂർ എത്തും അവസാന ലാപ് ഇവടെ നിന്നും റെക്കോങ്പിയോവിൽ ചെന്ന് നിൽക്കും . രാംപൂർ എത്തുന്നതിനു മുന്നേ തുടർ യാത്രക്കായി കൂട്ടിനു മനോഹരിയായ സത്‌ലജ് നദിയും കൂടെ ചേരും മനസസരോവറിൽ നിന്നും ഉത്ഭവിക്കുന്ന സത്‌ലജ് ഹിമാചൽ പഞ്ചാബ് കടന്നു പാകിസ്താനിലേക്ക് പോകുന്നു . ചുരുക്കത്തിൽ ചൈന ഇന്ത്യ പാക്കിസ്ഥാൻ മൂന്ന് രാജ്യങ്ങൾക്കും സ്വന്തക്കാരി ആകുന്നു സത്‌ലജ് നദി . ഈ നദിയിൽ ആണ് ഇന്ത്യയിലെ തന്നെ വലിയ രണ്ടു ഹൈഡ്രോ ഇലക്ട്രിക്ക് പവർ സ്റ്റേഷനുകൾ ഉള്ളത്  നാത്പ യും RHEP യും . പിന്നെയും പേര് അറിയാത്ത ഒരുപാട് പവർ സ്റ്റേഷനുകൾ ഇവിടുന്നു അങ്ങോട്ടുള്ള യാത്രയിൽ കണ്ടു. എന്തായാലും സത്ലജ്ജിന്റെ ഭംഗിയും ആസ്വദിച്ച് ഉച്ചയോടെ ഞങ്ങൾ രാംപൂർ എത്തി . ഞങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്ന പദം എന്ന സുഹൃത്ത് രാംപൂർ വരെയോ ഉണ്ടായിരുന്നുള്ളു .ഞങ്ങളോട് യാത്ര പറഞ്ഞു അദ്ദേഹം രാംപൂരിലെ സ്വന്തം വീട്ടിലേക്കു പോയി . അതോടെ എന്തായാലും എനിക്ക് ഇവിടന്നു അങ്ങോട്ടേക്ക് സൈഡ് സീറ്റ് ഒഴിഞ്ഞു കിട്ടി.

ഏകദേശം അര മണിക്കൂർ നേരം രാംപുരിൽ വണ്ടി നിർത്തി ഇട്ടു . ഇടയിൽ ഒന്ന് രണ്ടു വട്ടം വണ്ടി കഴിക്കാൻ നിറുത്തിയിരുന്നത് കൊണ്ട് വിശപ്പൊന്നും ഉണ്ടായിരുന്നില്ല. അത് കൊണ്ട് ഞങ്ങൾ ചെന്ന് ഓരോ ലസ്സി കുടിച്ചു ബസ് സ്റ്റാൻഡിന്റെ താഴെ കൂടി ഒഴുകുന്ന സത്‌ലജ് നദിയും നോക്കി സമയം പോക്കി നിന്നു്. അരമണിക്കൂർ കഴിഞ്ഞതും ബസ് പുറപ്പെട്ടു ഇനി വൈകുന്നേരം അഞ്ചു മണിയോടെ പിയോ എത്തും എന്നു അറിയുവാൻ സാധിച്ചു.രാംപൂർ  അവിടുത്തെ വല്യ സൗകര്യം ഉള്ള സ്ഥലങ്ങൾ ആയിരുന്നു എന്നറിയാൻ എനിക്ക് കിന്നൗർ ജില്ലയിലേക്ക് കടക്കേണ്ടി വന്നു .കിന്നൗർ ജില്ലയുടെ ആസ്ഥാനം ആണ് ഞങ്ങൾക്ക് പോകുവാനുള്ള റെക്കോങ് പിയോ. ഇത് വരെയുള്ള റോഡ് യാത്ര മനോഹരമായിരുന്നുവെങ്കിൽ ഇനിയുള്ളത് അതിനേക്കാൾ മനോഹരിയായ കിന്നൗർ ആണ്. സൗന്ദര്യം കൂടുമ്പോൾ അപകടവും കൂടുന്നു എന്നാരോ എവിടെയോ പറഞ്ഞത് ഇനിയുള്ള യാത്രയിൽ സത്യമാകും. കിന്നൗറിലെ റോഡുകൾ വല്യ കുഴപ്പമൊന്നും ഇല്ല എന്നാൽ ഇനിയുള്ള റോഡ്  വെറും ഒരു വണ്ടിക്കു മാത്രം സുഗമമായി കടന്നു പോകാൻ കഴിയുന്ന തരത്തിൽ ഉള്ള റോഡുകൾ ആണ് ,റോഡിനു ഒരു വശത്തു വീഴാൻ തക്കം പാർത്തിരിക്കുന്ന വല്യ വല്യ പാറകളും മലകളും ആണെങ്കിൽ മറുവശത്തു ആഴത്തിലായി കുലം കുത്തി  ഒഴുക്കുന്ന നദിയും.

ഹിമാലയൻ യാത്രയിലെ സാഹസികത തുടങ്ങുന്നത് ഇവിടന്നു അങ്ങോട്ടുള്ള ബസ് യാത്രയിൽ ആണ് . പാറകൾ തീർത്ത ടണലുകളും കടന്നു ബസ് പോയി കൊണ്ടേയിരുന്നു .ഡ്രൈവർ ഇത് കുറെ കണ്ടിട്ടുണ്ട് എന്ന ഇന്നസെന്റിന്റെ ഭാവത്തിൽ സിമ്പിൾ ആയി ഓടിച്ചു കൊണ്ടേ ഇരുന്നു.കൂറ്റൻ പർവതങ്ങളുടെ താഴ്വരയാണ് കിന്നൗർ ജില്ല. മഹാദേവന്റെ പഞ്ച കൈലാസങ്ങളിൽ ഒന്നായ കിന്നര കൈലാസം സ്ഥിതി ചെയുന്നത് ഇവിടെയാണ് .ശ്രവണ മാസത്തിലെ അഷ്ടമി ഇവിടുത്തെ വിശേഷ ദിവസം ആണ് അന്ന് ഒരുപാട് പേര് എത്തും കൈലാസ പരിക്രമണത്തിനായി. എന്തായാലും അങ്ങനെയുള്ള ഈ താഴ്‌വരയിൽ കൂടിയുള്ള കാഴ്ച പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന കുറെ ജീവിതങ്ങളെയും കാണുവാൻ സാധിച്ചു . കൃഷി തന്നെയാണ് ഇവിടുത്തെയും പ്രധാന വരുമാന സ്ത്രോതസ്സു. ജീവിക്കുവാൻ വേണ്ടതെല്ലാം ഹിമാവാൻ നൽകുമ്പോൾ അതുപയോഗിക്കുക മാത്രമേ മനുഷ്യൻ ചെയേണ്ടതായുള്ളു . പലസ്ഥലത്തും ബസ് എത്തുമ്പോൾ എത്രിവശത്തു നിന്നുള്ള വണ്ടികൾക്ക് പോകാനായി നിർത്തി ഇട്ടു വഴി കൊടുക്കും , മറു വശത്തുള്ള വണ്ടികളും തിരിച്ചും അത് പോലെ തന്നെ  ആയിരുന്നു . നീ മാറ്റ് ഞാൻ എടുക്കില്ല എന്നൊരു ഈഗോ ഇവടെ ഇല്ല കാരണം ഈഗോ കാണിച്ച ഒരുകാര്യമേ സംഭവിക്കു  നേരെ കൊക്കയിലേക്ക് 
അത് വഴി നേരെ മോളിലേക്കും . അത് കൊണ്ട് തന്നെ പരസ്പര ബഹുമാനത്തോട് കൂടിയുള്ള ഡ്രൈവർമാരാണ് ഇവിടെ.

റെക്കോങ് പിയോ എത്തുന്നതിനു മുൻപാണ് ഒരു സങ്കട വാർത്ത വന്നത് സാധാരണ പോയി കൊണ്ടിരിക്കുന്ന റോഡ് കല്ല് വീഴ്ചയിൽ തകർന്നിരിക്കുന്നു അത് വഴി പോകുവാൻ സാധിക്കില്ല . അത് കൊണ്ട് മറ്റൊരു നിവർത്തിയും ഇല്ലാതെ അവർക്കു പട്ടാളക്കാർക്ക് അവർക്കു വേണ്ടി നിർമിച്ചിട്ടുള്ള  ചുരത്തിലൂടെ പോകേണ്ടി വന്നു. ഇത് വരെ ഭയം മാത്രമാണ് തന്നതെങ്കിൽ ഈ വഴിയിലൂടെ ഉള്ള യാത്ര മരണത്തിന്റെ രൂപം എങ്ങനെ എന്ന് കാണിച്ചു തന്നു. വലിയൊരു പർവതം ചുറ്റി വേണം പിയോവിൽ എത്താൻ .ഈ പർവതം കേറി ഇറങ്ങിയതും റെക്കോങ് പിയോ ആണ് . പറയുന്ന എളുപ്പത്തിൽ ആയിരുന്നില്ല കേറ്റം അത്യധികം ബുദ്ധിമുട്ടുള്ള റോഡ് കേറി വേണം ഭീമാകാരനായ ഈ പർവത ശ്രേഷ്ഠനെ കീഴടക്കുവാൻ , അതും കേറിയാൽ മാത്രം പോരാ അതെ കണക്കുള്ള റോഡിലൂടെ താഴോട്ടും അത്രയും ദൂരം ഇറങ്ങുകയും വേണം. മുകളിലോട്ടു കേറും തോറും താഴോട്ടുള്ള കാഴ്ച ഭീകര സ്വരൂപം കാണിക്കാൻ തുടങ്ങി .പട്ടാള ട്രെക്കുകൾ ഇടയ്ക്കു ഇടയ്ക്കു താഴേക്ക് വരുന്നുണ്ടായിരുന്നു . എതിരെ വരുന്ന വണ്ടികൾക്ക് സ്ഥലം നൽകുവാൻ ചിലപ്പോൾ കുറെ ദൂരം ബസിനു പുറകിലേക്ക് എടുക്കേണ്ടി വന്നു . ചില സ്ഥലങ്ങളിൽ ടയറിന്റെ ഒരു ഭാഗം കൊക്കയിലേക്ക് ഇറങ്ങി നിന്നു. ഭയം എന്നല്ല ഭീകരം എന്ന് വേണം ആ അവസ്ഥയെ കുറിച്ച് പറയുവാൻ 

എന്തായാലും അതിസാഹസികമായ ആ യാത്ര ഡ്രൈവറിന്റെ നൈപുണ്യം കൊണ്ടും ആയുസ്സു ഇനിയും ബാക്കിയുള്ളത് കൊണ്ടും രക്ഷപെട്ടു. ഉദ്ദേശം രണ്ടു മണിക്കൂറിനു മുകളിൽ എടുത്തു ഈ പർവത ശ്രേഷ്ഠനെ ഒന്ന് കീഴടക്കി താഴെ എത്തുവാൻ. അഞ്ചര ആറു മണിയോട് കൂടി ഞങ്ങൾ റെക്കോങ് പിയോ എത്തി. നല്ല സുന്ദരമായ കാലാവസ്ഥ തരക്കേടില്ലാത്ത കാലാവസ്ഥ.7500 അടി സമുദ്ര നിരപ്പിൽ നിന്നും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഹിമാലയൻ പട്ടണം അതാണ് റെക്കോങ് പിയോ . കിന്നൗർ ജില്ലയുടെ ആസ്ഥാനം കൂടിയാണ് പിയോ.ഉയരം കൂടുമ്പോൾ ചായക്ക്‌ രുചി കൂടുമോ എന്നറിയില്ല  പക്ഷെ ഇവിടെ ഈ ഉയരത്തിൽ ശരീരത്തിന് ഭാരം കൂടും നൂറു മീറ്റർ നടന്നാൽ ഒരു കിലോമീറ്റർ നടന്ന സുഖം കിട്ടും.കൂടെ തോളത്തു ബാഗും കൂടെ ആകുമ്പോൾ അതിനു വല്ലാത്ത ഒരു സുഖമാണ്. മാസങ്ങളോളം ദിവസം 6 കി മി നടന്നു പരിശീലനം നടത്തിയതെല്ലാം ഒരു നിമിഷം കൊണ്ട് നഷ്ട്ടപെട്ടു. വിചാരിച്ചാൽ നടക്കും എന്ന് കരുതിയ എന്റെ അഹന്തക്ക് കിട്ടിയ ആദ്യത്തെ പ്രഹരം. ഞാൻ പക്ഷെ ആദ്യ പ്രഹരത്തിൽ തന്നെ നന്നായി. കാരണം അപ്പോൾ വന്ന ചിന്ത 7500 അടിക്കു ഇങ്ങനെ ആണെങ്കിൽ സ്പിതി 11 ആയിരം അടികൾക്കു മുകളിൽ ആണ് അവിടെ എത്തുമ്പോൾ എന്താവും അവസ്ഥ എന്റെ ദുരവസ്ഥ അല്ലാതെന്തു !!

അടുത്തുള്ള ഹോട്ടലിൽ നിന്നും ഓരോ കട്ടൻ അടിക്കാന് തീരുമാനിച്ചു ആദ്യം കണ്ട ഹോട്ടലിൽ കേറി . തരക്കേടില്ലാത്ത ഒരു കാപ്പി തന്നെ കിട്ടി .
പക്ഷെ ബില് വന്നപ്പോ കാപ്പി വേണ്ടിയിരുന്നില്ല എന്ന് തോന്നി പോയി ഒരു കട്ടൻ കാപ്പിക്ക് നാൽപതു രൂപ.. റൂമിന്റെ വാടക ചോദിച്ചപ്പോൾ വീണ്ടും ഞെട്ടി 900 രൂപ. നടക്കാനുള്ള മടി കാരണം ഞാൻ സമ്മതിക്കാം എന്ന് പറഞ്ഞെങ്കിലും ശരത് സമ്മതിച്ചില്ല.എന്നെ കൂട്ടി വീണ്ടും നടന്നു അന്വേഷിക്കാൻ തുടങ്ങി എല്ലായിടത്തും ഇതേ വാടക. അവസാനം ഏതെങ്കിലും ഒന്ന് എടുക്കുക തന്നെ എന്ന് വിചാരിച്ചിരിക്കുമ്പോൾ അവിടുത്തുകാരെന്നു തോന്നിപ്പിച്ച കുറെ യുവാക്കൾ ഇരിക്കുന്നു അവരോടു കൂടി ഒന്ന് ചോദിക്കാം എന്നിട്ടാവാം മുറി എടുക്കുന്നത് എന്ന് ശരത് പറഞ്ഞു . അവരോടു ചെലവ് കുറഞ്ഞ ഹോട്ടൽ തിരക്കി ഞങ്ങൾ ഉദ്ദേശം ഒരു 500 ഇന് അകത്തു റൂം ആണ് അന്വേഷിച്ചത് എന്നാൽ അവർ 150 രൂപയ്ക്കു കിട്ടുന്ന PWD ഗസ്റ്റ് ഹോബ്സ് കാണിച്ചു തന്നു എന്നിട്ടു അവിടെ പോയി ചോദിക്കു ചിലപ്പോൾ കിട്ടിയേക്കും എന്ന് പറഞ്ഞു. അതെന്തായാലും നല്ലൊരു വാർത്തയായി കറങ്ങി പോകാൻ നിന്ന ഞങ്ങളോട് ദൂരം കൂടുതൽ ആണ് എന്ന് പറഞ്ഞു ഒരു കൊച്ചു കേറ്റം കാണിച്ചു അത് വഴി പോകാൻ ഉപദേശിച്ചു.

നോക്കിയപ്പോൾ ഇത് ചെറുത്  കൊള്ളാം കേറാം എന്ന് തീരുമാനിച്ചു . പക്ഷെ കേറി കഴിഞ്ഞപ്പോൾ എനിക്ക് തോന്നിയത് എവറസ്റ്റിന്റെ ഉച്ചിയിൽ എത്തിയോ എന്നാണ് . അൾട്ടിട്യൂഡ് പ്രശ്നം എന്താണെന്നു രണ്ടാം തവണ ഞാൻ അറിഞ്ഞു. എന്തായാലും ഏന്തി വലിഞ്ഞു ഞാനും സിമ്പിൾ ആയി ശരത്തും അവിടെ എത്തി. റൂമിന്റെ കാര്യം തിരക്കിയപ്പോൾ അടുത്ത പുകില് റൂം ബുക്ക് ചെയ്യണമെങ്കിൽ കൽപയിലെ PWD ഓഫീസിൽ പോണം .കേറി വന്ന കേറ്റം കണ്ടതും മറ്റൊന്നും ചിന്തിച്ചില്ല ചേട്ടായീ എങ്ങനേലും ഒരു മുറി തായോ എന്ന് കെഞ്ചി.എന്തോ ഒരു സഹതാപത്തിന്റെ പുറത്തു അദ്ദേഹം പറഞ്ഞു നേരം വെളുക്കുമ്പോൾ  തന്നെ പൊയ്‌ക്കോണം അങ്ങനെ ആണെങ്കിൽ താമസിച്ചോളാൻ പറഞ്ഞു . സന്തോഷത്തിനു മറ്റെന്തു വേണം വലിയൊരു മുറി അറ്റാച്ഡ് ബാത്രൂം വാടക 150 പ്ലസ് ഫുഡ് ഫ്രീ. എന്തായാലും കുളിച്ചു ഫ്രഷ് ആയി ഞങ്ങൾ അവിടുത്തെ മാർക്കറ്റ് ഒകെ ഒന്ന് കണ്ടു വരം എന്ന് കരുതി ഇറങ്ങി അപ്പോഴാണ് അത് കാണുന്നത് അങ്ങ് ദൂരെ  മഞ്ഞു മൂടി നിൽക്കുന്ന കിന്നൗർ കൈലാസം.അത് കുറച്ചു കൂടി ഉന്മേഷം നൽകി അപ്പൊ ഞമ്മക്കൊരു പൂതി ഒരു കിന്നൗർ തൊപ്പി വാങ്ങണം!  പിന്നെ നടത്തം അതും അന്വേഷിച്ചായി എന്തായാലും കുറച്ചു നടന്നാലും സാധനം കിട്ടി 350 രൂപ ഠിം. തിരിച്ചു വരുമ്പോൾ വീണ്ടും പ്രശ്‌നം അങ്ങാടിയിലേക്ക് പോകുമ്പോൾ മൊത്തം ഇറക്കമായിരുന്നു സിമ്പിൾ ആയി ഇറങ്ങി ഇനി ഇത് മുഴുവൻ തിരിച്ചു കേറണം. ശരത്തിന്റെ ഉപദേശവും കൂടെ  ഒരു കുപ്പി വെള്ളത്തിന്റെ പിൻബലത്തിൽ തിരിച്ചു ഹോട്ടലിലെത്തി .ആ തണുപ്പത്തും ഞാൻ വിയർത്തു കുളിച്ചു!! 

അടുത്ത ദിവസം കാലത്തു അഞ്ചു മണിക്ക് ആണ് സ്പിതിയുടെ ആസ്ഥാനമായ കാസയിലേക്കു ബസ് അതിന്റെ വിവരങ്ങൾ എല്ലാം അന്വേഷിച്ചു മനസിലാക്കി ഗസ്റ്റ് ഹൌസിലെ ചേച്ചി ഉണ്ടാക്കി തന്ന മനോഹരമായ ചോറും ദാലും കൂട്ടി വയറു നിറയെ കഴിച്ചു പുള്ളികാരനു വാടകയും കൊടുത്തു കൂടെ ഒരു നൂറു രൂപ കൂടുതലും കൊടുത്തിട്ടു ഞങ്ങൾ നാളെ രാവിലെ കാണില്ല നേരത്തെ പോകും എന്ന് യാത്രയും പറഞ്ഞു സുഖായി ഉറങ്ങി. കിടക്കേണ്ട താമസം നിദ്ര കടാക്ഷം ഉടൻ തന്നെ കിട്ടി.

Day One Travel - 10/08/2018 - 08:10 pm HRTC bus from Delhi to Reckong Peo (585 Km - 17 + Hr Journey)

Reached Reckong Peo - 11/08/2018 - 06:00 Pm

Routes Traveled - Delhi - Shimla - Rampur - Reckong Peo

KV.Vishnu
06/10/2018
                                                           

Saturday, 29 September 2018

Waahhh Taj !

ഒരു വർഷത്തെ കാത്തിരിപ്പിനു അറുതി വരുത്തി കൊണ്ട് ആണ്  ആ സ്വപ്ന സാക്ഷാൽക്കാരത്തിലേക്കുള്ള ആദ്യ കാൽ വയ്പുമായി ആ ദിവസം പിറന്നത്. ഹിമാലയൻ താഴ്വരയിലേക്ക് ഒരു യാത്ര, അതും ഡാകിനി മാരുടെ ഭൂമിയായ  സ്പിതി ലാഹോൾ താഴ്വരയിലേക്കു . ഒരു വർഷത്തെ അന്വേഷണങ്ങൾ, വായനകൾ എല്ലാം ഈ യാത്രയെ കുറിച്ചായിരുന്നു ചില ദിവസങ്ങളിൽ  ഉറക്കം പോലും നഷ്ടപ്പെടുത്തി എന്നെ വിളിച്ചു കൊണ്ടിരുന്നു ഈ മനോഹര ഭൂമി . ആഗസ്ത് 4 യാത്ര പുറപ്പെടേണ്ട തിയതിയായി  തീരുമാനിച്ചു, ഡൽഹിയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം അത് വരെ വല്യ മെല്ലെ ആല്ലാതെ ഓടി കൊണ്ടിരുന്നു രാപകലുകൾ ഒച്ചുകളോട് മത്സരിക്കും വിധം മെല്ലെ പോക്ക് തുടങ്ങി.

ഡൽഹിയിലേക്ക്  പോകാനായി പാലക്കാട് സ്റ്റേഷൻ എത്തുന്ന വരെയും സ്പിറ്റി താഴ്വര മാത്രമായിരുന്നു മനസ്സിലും മുഴുവൻ . സ്റ്റേഷനിൽ എത്തി ട്രെയിൻ കാത്തിരിക്കുന്നതിനിടയിൽ ആണ് ഈ യാത്രയിൽ എന്റെ സഹ യാത്രികനും സുഹൃത്തും ആയ ശരത്തിന്റെ സന്ദേശം വരുന്നത് എന്നോട്  നിസാമുദിനിൽ  ഇറങ്ങേണ്ട എന്നും അവൻ ഡൽഹിയിൽ ഇല്ല കുടുംബ സമേതം ആഗ്ര സന്ദർശനത്തിൽ ആണെന്നും അതിനാൽ എന്നോടും ആഗ്രയിൽ ഇറങ്ങി അവന്റെ കുടുംബത്തെ നാട്ടിലേക്കു തിരിച്ചു അയച്ച ശേഷം നമ്മുടെ യാത്ര തുടങ്ങാം എന്നും പറഞ്ഞു . താജ് മഹൽ ആഗ്ര ഓർമ്മ വെച്ച നാൾ മുതൽ കേൾക്കുന്ന പേരുകൾ ആണെങ്കിലും എനിക്ക് താല്പര്യം തോന്നിയിരുന്നില്ല പിന്നെ ഡൽഹിയിൽ പോയിട്ട് അവൻ സ്ഥലത്തില്ലാതെ എനിക്ക് വേറെ പരിപാടിയും ഒന്നും ഇല്ലാത്ത സ്ഥിതിക്ക് ആഗ്രയിൽ തന്നെ പോകാം എന്ന് തീരുമാനിച്ചു.

ആഗ്ര ഫോർട്ടിന്റെ പുറത്തു നിന്നും 

ആഗ്ര നല്ല വൃത്തിയുള്ള സ്റ്റേഷൻ ആ വൃത്തി പക്ഷെ അവിടം കൊണ്ട് തീർന്നു അന്തരീക്ഷ മലിനീകരണം ജല മലിനീകരണം തുടങ്ങി നാശത്തിലേക്കുള്ള യാത്രയിൽ  മത്സരിക്കുന്ന അഗ്രയാണ് പുറത്തു അന്തരീക്ഷ മലിനീകരണം കാരണം ഇവിടെ സൂര്യാസ്തമനവും ഉദയവും 90 ശതമാനം ദിവസങ്ങളിലും കാണുവാൻ സാധ്യമല്ല. ഏഴ് മാണി എട്ടു മാണി കഴിയുമ്പോൾ പുകപടലങ്ങൾക്കു പിന്നിൽ ഒരു വെള്ളി നാണയം പോലെ ആദിത്യനെ കാണുമ്പോൾ മനസിലാവും വായു മലിനീകരണത്തിന്റെ തോത് ഏതളവിൽ വർധിച്ചിരിക്കുന്നു എന്ന്.

DIWAN - I - AM 

അറിയാത്ത സ്ഥലത്തു കുറച്ചു നേരത്തേക്ക് ഒറ്റപെട്ടു പോവുക അങ്ങനൊരു സന്ദർഭം വന്നു ചേർന്നു ഈ യാത്രയിൽ ആഗ്രയിൽ വരാൻ പറഞ്ഞപ്പോൾ അവനോടു എവിടെ വരണം എന്ന് ചോദിക്കാൻ ഞാനും അഡ്രസ് പറയാൻ അവനും മറന്നു. സ്റ്റേഷനിൽ ഇറങ്ങി കുറെ നേരം ഫോണിൽ ട്രൈ ചെയ്‌തെങ്കിലും കിട്ടിയില്ല അവസാനം സ്റ്റേഷനിൽ തന്നെ ഇരിക്കാം അവൻ വിളിക്കട്ടെ എന്ന് ചിന്തിച്ചു ഇരുപ്പു ആരംഭിച്ചു, എങ്കിലും ഇടയ്ക്കു ഞാൻ ട്രൈ ചെയ്തു കൊണ്ടേ ഇരുന്നു ഫോണിൽ അവസാനം ഫോൺ എടുത്തു അങ്ങേ തലക്കൽ ഹിന്ദി ആദ്യം നമ്പർ മാറിയോ എന്ന് തോന്നിയെങ്കിലും  തുടർന്ന് സംസാരിച്ചപ്പോൾ എന്റെ സുഹൃത്ത് താമസിക്കുന്ന ഹോട്ടലിന്റെ റിസപ്‌ഷൻ ആണ് അത് അവൻ പുറത്തേക്കു പോയപ്പോൾ ഫോൺ അവിടെ മറന്നു വെച്ച് പോയിരുന്നു . എന്തായാലും അവരോടു  അഡ്രെസ്സ് ചോദിച്ചു മനസിലാക്കി അവൻ വരുന്നതിനു മുന്നേ അവിടെ ചെന്ന് ഞാനും റൂം എടുത്തു അവനെയും കാത്തിരിപ്പായി

DIWAN - I - AM 

കിരൺദീപ് എന്ന ഹോട്ടലിൽ ആയിരുന്നു റൂം. 900 രൂപ വാടക ആയി ഒരു ദിവസത്തേക്ക് അറവാണ് എങ്കിലും വേറേ വഴിയില്ലാതെ എടുത്തു. നല്ല ജോലിക്കാരുള്ള ഒരു ഹോട്ടൽ ആയിരുന്നു അത് കുളിക്കാൻ  ആയി വെള്ളം ശേഖരിച്ചു ഒരു മണിക്കൂർ ബക്കറ്റിൽ പൊടി താഴാൻ വെച്ചിട്ടു പിന്നെ നോക്കുമ്പോൾ ഒരു ബക്കറ്റു വെള്ളത്തിൽ കാൽ  ബക്കറ്റു ചെളി,രുചി അതി മനോഹരമായ ഉപ്പു രസവും. ഉപ്പു രസം ക്ഷമിക്കാം കട്ട ചെളി വെള്ളത്തിൽ പക്ഷെ എങ്ങനെ കുളിക്കും എന്തായാലും റിസപ്‌ഷനിൽ  ചെന്ന് കാര്യം പറഞ്ഞു . അദ്ദേഹം വളരെ  വിനയോതോടെ പറഞ്ഞു വേണെങ്കിൽ കുളിച്ച മതി ഇവടെ എല്ലായിടത്തും ഇങ്ങനെ ആണ് . വിജൃംഭിച്ചു പോയി ആ വിനയത്തിനു മുന്നിൽ . പിന്നെ നല്ല തല്ലു നാട്ടിൽ ഉള്ളപ്പോൾ എന്തിനാ വലിടത്തും വന്നു വാങ്ങാൻ പോകുന്നത് റൂം എടുത്തത് എന്റെ തെറ്റായി പോയി എന്ന് മാത്രം പറഞ്ഞു തിരിച്ചുപോയി  ചെളി താഴുന്ന  വരെയും കാത്തിരുന്നു കുളിച്ചു (എന്ന് വരുത്തി).

Inside DIWAN - I - AM 

ആഗ്രയിലെ ആദ്യ യാത്ര ആഗ്ര ഫോർട്ടിലേക്കു ആയിരുന്നു ചെങ്കൽ നിറമുള്ള കോട്ട ബാബർന്റെ കാലം തൊട്ടു ഔറാങ്ഗസേബ് വരെയും ഈ കോട്ടയിൽ താമസിച്ചായിരുന്നു  ഭരണം നടത്തി പോന്നിരുന്നത് മുഗൾ രാജ വംശത്തിന്റെ തലസ്ഥാനം ആയിരുന്നു ആഗ്ര .ഇബ്രാഹിം ലോധിയിൽ നിന്നും ആദ്യം ബാബറും പിന്നീട് ഹുമയൂണിനെ തോൽപ്പിച്ചു ഷേർ ഷാ സൂരിയും കോട്ടയും ആഗ്രയും കൈവശപെടുത്തിയെങ്കിലും   അക്ബർ വീണ്ടും അത് തിരിച്ചു പിടിച്ചു ഏതൊരു പുരാതന കൊട്ടകളെയും പോലെ ഇതിലും അന്നത്തെ കര കൗശലത വിളിച്ചു പറയുന്ന നിർമാണം തന്നെയാണ്.
ഉള്ളിലേക്ക് കടക്കാൻ ടിക്കറ്റ് എടുക്കണം ആദ്യം ചെങ്കൽ നിറമുള്ള കോട്ട വാതിൽ കടന്ന് പോകുന്നത് വിശാലമായ അങ്കത്തിലേക്കാണ്  മനോഹരമായ പുൽ തകിടികളും നല്ല നട പാതകളും ഉള്ള ഒരു അങ്കണം. പുറമെയുള്ള ബഹളങ്ങളിൽ നിന്നും സൗമ്യമായ ഒരു അന്തരീക്ഷം ആണ് എന്നെ സ്വീകരിച്ചത് . ഞങ്ങൾ പോയത് ഓഫ് സീസൺ സമയം ആയതു കൊണ്ട് തന്നെ തിരക്ക് നന്നേ കുറവായിരുന്നു .

മയൂര സിംഹാസനം വച്ചിരുന്ന തക്ത് ഇ ജഹന്ഗീർ 

ഗെയിഡുമാരുടെ സേവനം തരാം  200 300 500 എന്നിങ്ങനെ പറഞ്ഞു വിടാതെ പിന്നാലെ വരും. പക്ഷെ ഒരു ശരാശരി മലയാളി ആയ എന്നോട് പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ വിക്കിപീഡിയ ഉണ്ട് ഞാൻ വായിച്ചു പടിച്ചോളാം തത്കാലം സേവനം ആവശ്യമില്ല എന്ന് പറഞ്ഞു വിട്ടു ഒറ്റയ്ക്ക് കറക്കം ആരംഭിച്ചു . അറിയാത്ത സ്ഥലം വരുമ്പോൾ കുറെ നേരം ചുറ്റി പറ്റി നിക്കും അപ്പഴേക്കും ആരെങ്കിലും ഒക്കെ ഗയിഡിനെയും കൊണ്ട് അവിടെ എത്തും നമ്മൾ അവടെ നിന്ന് കഥയും കേക്കും . സംഗതി എന്തായാലും ക്ലിക്ക് ആയി ഫ്രീ ആയിട്ട് കുറേ കഥകൾ കേട്ട് നടന്നു . ചില കഥകൾ കേട്ടാൽ ഇവർ ഷാജഹാന്റെ വലതു ഭാഗത്തു നിന്ന് മുഴുവൻ കണ്ട പോലെയാണ് പറച്ചിൽ. അത് കേട്ട് ആളുകളും ഉവ്വോ എന്ന രീതിയിൽ തലയാട്ടും. എല്ലാ ചരിത്രത്തിലും കൊറച്ചു എക്സാജറേഷന് ഉണ്ടാവും എന്തായാലും  ഫ്രീ ആണല്ലോ  എന്ന് വിചാരിച്ചു കഥയും കേട്ട് ഞാനും നടന്നു കൂടെ.


Diwan - E - Khas 

കോട്ടക്ക് അകത്തു അങ്കണത്തില് നമുക്ക് ആദ്യം ദൃശ്യമാകുന്നത് അക്ബറിന്റെ പൊതു ജന ദർബാർ (DIWAN - I - AM ) ആണ് അക്ബർ പണി കഴിപ്പിച്ചതാണത്രേ . കണ്ടപ്പോൾ ആണ് ഓർമ്മ  വന്നത് ഈ സ്ഥലം മുൻപ് എവിടയോ കണ്ടിട്ടുണ്ട് , അതെ ജോധാ അക്ബർ എന്ന സിനിമയിൽ അക്ബർ ഇരിക്കുന്ന ദർബാർ തന്നെയാണ് ഇത് അങ്ങനെ ആണെങ്കിൽ അതിനു ചുവട്ടിലെ വെള്ള മാർബിളിന്റെ സിംഹാസന പീഠത്തിൽ തന്നെ ആയിരിക്കണം ആ മഹാനായ ചക്രവർത്തി ഇരുന്നു ഭരിച്ചിരിക്കുക . മുഗൾ വംശത്തിൽ അക്ബറിനോട് വല്ലാത്തൊരു പ്രണയവും ഉണ്ട് എനിക്ക് അത് കൊണ്ട് തന്നെ ആ സ്ഥലം എന്നെ വല്ലാതെ സന്തോഷിപ്പിച്ചു .

Taj View From Agra Fort

അവിടെ നിന്നും മുകളിലേക്ക് ഗോവണി പടികൾ പോകുന്നുണ്ട് അക്ബറിന്റെ പുത്രനായ സലിം എന്ന ജഹന്ഗീർന്റെ ദർബാർ മുകളിൽ ആണ് ഇംഗ്ലീഷുകാർ അടിച്ചു മാറ്റി കൊണ്ട് പോയ (ഹിമാലയം വരെ പൊക്കി കൊണ്ട് പോകാൻ കഴിയുന്നതായിരുന്നെങ്കിൽ അത് വരെ പഹയന്മാര് അടിച്ചോണ്ടു പോയേനെ) മയൂര സിംഹാസനം സ്ഥിതി ചെയ്തിരുന്ന ആ വെണ്ണക്കൽ സൗധം. അവിടെ  നിന്നാൽ താഴെ വിശാലമായ പുല്തകിടികൾ ഉള്ള ഒരു  അങ്കണം അഥവാ വലിയൊരു നടു മുറ്റം കാണാം . ജഹന്ഗീർ ചക്രവർത്തി ഏതോ കരിമ്പ് കച്ചവടകാരിയുമായി നടത്തിയ വാദ പ്രതിവാദങ്ങളുടെ മിനിട്ട്സ് ഓഫ് ദി മീറ്റിംഗുമായി  പറഞ്ഞു ആരുടെയോ ഗയിഡ്  അങ്ങോട്ട് വന്നു എന്റെ ആസ്വാദനത്തെ അലോസരപ്പെടുത്തിയപ്പോൾ ഞാൻ മാറി നടന്നു.

Shah - Burj

ഷാഹ്‌ജഹാൻ ചക്രവർത്തിക്കു പ്രാര്ഥിക്കുവാനായി പണി കഴിപ്പിച്ച മീന മസ്ജിദ് പിന്നെ വെണ്ണ കല്ലിൽ തീർത്ത അതി മനോഹരമായ നാഗിൻ മസ്ജിദ് ഇതിനു പുറമെ നല്ലവനായ ഔറാങ്ഗാസീബ് സ്വന്തം ഡാഡി ആയ ഷാജഹാനെ ബന്ദിയാക്കിയ ഷാഹ് ബുർജ് ഒക്കെ കണ്ടു കൂടെ മനോഹരമായ ജഹാൻഗിറിന്റെ മയൂര സിംഹാസനം പ്രതിഷ്ഠിച്ചിരുന്ന തക്ത് ഇ ജഹന്ഗീർ അദ്ദേഹത്തിന്റെ ദര്ബാറിന്റെ സമീപത്തായി കണ്ടു . ഇതിനകത്തെ കാഴ്ചകൾ എല്ലാം തന്നെ മുഗൾ വാസ്തുകലയുടെ മനോഹരമായ സ്മാരകങ്ങൾ ആണെങ്കിലും അവിടുന്ന് കണ്ട ഏറ്റവും മനോഹരമായ കാഴ്‌ച മറ്റൊന്നായിരുന്നു .


 താജ് മഹൽ യമുനയുടെ തീരത്തു തല ഉയർത്തി നിൽക്കുന്നു, യമുന അഭിനവ കാളിയന്മാരാൽ മലീമസയായി വീണ്ടും മാറിയെങ്കിലും വിസ്താരമായി പരന്നു ഒഴുകുന്ന പുഴയുടെ തീരത്തു ദൂരെ ഒരു കുഞ്ഞു പോലെ കാണുന്ന താജ് മഹൽ അതിമനോഹരമായി തോന്നി . താജ് മഹൽ പിന്നീട് അടുത്ത് പോയി കണ്ടെങ്കിലും ഇവടെ വെച്ച് കണ്ട ആ സൗന്ദര്യം പിന്നീട് താജ് കണ്ടപ്പോൾ തോന്നിയില്ല . ഷാഹ് ബുർജിൽ നിന്നും നോക്കിയാൽ കാണുന്നതും ഈ കാഴ്ച ആണ് ഷാഹ്‌ജഹാൻ തന്റെ പ്രിയ പത്‌നി ആയ മുംതാസിനെ ഇവടെ ഇരുന്നാണ് മരണം വരെയും കണ്ടു കൊണ്ടിരുന്നത് . പിന്നീട് ഷാജഹാന്റെ മരണ ശേഷം മൃത ശരീരം ഒരു തോണിയിൽ യമുനയിലൂടെ താജിൽ എത്തിക്കുകയായിരുന്നു. ജയിലിലിട്ടെങ്കിലും  മുംതാസിന്റെ ഓർമകളിൽ ജീവിക്കാൻ സൗകര്യം ചെയ്തു കൊടുത്തലോ എന്നാലോചിച്ചു ഔരംഗസേബിനോട് ആ ഒരു കാര്യത്തിൽ നന്ദി പറയാം എന്ന് തോന്നി  .



ഒരു ദിവസം മുഴുവനും കാണാൻ കുറെ ഏറെ  കാര്യങ്ങൾ ഉണ്ടെങ്കിലും ഞാൻ താജിനേയും നോക്കി കൊണ്ട് തന്നെ നിന്ന് കുറെ കഴിഞ്ഞപ്പോൾ മൊബൈൽ റിംഗ് എന്നെ ശല്യപ്പെടുത്തി കൊണ്ട് വന്നു ശരത് ആയിരുന്നു അപ്പോഴാണ് ഞാനും സമയം നോക്കുന്നത് ആ ഭംഗിയിൽ  ലയിച്ചു നിന്നു പോയ എന്നെ കാണാതെയും വിളിച്ചിട്ടു കിട്ടാതെയും ആയപ്പോൾ അവര് തിരിച്ചു ഹോട്ടലിലേക്ക് പോയി ഉച്ചക്ക് അവന്റെ അമ്മയും മറ്റുള്ളവരും തിരിച്ചു പോവുകയാണ് ഉച്ചക്കാണ് ട്രെയിൻ അത് കൊണ്ട് ഹോട്ടൽ ചെക്ക് ഔട്ട് ചെയ്യണം പെട്ടെന്ന് വാ എന്ന് പറഞ്ഞു വിളിച്ചു . നേരെ വിട്ടു ഒരു ഓട്ടോയിൽ കേറി യാത്ര തുടങ്ങിയ ശേഷം ആണ് പൈസ പറഞ്ഞു ഉറപ്പിക്കാൻ മറന്ന കാര്യം ഓർമ്മ വന്നത് . പിന്നെ കരുതി പോട്ടെ രണ്ടു വൃദ്ധന്മാരാണ് ഇനിയിപ്പോ 6 കി മി പോകുവാനുള്ളു പാവങ്ങള് 100 ചോയ്ച്ചാലും കൊടുത്തേക്കാം എന്ന് കരുതി പിന്നെ ഒന്നും പറഞ്ഞില്ല .
പക്ഷെ വയസ്സ് ഒരു മാനദണ്ഡമല്ല ആർത്തി ഉത്തരേന്ത്യൻ ആട്ടോ കാരന്റെ തന്നെ ആയിരുന്നു ഹോട്ടൽ എത്തിയപ്പോൾ 350 രൂപ വേണം പോലും ! ഒരു നിവർത്തിയും ഉണ്ടെങ്കിൽ ഓട്ടോയിൽ കേറരുത് മറിച്ചു കേറുന്നു എങ്കിൽ ആദ്യമേ വാടക പറഞ്ഞു ഉറപ്പിച്ചു വേണം കേറാൻ എന്ന് അതോടെ പഠിച്ചു .


എന്തായാലും അവര് സംഭവം ഉത്തരേന്ത്യൻ ആട്ടോക്കാർ ആയിരിക്കും ഞാൻ പക്ഷെ നല്ല അസൽ മലയാളി ആണെന്ന് തെളിയിച്ചു350 അവര് പറഞ്ഞപ്പോ ഞാൻ ആദ്യമേ താഴ്ത്തി 35 രൂപ തരും എന്നു  ആദ്യം കൊടുക്കാം എന്ന് വിചാരിച്ച 100 പോലും ഞാൻ തരില്ല എന്ന് തർക്കിച്ചു അവസാനം അപ്പൂപ്പന്മാര് 50 എങ്കിലും തന്നാലെ പറ്റു  എന്ന് പറഞ്ഞു പിന്നെ പോട്ടെ എന്ന് കരുതി അതിനു സമ്മതിച്ചു . ഹോട്ടൽ ചെക്ക് ഔട്ട് ചെയ്തു  ഇറങ്ങുമ്പോൾ എന്നെ ചെളി വെള്ളത്തിൽ കുളിപ്പിച്ച ആ നല്ലവനായ  ഹോട്ടലുകാരൻ ടിപ്പിന് വേണ്ടി അഞ്ചു പ്രാവശ്യം നമസ്‌കാർ നമസ്കാർ പറഞ്ഞു ഞാനും തിരിച്ചു അത്രയും പ്രാവശ്യം നമസ്കാർ പറഞ്ഞു അവസാനം ഗതികെട്ട് ടിപ്പ് ചോയ്ച്ചു . ഞാൻ കൊറച്ചും കൂടെ വല്യ നമസ്കാരം വെച്ച്  തരൂല എന്ന് പറഞ്ഞു അവിടന്നു ഇറങ്ങി നേരെ റെയിൽവേ സ്റ്റഷനിലേക്കു എല്ലാരും കൂടെ തിരിച്ചു അവരെ അവിടുന്ന് യാത്രയാക്കിയ  ശേഷം ഞങ്ങൾ തിരിച്ചു . എന്തായാലും ആഗ്രയിൽ വന്നതല്ലേ താജ് മഹൽ കൂടെ സന്ദർശിച്ചു പിന്നെ ഡൽഹിയിലേക്ക് പോകാം എന്ന് പറഞ്ഞു ഞങ്ങൾ വീണ്ടും വേറെ ഒരു ഹോട്ടൽ അന്വേഷിച്ചു പുറപ്പെട്ടു .


ഞങ്ങളെ സ്റ്റേഷനിൽ ഇറക്കി വിട്ട ഒരു ആട്ടോ അപ്പൂപ്പൻ ഞങ്ങൾ തിരിച്ചു പോകുമ്പോൾ സ്റ്റേഷന്റെ വെളിയിൽ നില്പുണ്ടായിരുന്നു ഞങ്ങൾ കാര്യം പറഞ്ഞു താജ് മഹൽ കാണണം അതിനടുത്തു വല്ല മുറിയും വേണം അധിക വാടകയും അരുതു അങ്ങേരു ഓക്കേ അടിച്ചു ആദ്യത്തെ കണക്കു ഒരു ഹോട്ടൽ ആണ് ഞങ്ങൾ പ്രതീക്ഷിച്ചു പോയതെങ്കിലും "ഹോട്ടൽ ഷാഹ്‌ജഹാൻ " എന്ന നല്ല മനോഹരമായ ഹോട്ടൽ ആണ് കിട്ടിയത് വാടക ആകെ 700 രൂപ ആയുള്ളൂ നല്ല വൃത്തിയുള്ള ഡബിൾ ബെഡ്‌റൂം കിട്ടി മുകളിൽ ഇരുന്നു നോക്കിയാൽ താജ് കാണാം 250 മീറ്റർ നടന്ന താജ് മഹൽ എത്താം അങ്ങനെ എല്ലാം കൊണ്ടും നല്ല മുറി പക്ഷെ ഇത്ര ചുരുങ്ങിയ കാശിനു കിട്ടാൻ കാരണം ഇത് ഓഫ് സീസൺ ആണ് അത് കൊണ്ട് മാത്രം ആണ്. എന്റെ അഭിപ്രായത്തിൽ ഓഫ് സീസൺ ആണ് സമാധാനമായി യാത്ര ചെയ്യാനുള്ള സമയം . വൈകുന്നേരം കുളിച്ചു ഫ്രഷ് ആയി താജ് കാണാൻ ഞങ്ങൾ പുറപ്പെട്ടു .


മുഗൾ വാസ്തു വിദ്യയുടെ മകുടോദാഹരണം തന്നെയാണ് താജ് ഒരു  വെണ്ണക്കൽ അത്ഭുതം,തിരക്കില്ലാഞ്ഞത് കാരണം താജിന് ചുറ്റും ഫോട്ടോസ് എടുത്തും വിസ്തരിച്ചു അതിന്റെ ഭംഗി ആസ്വദിച്ചും ഞങ്ങൾ നടന്നു,താജിനെ പറ്റി  കേട്ട കഥകൾ എല്ലാം സ്മരിച്ചു അങ്ങനെ നടന്നു. താജിന്റെ അങ്കണത്തിൽ കടക്കുന്നതിനു മുന്നേ ഷൂ കവർ ധരിക്കണം പത്തു രൂപ കൊടുത്തു കവർ വാങ്ങി കാലിൽ ഇട്ടു അകത്തേക്ക് കടന്നു ഒരു റാന്തൽ വെട്ടം മാത്രം ഉള്ള താജിന്റെ അകത്തേക്ക് അവിടെ രണ്ടു ഖബറുകൾ മുകളിൽ ആയി ഷാഹ്‌ജഹാനും തൊട്ടു അടുത്ത് കുറച്ചു താഴെ ആയി മുംതാസും. മരണം പോലും വേർപിരിക്കാഞ്ഞ  പ്രണയം ഇപ്പോഴും  അതിനുള്ളിൽ തിങ്ങി നിറഞ്ഞു നിൽക്കുന്നു നിശബ്ദമാണ് അതിനകം . മുൻപ് അടിയിലുള്ള അവരുടെ ഖബറിനടുത്തു വരെ ആളുകളെ വിട്ടിരുന്നു എങ്കിലും ഇപ്പൊ അടിയിലേക്കുള്ള കവാടം അടച്ചിരിക്കുകയാണ് മുകളിൽ ഉള്ള ഖബറിന്റെ രൂപം മാത്രമേ നമുക്ക് കാണുവാൻ കഴിയു.


ഷാഹ്‌ജഹാന്റെയും മുംതാസിന്റെയും അവരുടെ നിത്യ പ്രണയത്തിനും മുന്നിൽ മുട്ട് മടക്കി ഇരുന്നു നമസ്ക്കരിച്ചു ശേഷം  ഞങ്ങൾ ഹോട്ടലിലേക്ക് തിരിച്ചു യാത്ര ആയി . പിറ്റേന്ന് കാലത്തു ഡൽഹിക്കു തിരിക്കാം എന്ന് തീരുമാനിച്ചു തിരിച്ചു പോരുമ്പോൾ ഒരു ആഗ്രഹം "കളമൊഴിയെ" എന്ന പാട്ടിലെ ഒരു സീൻ ഉണ്ട് ഒരു ഹോട്ടലിന്റെ റൂഫ് ടോപ്പും  ബാക് ഡ്രോപ്പിൽ താജ് പിന്നെ ഒരു കട്ടനും കേൾക്കണ്ട താമസം ശരത് പറഞ്ഞു നമ്മക്ക് വഴിയുണ്ടാക്കാം അങ്ങനെ ഞങ്ങൾ റൂഫ് ടോപ് തപ്പി തെരുവുകളിലൂടെ അലഞ്ഞു .പല സ്ഥലത്തും സുരക്ഷാ കാരണങ്ങൾ കാരണം റൂഫ് ടോപ് തുറക്കാൻ പാടില്ല എന്ന് കർശന നിയമം ഉണ്ട് . അവസാനം വല്യ മോശമല്ലാത്ത രീതിയിൽ താജ് കാണാൻ കഴിയുന്ന ഹോട്ടൽ ഞങ്ങൾ കണ്ടെത്തി . രാത്രി അവിടുന്ന് തന്നെ നല്ല രുചിയുള്ള ചപ്പാത്തിയും കോഴിക്കറിയും കഴിച്ചു . എന്നിട്ടു പിറ്റേന്ന് കാലത്തു ഞങ്ങൾക്ക് ഉദയം കാണണം എപ്പോഴാ വരേണ്ടത് എന്ന് അന്വേഷിച്ചു


അതിരൂക്ഷമായ അന്തരീക്ഷ മലിനീകരണം കാരണം ഉദയം അസ്തമയം ഒന്നും കാണാൻ പറ്റാറില്ല എന്ന് കടയിലെ ഒരു വൃദ്ധൻ ഞങ്ങളോട് പറഞ്ഞു, എന്തായാലും പോയി നോക്കുക തന്നെ കടകൾ എല്ലാം തുറക്കാൻ ഏഴു മണി കഴിയും അപ്പോൾ വരാൻ ആദ്യം പറഞ്ഞെങ്കിലും പിന്നീട് ഞങ്ങളുടെ അപേക്ഷ മാനിച്ചു അഞ്ചരക്ക് വന്നോളാൻ പറഞ്ഞു പക്ഷെ ഭക്ഷണം കിട്ടാൻ ഏഴു കഴിയും എന്ന് മാത്രം. ഞങ്ങൾ രണ്ടു കട്ടൻ കാപ്പി മാത്രം മതി എന്ന് പറഞ്ഞു ഭക്ഷണം വൈകീയാലും കൊഴപ്പമില്ല . അങ്ങനെ അടുത്ത ദിവസം പുലർച്ചെ എഴുന്നേറ്റു ഉദയം കാണുവാൻ ഞങ്ങൾ പോയി അഞ്ചര കഴിഞ്ഞു ആരും കഴിഞ്ഞു ഉദയവും കഴിഞ്ഞു പക്ഷെ വെളിച്ചം പരന്നതല്ലാതെ സൂര്യനെ കണ്ടില്ല എന്നാലും അവിടുന്ന് താജിന്റെ സൗന്ദര്യം ആസ്വദിച്ചു കൊണ്ട് ഞങ്ങൾ കട്ടൻ കാപ്പി കുടി തുടർന്നു

അവിടുന്ന് തന്നെ ഭക്ഷണവും കഴിച്ചു ഞങ്ങൾ ഒന്ന് കൂടെ താജ് കാണാൻ ആയി പോയി ഓഗസ്റ്റ് മാസം അതി കഠിനമായ ചൂടാണ് എങ്കിലും ഈ പുലർകാല വേളയിൽ യമുനയുടെ സൗന്ദര്യവും തീരത്തെ ഈ ലോകാത്ഭുതവും കണ്ടു നടക്കുക മനോഹരമായ അനുഭവം തന്നെ. അവിടെ വെച്ച് സ്പെയിനിൽ നിന്ന് വന്ന കുറെ പെൺകുട്ടികളെ പരിചയപെട്ടു ഇംഗ്ലീഷ് പരിജ്ഞാനം നമ്മളെക്കാൾ കുറവാണ് അവർക്കു സ്പാനിഷും പിന്നെ മറ്റേതോ ഭാഷയിലും ആണ് സംസാരം കൂടുതലും ഇംഗ്ലീഷ് വിക്കി വിക്കി പറയും. അവരുടെ കൂടെ കുറെ നേരം സംസാരിച്ചും ഫോട്ടോ എടുപ്പുമൊക്കെ ആയി കുറെ നേരം കഴിഞ്ഞ ശേഷം താജിനും അതിൽ തുളുമ്പി നിന്ന നിത്യ പ്രണയത്തിനും ആ മഹാനായ ചക്രവർത്തിയുടെയും ഓർമകൾക്കു മുന്നിൽ  നമസ്കരിച്ചു ശേഷം അഗ്രയോടും താജിനോടും വിട പറഞ്ഞു .

അനുഭവിച്ചതും കണ്ടതുമായ കാര്യങ്ങൾ കുറെയേറെ സന്തോഷം നൽകിയെങ്കിലും ചില കാര്യങ്ങൾ അതിനേക്കാൾ ഏറെ ദുഃഖിപ്പിക്കുകയും ചെയ്തു .അതിലൊന്നാണ് പരിസ്ഥിതി ജല  മലിനീകരണം. നിയന്ത്രണാതീതമാണെന്നിരിക്കിലും അതിൽ നിന്ന് ഒരു  മോചനം ഇനിയും സാധ്യമാണെന്നിരിക്കെ ആ സാധ്യതയെ സാധൂകരിക്കാൻ ആയി അൽപം കഷ്ടപെട്ടാലും എന്ത് നഷ്ടമിരിക്കുന്നു.നമ്മൾ മലീമസയാക്കിയ   യമുനയെ തിരിച്ചെടുക്കണം അന്തരീക്ഷം ശുദ്ധമാകണം ഉദയവും അസ്തമയവും താജിൽ സിന്ദൂര പൊട്ടു ചാർത്തണം വരുന്ന തലമുറകൾക്കു വേണ്ടി കാത്തു വെക്കണം ! എല്ലാം സ്വപ്നം മാത്രമാകുമോ സത്യമാകുമോ എന്നത് കാലം തെളിയിക്കേണ്ടിയിരിക്കുന്നു. കുഞ്ഞുണ്ണി മാഷ് പറഞ്ഞത് ഈ യാത്ര കഴിഞ്ഞപ്പോ ഓർമ്മ വന്നു.

"വലിയൊരു ലോകം മുഴുവന്‍ നന്നാവാന്‍ ചെറിയൊരു സൂത്രം ചെവിയിലോതാം ഞാന്‍ സ്വയം നന്നാവുക..!" 

യാത്രകൾ തുടരുന്നു  ഹിമവൽ സന്നിധിയിലേക്ക് ഇനി !

KV.Vishnu
28/09/2018
                                                                                                          


Saturday, 28 July 2018

നിള


ചേലെഴുന്നൊരു ചേരനാട്ടിൻ ചേലേറിയ - 
മമ ഭാഷ തൻ താതനു ജന്മമേകിയ ജനനി !
ആചാര്യൻ തന്നുടെ നാവതിൽ നിന്നുതിർ -
ന്നൊരാ സരസ്വതി കടാക്ഷം പോലനന്തമാ -
യെന്നും വറ്റാതെയൊഴുകുകയിരുകരയും തഴുകി,

ശങ്കരൻ തന്നുടെ ജടക്കലങ്കാരമാകുന്ന ദേവി
രൗദ്രരൂപിണിയായി തകർക്കുക നീ !
മർത്ത്യന്റെ ആർത്തി കെട്ടിയൊരീ കെട്ടുക - 
ളെലാം തകർക്കുക  ജനനി,  നീ ശാന്തയായി
യൊഴുകി തവ ലക്ഷ്യം ചേരുന്നിടം വരെക്കും !

KV.Vishnu
28/07/2018

മാറ്റം

ഈ ഭൂമിയിൽ മാറ്റമില്ലാതെ നിലനിൽക്കുന്നൊന്നുമില്ല. എങ്കിലും… നിന്റെയാ ചേല്ലെഴും പുരിക കൊടികൾക്കിടയിലെ  കുഞ്ഞമ്പിളി പൊട്ടും അതിനോടെനിക്കുള്ള പ്...